ന്യൂഡൽഹി: ഇരട്ടപ്പദവി വിഷയത്തിൽ 20 ആം ആദ്മി പാർട്ടി എംഎൽഎമാരെ അയോഗ്യരാക്കിയ നടപടി ഡൽഹി ഹൈക്കോടതി റദ്ദാക്കി. അയോഗ്യരാക്കുന്നതിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ച നടപടികളിൽ സ്വാഭാവിക നീതി ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, എംഎൽഎമാരുടെ വിഷയം പുനഃപരിശോധിക്കാനും കമ്മീഷനോടു നിർദേശിച്ചു. അയോഗ്യത കൽപ്പിക്കുന്നതിനു മുന്പ് തങ്ങളുടെ ഭാഗം കേൾക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയാറായില്ലെന്ന ആപ് എംഎൽഎമാരുടെ വാദം കോടതി അംഗീകരിച്ചാണ് കോടതി ഉത്തരവിട്ടത്.
വിവിധ വകുപ്പുകളിൽ പാർലമെന്ററി സെക്രട്ടറിമാരായി എംഎൽഎമാരെ സർക്കാർ നിയമിച്ചത് ഇരട്ടപ്പദവിയായി കണക്കാക്കാമെന്നു ചൂണ്ടിക്കാട്ടിയാണ് 20 പേരെ രാഷ്ട്രപതി അയോഗ്യരാക്കിയത്. ഇരട്ടപ്പദവി വിഷയം പരിഹരിക്കാൻ ഡൽഹി സർക്കാർ കൊണ്ടുവന്ന ബിൽ കേന്ദ്രസർക്കാർ തള്ളിയതിനു പിന്നാലെയാണ് എംഎൽഎമാരെ അയോഗ്യരാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രപതിക്കു ശിപാർശ നൽകിയത്. ശിപാർശ അംഗീകരിച്ച് കഴിഞ്ഞ ജനുവരിയിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉത്തരവ് പുറത്തിറക്കുകയും ചെയ്തു. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ സർക്കാരിൽ നിന്നു മറ്റ് പ്രതിഫലം പറ്റുന്ന പദവികൾ വഹിക്കാൻ പാടില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
എന്നാൽ, തങ്ങളുടെ ഭാഗം അവതരിപ്പിക്കുന്നതിനു കമ്മീഷൻ സ്ഥലമൊരുക്കിയില്ലെന്നും തങ്ങളുടെ വാദം കേൾക്കാൻ തയാറായില്ലെന്നും എംഎൽഎമാർ ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടി. ഇത് അംഗീകരിച്ച കോടതി, സ്വാഭാവിക നീതിയുടെ ലംഘനമാണ് ഉണ്ടായിരിക്കുന്നതെന്നും എംഎൽഎമാരുടെ കേസ് പുതുതായി പരിഗണിച്ച് തീരുമാനമെടുക്കാനും നിർദേശിച്ചു. അതേസമയം, സത്യത്തിന്റെ വിജയമാണു കോടതിവിധിയിലൂടെ ഉണ്ടായതെന്ന് ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാൾ പറഞ്ഞു.
ഡൽഹിയിലെ ജനങ്ങൾ തെരഞ്ഞെടുത്ത പ്രതിനിധികളെ പുറത്താക്കിയതു തെറ്റായ തീരുമാനമാണ്. ആ ജനങ്ങൾക്കാണു ഡൽഹി ഹൈക്കോടതി നീതി ഉറപ്പാക്കിയിരിക്കുന്നത്. ഇതു ജനങ്ങളുടെ വിജയമാണെന്നും കേജരിവാൾ ട്വീറ്റ് ചെയ്തു.
വിവിധ വകുപ്പുകളിൽ പാർലമെന്ററി സെക്രട്ടറിമാരായി എംഎൽഎമാരെ സർക്കാർ നിയമിച്ചത് ഇരട്ടപ്പദവിയായി കണക്കാക്കാമെന്നു ചൂണ്ടിക്കാട്ടിയാണ് 20 പേരെ രാഷ്ട്രപതി അയോഗ്യരാക്കിയത്. ഇരട്ടപ്പദവി വിഷയം പരിഹരിക്കാൻ ഡൽഹി സർക്കാർ കൊണ്ടുവന്ന ബിൽ കേന്ദ്രസർക്കാർ തള്ളിയതിനു പിന്നാലെയാണ് എംഎൽഎമാരെ അയോഗ്യരാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രപതിക്കു ശിപാർശ നൽകിയത്. ശിപാർശ അംഗീകരിച്ച് കഴിഞ്ഞ ജനുവരിയിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉത്തരവ് പുറത്തിറക്കുകയും ചെയ്തു. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ സർക്കാരിൽ നിന്നു മറ്റ് പ്രതിഫലം പറ്റുന്ന പദവികൾ വഹിക്കാൻ പാടില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
എന്നാൽ, തങ്ങളുടെ ഭാഗം അവതരിപ്പിക്കുന്നതിനു കമ്മീഷൻ സ്ഥലമൊരുക്കിയില്ലെന്നും തങ്ങളുടെ വാദം കേൾക്കാൻ തയാറായില്ലെന്നും എംഎൽഎമാർ ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടി. ഇത് അംഗീകരിച്ച കോടതി, സ്വാഭാവിക നീതിയുടെ ലംഘനമാണ് ഉണ്ടായിരിക്കുന്നതെന്നും എംഎൽഎമാരുടെ കേസ് പുതുതായി പരിഗണിച്ച് തീരുമാനമെടുക്കാനും നിർദേശിച്ചു. അതേസമയം, സത്യത്തിന്റെ വിജയമാണു കോടതിവിധിയിലൂടെ ഉണ്ടായതെന്ന് ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാൾ പറഞ്ഞു.
ഡൽഹിയിലെ ജനങ്ങൾ തെരഞ്ഞെടുത്ത പ്രതിനിധികളെ പുറത്താക്കിയതു തെറ്റായ തീരുമാനമാണ്. ആ ജനങ്ങൾക്കാണു ഡൽഹി ഹൈക്കോടതി നീതി ഉറപ്പാക്കിയിരിക്കുന്നത്. ഇതു ജനങ്ങളുടെ വിജയമാണെന്നും കേജരിവാൾ ട്വീറ്റ് ചെയ്തു.