വാഷിംഗ്ടൺ ഡിസി: അമേരിക്കൻ സെനറ്റ് സമിതിക്ക് തന്റെ വ്യക്തിഗത വിവരങ്ങൾ കൈമാറാനാകില്ലെന്ന് ഫേസ്ബുക് മേധാവി മാർക് സുക്കർബർഗ്. ഡേറ്റാ ചോർച്ച വിവാദത്തിൽ മൊഴി നല്കുന്നതിനിടെയാണ് സുക്കർബർക്ക് ഇക്കാര്യം വ്യക്തമാക്കിയത്.
സെനറ്റിന്റെ ഹൗസ് എനർജി ആൻഡ് കോമേഴ്സ് സമിതിക്കു മുന്പാകെയാണ് സുക്കർബർഗ് ചൊവ്വാഴ്ച മൊഴി നല്കിയത്. കഴിഞ്ഞ രാത്രി ഏതു ഹോട്ടലിലാണു താമസിച്ചതെന്നും കഴിഞ്ഞയാഴ്ച ആർക്കൊക്കെ മെസേജ് അയച്ചുവെന്നും വെളിപ്പെടുത്താമോയെന്ന് സെനറ്റർ ഡിക് ഡർബിൻ ചോദിച്ചു. പറ്റില്ലെന്ന് സുക്കർബർഗ് മറുപടി നല്കി. സ്വകാര്യകാര്യങ്ങളിൽ വ്യക്തിക്കുള്ള അവകാശമാണ് സുക്കർബർഗ് പ്രയോജനപ്പെടുത്തുന്നതെന്ന് സെനറ്റർ ചൂണ്ടിക്കാട്ടി. ഡേറ്റചോർച്ച വിവാദം ആ അവകാശവുമായി ബന്ധപ്പെട്ട പ്രശ്നമാണെന്നും കൂട്ടിച്ചേർത്തു.
കേംബ്രിജ് അനലറ്റിക്ക 870 ലക്ഷം ഫേസ്ബുക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയ സംഭവത്തിലാണ് ഫേസ്ബുക്ക് മേധാവിയെ സെനറ്റ് സമിതി വിളിച്ചുവരുത്തി മൊഴിയെടുത്തത്. തെറ്റുപറ്റിയെന്നു പറഞ്ഞ സുക്കർബർഗ് സെനറ്റംഗങ്ങളോടു മാപ്പു ചോദിച്ചു. തന്റെ സ്വകാര്യ വിവരങ്ങളും കേംബ്രിജ് അനലിറ്റിക്ക ചോർ ത്തിയെന്നു രണ്ടാംദിവസമായ ഇന്നലെ നല്കിയ മൊഴിയിൽ സു ക്കർബർഗ് പറഞ്ഞു.
സെനറ്റിന്റെ ഹൗസ് എനർജി ആൻഡ് കോമേഴ്സ് സമിതിക്കു മുന്പാകെയാണ് സുക്കർബർഗ് ചൊവ്വാഴ്ച മൊഴി നല്കിയത്. കഴിഞ്ഞ രാത്രി ഏതു ഹോട്ടലിലാണു താമസിച്ചതെന്നും കഴിഞ്ഞയാഴ്ച ആർക്കൊക്കെ മെസേജ് അയച്ചുവെന്നും വെളിപ്പെടുത്താമോയെന്ന് സെനറ്റർ ഡിക് ഡർബിൻ ചോദിച്ചു. പറ്റില്ലെന്ന് സുക്കർബർഗ് മറുപടി നല്കി. സ്വകാര്യകാര്യങ്ങളിൽ വ്യക്തിക്കുള്ള അവകാശമാണ് സുക്കർബർഗ് പ്രയോജനപ്പെടുത്തുന്നതെന്ന് സെനറ്റർ ചൂണ്ടിക്കാട്ടി. ഡേറ്റചോർച്ച വിവാദം ആ അവകാശവുമായി ബന്ധപ്പെട്ട പ്രശ്നമാണെന്നും കൂട്ടിച്ചേർത്തു.
കേംബ്രിജ് അനലറ്റിക്ക 870 ലക്ഷം ഫേസ്ബുക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയ സംഭവത്തിലാണ് ഫേസ്ബുക്ക് മേധാവിയെ സെനറ്റ് സമിതി വിളിച്ചുവരുത്തി മൊഴിയെടുത്തത്. തെറ്റുപറ്റിയെന്നു പറഞ്ഞ സുക്കർബർഗ് സെനറ്റംഗങ്ങളോടു മാപ്പു ചോദിച്ചു. തന്റെ സ്വകാര്യ വിവരങ്ങളും കേംബ്രിജ് അനലിറ്റിക്ക ചോർ ത്തിയെന്നു രണ്ടാംദിവസമായ ഇന്നലെ നല്കിയ മൊഴിയിൽ സു ക്കർബർഗ് പറഞ്ഞു.