ന്യൂഡൽഹി: യുപിയിലെ പത്തു സീറ്റിലേക്കു നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഒന്പതു സീറ്റിൽ വിജയിച്ചു. സമാജ്വാദി പാർട്ടി ഒരു സീറ്റിൽ വിജയിച്ചു. സമാജ്വാദി പാർട്ടിയും കോൺഗ്രസും പിന്തുണച്ച ബിഎസ്പി സ്ഥാനാർഥിക്കു വിജയിക്കാനായില്ല. എസ്പിയിൽനിന്നും ബിഎസ്പിയിൽനിന്നും വോട്ട് ചോർച്ചയുണ്ടായതാണു ബിജെപിക്കു സഹായമായത്. ജയാ ബച്ചനാണ് വിജയിച്ച എസ്പി സ്ഥാനാർഥി. വിജയിച്ചവരിൽ കേന്ദ്രമന്ത്രി അരുൺ ജയ്്റ്റ്്ലിയും ഉൾപ്പെടുന്നു.
യുപി, പശ്ചിമബംഗാൾ, തെലുങ്കാന, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, കേരളം സംസ്ഥാനങ്ങളിലേക്കുള്ള 26 സീറ്റുകളിലേക്കാണു തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 12 ബിജെപി സ്ഥാനാർഥികൾ വിജയിച്ചു. കോൺഗ്രസ്-5, തൃണമൂൽ കോൺഗ്രസ്-4, ടിആർഎസ്-3, ജെഡി-യു-1, സമാജ്വാദി പാർട്ടി-1 എന്നിങ്ങനെയാണു മറ്റു കക്ഷികളുടെ നില. 33 സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചിരുന്നു. ബിജെപി സ്ഥാനാർഥി വി. മുരളീധരൻ മഹാരാഷ്ട്രയിൽനിന്ന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
കർണാടക
കോൺഗ്രസ് മൂന്നു സീറ്റിലും ബിജെപി ഒരു സീറ്റിലും വിജയിച്ചു. കോൺഗ്രസിലെ ഡോ. എൽ. ഹനുമന്തയ്യ, ഡോ. സയീദ് നാസർ ഹുസൈൻ, ജി.സി. ചന്ദ്രശേഖർ എന്നിവരും ബിജെപിയിലെ രാജീവ് ചന്ദ്രശേഖറുമാണു വിജയിച്ചത്. ക്രമക്കേട് ആരോപിച്ച് ജെഡി-എസ് തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു.
പശ്ചിമബംഗാൾ
തൃണമൂൽ കോൺഗ്രസ് നാലു സീറ്റിലും കോൺഗ്രസ് ഒരു സീറ്റിലും വിജയിച്ചു. നദിമുൾ ഹഖ്, സുഭാശിഷ് ചക്രവർത്തി, അബിർ ബിശ്വാസ്, ശന്തനു സെൻ എന്നിവരാണു വിജയിച്ച തൃണമൂലുകാർ. മനു അഭിഷേക് സിംഗ്വിയാണു വിജയിച്ച കോൺഗ്രസ് സ്ഥാനാർഥി. സിപിഎം സ്ഥാനാർഥി രബിൻ ദേബിന് 30 വോട്ടു മാത്രമാണു കിട്ടിയത്.
തെലുങ്കാന
മൂന്നു സീറ്റിലും ടിആർഎസ് സ്ഥാനാർഥികൾ വിജയിച്ചു. സന്തോഷ്കുമാർ, ബന്ദ പ്രകാശ്, ബി. ലിംഗയ്യ യാദവ് എന്നിവരാണു വിജയിച്ചത്.
ജാർഖണ്ഡ്
രണ്ടു സീറ്റുകൾ ബിജെപിയും കോൺഗ്രസും പങ്കിട്ടു. ബിജെപിയിലെ സമീർ ഒറാവോണും കോൺഗ്രസിലെ ധീരജ് സാഹുവുമാണു വിജയിച്ചത്. ബിജെപിയുടെ മറ്റൊരു സ്ഥാനാർഥി പ്രദീപ് സോൻതാലിയ മൂന്നാം സ്ഥാനത്തായി. പ്രതിപക്ഷം ഒറ്റക്കെട്ടായി കോൺഗ്രസ് സ്ഥാനാർഥിക്കു വോട്ട് ചെയ്തതിനാൽ രണ്ടു സീറ്റും നേടാനുള്ള ബിജെപിയുടെ മോഹം സഫലമായില്ല.
ഛത്തീസ്ഗഡ്
ഛത്തീസ്ഗഡിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറി സരോജ് പാണ്ഡേ വിജയിച്ചു. ഇവിടെ ബിജെപിയുടെ വിജയം സുനിശ്ചിതമായിരുന്നു.
59 ൽ 28 ബിജെപി
രാജ്യസഭയിലേക്ക് ഒഴിവു വന്ന 59 സീറ്റുകളിൽ 28 എണ്ണം ബിജെപി വിജയിച്ചു. കോൺഗ്രസിന് 10 സീറ്റു ലഭിച്ചു. തൃണമൂൽ കോൺഗ്രസ്-നാല്, ബിജെഡി-മൂന്ന്, ടിആർഎസ്-മൂന്ന്, ആർജെഡി-രണ്ട്, ടിഡിപി-രണ്ട്, ജെഡി-യു-രണ്ട്, ശിവസേന-രണ്ട്, വൈഎസ്ആർസി-ഒന്ന്, സമാജ്വാദി പാർട്ടി-ഒന്ന്, സ്വതന്ത്രൻ-ഒന്ന്(വീരേന്ദ്രകുമാർ).
യുപി, പശ്ചിമബംഗാൾ, തെലുങ്കാന, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, കേരളം സംസ്ഥാനങ്ങളിലേക്കുള്ള 26 സീറ്റുകളിലേക്കാണു തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 12 ബിജെപി സ്ഥാനാർഥികൾ വിജയിച്ചു. കോൺഗ്രസ്-5, തൃണമൂൽ കോൺഗ്രസ്-4, ടിആർഎസ്-3, ജെഡി-യു-1, സമാജ്വാദി പാർട്ടി-1 എന്നിങ്ങനെയാണു മറ്റു കക്ഷികളുടെ നില. 33 സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചിരുന്നു. ബിജെപി സ്ഥാനാർഥി വി. മുരളീധരൻ മഹാരാഷ്ട്രയിൽനിന്ന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
കർണാടക
കോൺഗ്രസ് മൂന്നു സീറ്റിലും ബിജെപി ഒരു സീറ്റിലും വിജയിച്ചു. കോൺഗ്രസിലെ ഡോ. എൽ. ഹനുമന്തയ്യ, ഡോ. സയീദ് നാസർ ഹുസൈൻ, ജി.സി. ചന്ദ്രശേഖർ എന്നിവരും ബിജെപിയിലെ രാജീവ് ചന്ദ്രശേഖറുമാണു വിജയിച്ചത്. ക്രമക്കേട് ആരോപിച്ച് ജെഡി-എസ് തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു.
പശ്ചിമബംഗാൾ
തൃണമൂൽ കോൺഗ്രസ് നാലു സീറ്റിലും കോൺഗ്രസ് ഒരു സീറ്റിലും വിജയിച്ചു. നദിമുൾ ഹഖ്, സുഭാശിഷ് ചക്രവർത്തി, അബിർ ബിശ്വാസ്, ശന്തനു സെൻ എന്നിവരാണു വിജയിച്ച തൃണമൂലുകാർ. മനു അഭിഷേക് സിംഗ്വിയാണു വിജയിച്ച കോൺഗ്രസ് സ്ഥാനാർഥി. സിപിഎം സ്ഥാനാർഥി രബിൻ ദേബിന് 30 വോട്ടു മാത്രമാണു കിട്ടിയത്.
തെലുങ്കാന
മൂന്നു സീറ്റിലും ടിആർഎസ് സ്ഥാനാർഥികൾ വിജയിച്ചു. സന്തോഷ്കുമാർ, ബന്ദ പ്രകാശ്, ബി. ലിംഗയ്യ യാദവ് എന്നിവരാണു വിജയിച്ചത്.
ജാർഖണ്ഡ്
രണ്ടു സീറ്റുകൾ ബിജെപിയും കോൺഗ്രസും പങ്കിട്ടു. ബിജെപിയിലെ സമീർ ഒറാവോണും കോൺഗ്രസിലെ ധീരജ് സാഹുവുമാണു വിജയിച്ചത്. ബിജെപിയുടെ മറ്റൊരു സ്ഥാനാർഥി പ്രദീപ് സോൻതാലിയ മൂന്നാം സ്ഥാനത്തായി. പ്രതിപക്ഷം ഒറ്റക്കെട്ടായി കോൺഗ്രസ് സ്ഥാനാർഥിക്കു വോട്ട് ചെയ്തതിനാൽ രണ്ടു സീറ്റും നേടാനുള്ള ബിജെപിയുടെ മോഹം സഫലമായില്ല.
ഛത്തീസ്ഗഡ്
ഛത്തീസ്ഗഡിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറി സരോജ് പാണ്ഡേ വിജയിച്ചു. ഇവിടെ ബിജെപിയുടെ വിജയം സുനിശ്ചിതമായിരുന്നു.
59 ൽ 28 ബിജെപി
രാജ്യസഭയിലേക്ക് ഒഴിവു വന്ന 59 സീറ്റുകളിൽ 28 എണ്ണം ബിജെപി വിജയിച്ചു. കോൺഗ്രസിന് 10 സീറ്റു ലഭിച്ചു. തൃണമൂൽ കോൺഗ്രസ്-നാല്, ബിജെഡി-മൂന്ന്, ടിആർഎസ്-മൂന്ന്, ആർജെഡി-രണ്ട്, ടിഡിപി-രണ്ട്, ജെഡി-യു-രണ്ട്, ശിവസേന-രണ്ട്, വൈഎസ്ആർസി-ഒന്ന്, സമാജ്വാദി പാർട്ടി-ഒന്ന്, സ്വതന്ത്രൻ-ഒന്ന്(വീരേന്ദ്രകുമാർ).