കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഗസ്നി പ്രവിശ്യയിൽ താലിബാൻ നടത്തിയ ആക്രമണത്തിൽ ഡിസ്ട്രിക്ട് ഗവർണർ ഉൾപ്പെടെ 18 പേർ കൊല്ലപ്പെട്ടു.
ഖുജാ ഒമാരി ഡിസ്ട്രിക്ടിലെ സർക്കാർ മന്ദിര വളപ്പിലാണ് ആക്രമണം നടന്നത്. ഗവർണർ അലി ദോസ്ത് ഷാംസിനു പുറമേ ഇന്റലിജൻസ് സർവീസ് ഡയറക്ടർസ ഡെപ്യൂട്ടി പോലീസ് ഓഫീസർ എന്നിവരും 15 സുരക്ഷാഭടന്മാരും കൊല്ലപ്പെട്ടെന്ന് അഫ്ഗാൻ എംപി മുഹമ്മദ് ആരിഫ് റഹ്മാനി അറിയിച്ചു. ബുധനാഴ്ച രാത്രി ആരംഭിച്ച ആക്രമണം വ്യാഴാഴ്ച പുലർച്ചെവരെ നീണ്ടു.
ഖുജാ ഒമാരി ഡിസ്ട്രിക്ടിലെ സർക്കാർ മന്ദിര വളപ്പിലാണ് ആക്രമണം നടന്നത്. ഗവർണർ അലി ദോസ്ത് ഷാംസിനു പുറമേ ഇന്റലിജൻസ് സർവീസ് ഡയറക്ടർസ ഡെപ്യൂട്ടി പോലീസ് ഓഫീസർ എന്നിവരും 15 സുരക്ഷാഭടന്മാരും കൊല്ലപ്പെട്ടെന്ന് അഫ്ഗാൻ എംപി മുഹമ്മദ് ആരിഫ് റഹ്മാനി അറിയിച്ചു. ബുധനാഴ്ച രാത്രി ആരംഭിച്ച ആക്രമണം വ്യാഴാഴ്ച പുലർച്ചെവരെ നീണ്ടു.