വേഗരാജ പോരാട്ടം

12:41 AM Mar 25, 2018 | Deepika.com
മെൽബണ്‍: സർക്യൂട്ടിൽ തീപ്പൊരി ചിതറിച്ച് ഇന്നു മുതൽ വേഗരാജ പോരാട്ടം. ഫോർമുല വണ്‍ (എഫ് വണ്‍) കാറോട്ട മത്സരങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കും. കിരീട പോരാട്ടത്തിനു വേഗരാജക്കന്മാരുടെ കാൽ ആക്സിലറേറ്റിൽ അമരുന്പോൾ വേഗതയെ സ്നേഹിക്കുന്ന ആരാധകരുടെ മനസിൽ പെരുന്പറ മുഴങ്ങും. സീസണിലെ ആദ്യ എഫ് വണ്‍ ആയ ഓസ്ട്രേലിയൻ ഗ്രാൻപ്രീ ഇന്ന് മെൽബണിൽ നടക്കും. ഇന്ത്യൻ സമയം രാവിലെ 10.45നാണ് മത്സരം. ഇന്നലെ നടന്ന പോൾപൊസിഷൻ (ഫൈനൽ റേസിൽ ഏറ്റവും മുന്നിൽ ആരെന്നു നിർണയിക്കുന്ന മത്സരം) പോരാട്ടത്തിൽ മെഴ്സിഡസിന്‍റെ ഇംഗ്ലീഷ് ഡ്രൈവർ ലൂയിസ് ഹാമിൽട്ടണ്‍ വിജയിച്ചിരുന്നു.

സീസണിൽ 21 ഗ്രാൻപ്രീകളാണുള്ളത്. ഓസ്ട്രേലിയൻ ഗ്രാൻപ്രീക്കുശേഷം ബഹറിൻ ഗ്രാൻപ്രീ നടക്കും. ഏപ്രിൽ എട്ടിനാണ് ബഹറിൻ ഗ്രാൻപ്രീ ഫൈനൽ റേസ്. ചൈനീസ്, അസർബൈജാൻ ഗ്രാൻപ്രീകളും ഏപ്രിലിലാണ്. ജൂലൈയിലാണ് ഏറ്റവും അധികം പോരാട്ടം നടക്കുന്നത്. ഓസ്ട്രിയ, ബ്രിട്ടീഷ്, ജർമൻ, ഹംഗേറിയൻ ഗ്രാൻപ്രീകൾ ജൂലൈയിൽ അരങ്ങേറും. നവംബർ 25ന് അബുദാബി ഗ്രാൻപ്രീയോടെയാണ് സീസണ്‍ അവസാനിക്കുക.

ഹാമിൽട്ടണ്‍, വെറ്റൽ, ബോട്ടാസ്...

നിലവിലെ വേഗരാജാവാണ് ലൂയിസ് ഹാമിൽട്ടണ്‍. നാലാമത്തെ എഫ് വണ്‍ കിരീടമാണ് കഴിഞ്ഞ വർഷം ഹാമിൽട്ടണ്‍ സ്വന്തമാക്കിയത്. ഫെരാരിയുടെ ജർമൻ ഡ്രൈവർ സെബാസ്റ്റ്യൻ വെറ്റലാണ് കഴിഞ്ഞ തവണത്തെ രണ്ടാമൻ. മൂന്നാമൻ മെഴ്സിഡസിന്‍റെ ഫിൻലൻഡ് ഡ്രൈവർ വാൽതേരി ബോട്ടാസും.

നാല് തവണ വീതം ചാന്പ്യൻഷിപ്പ് കരസ്ഥമാക്കിയ ഹാമിൽട്ടണും വെറ്റലും തമ്മിലാവും ഇത്തവണത്തെയും പ്രധാന കിരീടപോരാട്ടം. 2008, 2014, 2015, 2017 വർഷങ്ങളിലാണ് ഹാമിൽട്ടണ്‍ എഫ് വണ്‍ ചാന്പ്യനായത്.

2010 മുതൽ തുടർച്ചയായി നാല് തവണ ചാന്പ്യനായി ചരിത്രം സൃഷ്ടിച്ച താരമാണ് വെറ്റൽ.
കഴിഞ്ഞ വർഷം ഓസ്ട്രേലിയയിൽ വെറ്റലായിരുന്നു ജയിച്ചത്. എന്നാൽ, ശക്തമായി തിരിച്ചെത്തിയ ഹാമിൽട്ടണ്‍ കിരീടം കരസ്ഥമാക്കുകയായിരുന്നു.