പാരീസ്: ലഫ്റ്റനന്റ് കേണൽ ആർനൗഡ് ബെൽട്രാമിനെ ഫ്രാൻസ് ഒരിക്കലും മറക്കില്ല. ഐഎസ് അനുകൂല തീവ്രവാദി ബന്ദിയാക്കിയ യുവതിയുടെ മോചനത്തിനായി സ്വജീവൻ ബലികഴിച്ച ഈ പോലീസ് ഓഫീസർ ഇന്ന് രാജ്യത്തിന്റെ മൊത്തം ഹീറോയാണ്.
വെള്ളിയാഴ്ച തെക്കൻ ഫ്രാൻസിലെ ട്രെബ് നഗരത്തിൽ ആക്രമണം നടത്തിയ ഇസ്ലാമിക് സ്റ്റേറ്റ് അനുകൂലിയായ ഭീകരൻ റിഡോൺ ലാക്ദിമിന്റെ മൂന്നാമത്തെ ഇരയായിരുന്നു ബെൽട്രാം. ഒരു കാർ തട്ടിയെടുത്ത് അതിലുണ്ടായിരുന്ന യാത്രക്കാരനെയും, വഴിയിൽ കണ്ട പോലീസുകാരനെയും വധിച്ചശേഷമാണ് ലാക്ദിം ട്രെബിലെ സൂപ്പർ മാർക്കറ്റിലെത്തിയത്. ആ സമയത്ത് സൂപ്പർ മാർക്കറ്റിൽ അന്പതോളം പേരുണ്ടായിരുന്നു. ബഹളത്തിനിടെ കുറച്ചു പേർക്കു പുറത്തുകടക്കാനായി. ശേഷിച്ചവർ സൂപ്പർ മാർക്കറ്റിനുള്ളിൽ കുടുങ്ങി. ഇതിൽ ഒരു യുവതിയെ ഭീകരൻ ആൾമറയായി ഉപയോഗിച്ചു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘത്തിൽ ബെൽട്രാമും ഉണ്ടായിരുന്നു. യുവതിക്കു പകരം തന്നെ ബന്ദിയാക്കിക്കോളൂ എന്ന് അദ്ദേഹം പറഞ്ഞു. യുവതി മോചിക്കപ്പെട്ടു.
ഇതിനിടെ ബെൽട്രാം തന്റെ സെൽഫോൺ ഓൺ ആക്കി വച്ചു. പുറത്തുള്ള പോലീസിന് അകത്തെ വിവരങ്ങൾ അതിലൂടെ അറിയാൻ കഴിഞ്ഞു.
ബെൽട്രാമിനെ ഭീകരൻ വെടിവച്ചും കത്തിക്കു കുത്തിയും പരിക്കേൽപ്പിച്ചു. ഫോണിലൂടെ വെടിയൊച്ച കേട്ട ഭീകരവിരുദ്ധസേന ഉടൻ സൂപ്പർ മാർക്കറ്റിനുള്ളിൽ പ്രവേശിച്ച് ഭീകരനെ വകവരുത്തി. മാരക പരിക്കേറ്റ ബെൽട്രാം വൈകാതെ മരണത്തിനു കീഴടങ്ങി.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അടക്കമുള്ളവർ ബെൽട്രാമിന്റെ ധീരതയ്ക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ചു. ബെൽട്രാമിനെ രാജ്യം ഒരിക്കലും മറക്കില്ലെന്ന് ആഭ്യന്തരമന്ത്രി ജറാർദ് കൊളംബ് പറഞ്ഞു.
ഇതിനിടെ ആക്രമണം നടത്തിയ ഭീകരൻ ലാക്ദിനുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ഒരു വനിതയെ പോലീസ് കസ്റ്റഡിയിലെടുത്തു. മയക്കുമരുന്നു കച്ചവടത്തിലും പെറ്റി കേസുകളിലും ഉൾപ്പെട്ട ലാക്ദിൻ പോലീസിന്റെ നോട്ടപ്പുള്ളിയായിരുന്നു. എന്നാൽ വലിയൊരു ഭീകരാക്രമണത്തിന് ഇയാൾ കോപ്പുകൂട്ടുകയാണെന്ന് പോലീസ് പ്രതീക്ഷിച്ചിരുന്നില്ല.
വെള്ളിയാഴ്ച തെക്കൻ ഫ്രാൻസിലെ ട്രെബ് നഗരത്തിൽ ആക്രമണം നടത്തിയ ഇസ്ലാമിക് സ്റ്റേറ്റ് അനുകൂലിയായ ഭീകരൻ റിഡോൺ ലാക്ദിമിന്റെ മൂന്നാമത്തെ ഇരയായിരുന്നു ബെൽട്രാം. ഒരു കാർ തട്ടിയെടുത്ത് അതിലുണ്ടായിരുന്ന യാത്രക്കാരനെയും, വഴിയിൽ കണ്ട പോലീസുകാരനെയും വധിച്ചശേഷമാണ് ലാക്ദിം ട്രെബിലെ സൂപ്പർ മാർക്കറ്റിലെത്തിയത്. ആ സമയത്ത് സൂപ്പർ മാർക്കറ്റിൽ അന്പതോളം പേരുണ്ടായിരുന്നു. ബഹളത്തിനിടെ കുറച്ചു പേർക്കു പുറത്തുകടക്കാനായി. ശേഷിച്ചവർ സൂപ്പർ മാർക്കറ്റിനുള്ളിൽ കുടുങ്ങി. ഇതിൽ ഒരു യുവതിയെ ഭീകരൻ ആൾമറയായി ഉപയോഗിച്ചു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘത്തിൽ ബെൽട്രാമും ഉണ്ടായിരുന്നു. യുവതിക്കു പകരം തന്നെ ബന്ദിയാക്കിക്കോളൂ എന്ന് അദ്ദേഹം പറഞ്ഞു. യുവതി മോചിക്കപ്പെട്ടു.
ഇതിനിടെ ബെൽട്രാം തന്റെ സെൽഫോൺ ഓൺ ആക്കി വച്ചു. പുറത്തുള്ള പോലീസിന് അകത്തെ വിവരങ്ങൾ അതിലൂടെ അറിയാൻ കഴിഞ്ഞു.
ബെൽട്രാമിനെ ഭീകരൻ വെടിവച്ചും കത്തിക്കു കുത്തിയും പരിക്കേൽപ്പിച്ചു. ഫോണിലൂടെ വെടിയൊച്ച കേട്ട ഭീകരവിരുദ്ധസേന ഉടൻ സൂപ്പർ മാർക്കറ്റിനുള്ളിൽ പ്രവേശിച്ച് ഭീകരനെ വകവരുത്തി. മാരക പരിക്കേറ്റ ബെൽട്രാം വൈകാതെ മരണത്തിനു കീഴടങ്ങി.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അടക്കമുള്ളവർ ബെൽട്രാമിന്റെ ധീരതയ്ക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ചു. ബെൽട്രാമിനെ രാജ്യം ഒരിക്കലും മറക്കില്ലെന്ന് ആഭ്യന്തരമന്ത്രി ജറാർദ് കൊളംബ് പറഞ്ഞു.
ഇതിനിടെ ആക്രമണം നടത്തിയ ഭീകരൻ ലാക്ദിനുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ഒരു വനിതയെ പോലീസ് കസ്റ്റഡിയിലെടുത്തു. മയക്കുമരുന്നു കച്ചവടത്തിലും പെറ്റി കേസുകളിലും ഉൾപ്പെട്ട ലാക്ദിൻ പോലീസിന്റെ നോട്ടപ്പുള്ളിയായിരുന്നു. എന്നാൽ വലിയൊരു ഭീകരാക്രമണത്തിന് ഇയാൾ കോപ്പുകൂട്ടുകയാണെന്ന് പോലീസ് പ്രതീക്ഷിച്ചിരുന്നില്ല.