സിയൂൾ: ഉത്തരകൊറിയയുടെയും ദക്ഷിണകൊറിയയുടെയും പ്രതിനിധികൾ 29നു ചർച്ച നടത്തും. ഏപ്രിലിൽ നടക്കുന്ന കൊറിയൻ ഉച്ചകോടിക്കു മുന്നോടിയായി നടത്തുന്ന ചർച്ചയുടെ വേദി അതിർത്തിഗ്രാമമായ പാൻമുൻജോനിലെ യുണിഫിക്കേഷൻ പവലിയനാണ്.
സിയൂൾ പ്രതിനിധിസംഘത്തിന് യുണിഫിക്കേഷൻ മന്ത്രി ചോ മ്യൂങ് ഗ്യോണും പ്യോഗ്യാംഗ് സംഘത്തിന് റി സോൺ ഗോണും നേതൃത്വം നൽകും.
ഇതിനിടെ, അടുത്തമാസം നടക്കുന്ന ദക്ഷിണകൊറിയ-യുഎസ് സൈനികാഭ്യാസത്തിൽ മാറ്റമില്ലെന്ന് ദക്ഷിണകൊറിയ അറിയിച്ചു.
എന്നാൽ സൈനികാഭ്യാസത്തിന്റെ ദൈർഘ്യം കുറയ്ക്കും. ഉത്തരകൊറിയയെ ആക്രമിക്കുന്നതിനുള്ള ഒരുക്കത്തിന്റെ ഭാഗമാണു സൈനികാഭ്യാസമെന്നു നേരത്തെ പ്യോംഗ്യാംഗ് ആരോപിച്ചിരുന്നു.
ഏപ്രിലിലെ കൊറിയൻ ഉച്ചകോടിക്കുശേഷം മേയിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നും കൂടിക്കാഴ്ച നടത്തുമെന്നു കരുതപ്പെടുന്നു.
നിർദിഷ്ട ട്രംപ്- കിം കൂടിക്കാഴ്ചയെക്കുറിച്ച് ഉത്തരകൊറിയൻ മാധ്യമങ്ങൾ നിശബ്ദത പാലിക്കുകയാണ്. പ്യോംഗ്യാംഗ് സ്ഥിതിഗതികൾ സശ്രദ്ധം വീക്ഷിക്കുകയാണെന്നും തക്കസമയത്തു പ്രതികരിക്കുമെന്നും വിശകലന വിദഗ്ധർ കരുതുന്നു.
ഏപ്രിൽ് മൂന്നിനു പ്യോഗ്യാംഗിൽ ദക്ഷിണകൊറിയയിൽനിന്നുള്ള സംഗീതജ്ഞരുടെ സംഗീത പരിപാടി സംഘടിപ്പിച്ചിട്ടുണ്ടെന്നു യോൺഹാപ് റിപ്പോർട്ട് ചെയ്തു. ദക്ഷിണകൊറിയയിൽ സംഘടിപ്പിച്ച വിന്റർ ഒളിന്പിക്സിൽ ഉത്തരകൊറിയക്കാർ പങ്കെടുത്തതോടെയാണ് ഇരു കൊറിയകളും തമ്മിലുള്ള സംഘർഷത്തിൽ അയവു വന്നത്.
സിയൂൾ പ്രതിനിധിസംഘത്തിന് യുണിഫിക്കേഷൻ മന്ത്രി ചോ മ്യൂങ് ഗ്യോണും പ്യോഗ്യാംഗ് സംഘത്തിന് റി സോൺ ഗോണും നേതൃത്വം നൽകും.
ഇതിനിടെ, അടുത്തമാസം നടക്കുന്ന ദക്ഷിണകൊറിയ-യുഎസ് സൈനികാഭ്യാസത്തിൽ മാറ്റമില്ലെന്ന് ദക്ഷിണകൊറിയ അറിയിച്ചു.
എന്നാൽ സൈനികാഭ്യാസത്തിന്റെ ദൈർഘ്യം കുറയ്ക്കും. ഉത്തരകൊറിയയെ ആക്രമിക്കുന്നതിനുള്ള ഒരുക്കത്തിന്റെ ഭാഗമാണു സൈനികാഭ്യാസമെന്നു നേരത്തെ പ്യോംഗ്യാംഗ് ആരോപിച്ചിരുന്നു.
ഏപ്രിലിലെ കൊറിയൻ ഉച്ചകോടിക്കുശേഷം മേയിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നും കൂടിക്കാഴ്ച നടത്തുമെന്നു കരുതപ്പെടുന്നു.
നിർദിഷ്ട ട്രംപ്- കിം കൂടിക്കാഴ്ചയെക്കുറിച്ച് ഉത്തരകൊറിയൻ മാധ്യമങ്ങൾ നിശബ്ദത പാലിക്കുകയാണ്. പ്യോംഗ്യാംഗ് സ്ഥിതിഗതികൾ സശ്രദ്ധം വീക്ഷിക്കുകയാണെന്നും തക്കസമയത്തു പ്രതികരിക്കുമെന്നും വിശകലന വിദഗ്ധർ കരുതുന്നു.
ഏപ്രിൽ് മൂന്നിനു പ്യോഗ്യാംഗിൽ ദക്ഷിണകൊറിയയിൽനിന്നുള്ള സംഗീതജ്ഞരുടെ സംഗീത പരിപാടി സംഘടിപ്പിച്ചിട്ടുണ്ടെന്നു യോൺഹാപ് റിപ്പോർട്ട് ചെയ്തു. ദക്ഷിണകൊറിയയിൽ സംഘടിപ്പിച്ച വിന്റർ ഒളിന്പിക്സിൽ ഉത്തരകൊറിയക്കാർ പങ്കെടുത്തതോടെയാണ് ഇരു കൊറിയകളും തമ്മിലുള്ള സംഘർഷത്തിൽ അയവു വന്നത്.