സിംല: ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് യുപിഎ ചെയർപഴ്സൺ സോണിയ ഗാന്ധിയെ സിംലയിൽനിന്നു ഡൽഹിയിലേക്ക് എത്തിച്ചു. സിംലയിൽനിന്ന് 15 കിലോമീറ്റർ അകലെ ചാരാബായിൽ മകൾ പ്രിയങ്കഗാന്ധിയുടെ വസതിയുടെ നിർമാണപ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയപ്പോഴാണു സോണിയഗാന്ധിക്കു ശാരീരികബുദ്ധിമുട്ടുകൾ ഉണ്ടായത്. മകൾ പ്രിയങ്കയുൾപ്പെടെയുള്ളവർ സോണിയക്കൊപ്പമുണ്ടായിരുന്നു.
സോണിയ ഗാന്ധിക്കായി ആംബുലൻസ് സജ്ജമാക്കാൻ അവരെ അനുഗമിക്കുന്ന ഡോക്ടർ ഫോണിൽ ആവശ്യപ്പെടുകയായിരുന്നുവെന്ന് ഡൽഹി ഇന്ദിരാഗാന്ധി മെഡിക്കൽ കോളജിലെ സീനിയർ മെഡിക്കൽ സൂപ്രണ്ട് ഡോ.രമേശ് ചന്ദ് പറഞ്ഞു.
സോണിയ ഗാന്ധിക്കായി ആംബുലൻസ് സജ്ജമാക്കാൻ അവരെ അനുഗമിക്കുന്ന ഡോക്ടർ ഫോണിൽ ആവശ്യപ്പെടുകയായിരുന്നുവെന്ന് ഡൽഹി ഇന്ദിരാഗാന്ധി മെഡിക്കൽ കോളജിലെ സീനിയർ മെഡിക്കൽ സൂപ്രണ്ട് ഡോ.രമേശ് ചന്ദ് പറഞ്ഞു.