വാഷിംഗ്ടൺ ഡിസി: തോക്കുനിയന്ത്രണം ഉടനെയൊന്നും നടപ്പാവില്ലെന്നു വ്യക്തമായതിനെത്തുടർന്ന് യുഎസിലെ പെൻസിൽവേനിയയിലെ സ്കൂൾ അധികൃതർ വിദ്യാർഥികളുടെ സുരക്ഷയ്ക്ക് ബദൽ മാർഗം തേടുന്നു.
ഓർവിഗ്സ് ബർഗിലെ ബ്ളൂമൗണ്ടൻ സ്കൂൾ ഡിസ്ട്രിക്ടാണ് നൂതന പദ്ധതി നടപ്പാക്കിയത്.
ക്ലാസ്മുറികളിൽ ബക്കറ്റുകൾ നിറയെ എറിയാനുള്ള കല്ല് സംഭരിച്ചുവച്ചിരിക്കുകയാണ്.
ഏതെങ്കിലും അക്രമി സ്കൂളിൽ കടന്നു വന്നാൽ ബെഞ്ചിനും ഡസ്കിനും അടിയിൽ ഒളിക്കേണ്ട ഗതികേട് വിദ്യാർഥിക്കുണ്ടാവരുതെന്നു പദ്ധതി നടപ്പാക്കിയ സൂപ്രണ്ട് ഡേവിഡ് ഹാസൽ എബിസി ന്യൂസിനോടു പറഞ്ഞു.
കല്ലുകൊണ്ടുള്ള ഏറു കിട്ടുന്പോൾ തോക്കെടുത്ത് ഉന്നം പിടിക്കാൻ ആർക്കു സാധിക്കുമെന്ന് ഹാസൽ ചോദിച്ചു. കല്ല് സംഭരിച്ചുവയ്ക്കുന്നതിനു പുറമേ സ്കൂളിന്റെ പ്രവേശനകവാടം സുരക്ഷിതമാക്കുന്നതിനും, സിസിടിവി കാമറകൾ സ്ഥാപിക്കുന്നതിനും നടപടി എടുത്തിട്ടുണ്ടെന്ന് ഹാസൽ വ്യക്തമാക്കി. ഫിലഡൽഫിയയിൽ നിന്ന് 92 മൈൽ അകലെയുള്ള ഓർവിഗ്സിലെ രക്ഷിതാക്കളിൽ ഭൂരിഭാഗവും ഈ നടപടികളോടു സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഫ്ളോറിഡയിലെ പാർക്ക്ലാൻഡിലെ മാർജറി സ്റ്റോൺമാൻ ഡഗ്ലസ് ഹൈസ്കൂളിൽ കഴിഞ്ഞമാസം അക്രമി 17 പേരെ വെടിവച്ചുകൊന്ന സംഭവത്തെത്തുടർന്നു തോക്കുനിയന്ത്രണത്തിനുള്ള മുറവിളി ശക്തമായിരിക്കുകയാണ്.
തോക്കുനിയന്ത്രണം ആവശ്യപ്പെട്ട് വാഷിംഗ്ടൺ ഡിസിയിലും പാർക്ക് ലാൻഡിലും മറ്റു യുഎസ് നഗരങ്ങളിലും ഇന്നലെ റാലികൾ നടത്തി.
ഓർവിഗ്സ് ബർഗിലെ ബ്ളൂമൗണ്ടൻ സ്കൂൾ ഡിസ്ട്രിക്ടാണ് നൂതന പദ്ധതി നടപ്പാക്കിയത്.
ക്ലാസ്മുറികളിൽ ബക്കറ്റുകൾ നിറയെ എറിയാനുള്ള കല്ല് സംഭരിച്ചുവച്ചിരിക്കുകയാണ്.
ഏതെങ്കിലും അക്രമി സ്കൂളിൽ കടന്നു വന്നാൽ ബെഞ്ചിനും ഡസ്കിനും അടിയിൽ ഒളിക്കേണ്ട ഗതികേട് വിദ്യാർഥിക്കുണ്ടാവരുതെന്നു പദ്ധതി നടപ്പാക്കിയ സൂപ്രണ്ട് ഡേവിഡ് ഹാസൽ എബിസി ന്യൂസിനോടു പറഞ്ഞു.
കല്ലുകൊണ്ടുള്ള ഏറു കിട്ടുന്പോൾ തോക്കെടുത്ത് ഉന്നം പിടിക്കാൻ ആർക്കു സാധിക്കുമെന്ന് ഹാസൽ ചോദിച്ചു. കല്ല് സംഭരിച്ചുവയ്ക്കുന്നതിനു പുറമേ സ്കൂളിന്റെ പ്രവേശനകവാടം സുരക്ഷിതമാക്കുന്നതിനും, സിസിടിവി കാമറകൾ സ്ഥാപിക്കുന്നതിനും നടപടി എടുത്തിട്ടുണ്ടെന്ന് ഹാസൽ വ്യക്തമാക്കി. ഫിലഡൽഫിയയിൽ നിന്ന് 92 മൈൽ അകലെയുള്ള ഓർവിഗ്സിലെ രക്ഷിതാക്കളിൽ ഭൂരിഭാഗവും ഈ നടപടികളോടു സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഫ്ളോറിഡയിലെ പാർക്ക്ലാൻഡിലെ മാർജറി സ്റ്റോൺമാൻ ഡഗ്ലസ് ഹൈസ്കൂളിൽ കഴിഞ്ഞമാസം അക്രമി 17 പേരെ വെടിവച്ചുകൊന്ന സംഭവത്തെത്തുടർന്നു തോക്കുനിയന്ത്രണത്തിനുള്ള മുറവിളി ശക്തമായിരിക്കുകയാണ്.
തോക്കുനിയന്ത്രണം ആവശ്യപ്പെട്ട് വാഷിംഗ്ടൺ ഡിസിയിലും പാർക്ക് ലാൻഡിലും മറ്റു യുഎസ് നഗരങ്ങളിലും ഇന്നലെ റാലികൾ നടത്തി.