ന്യൂഡൽഹി: കേരളത്തിലെ എല്ലാ ട്രെയിനുകളിലെയും വൃത്തി ഉറപ്പാക്കാനായി കോച്ച് മിത്ര, ക്ലീൻ മൈ കോച്ച് എന്നീ പേരുകളിൽ യാത്രക്കാർക്ക് എസ്എംഎസ് സേവനം ഏർപ്പെടുത്തിയതായി ജോയി ഏബ്രഹാം എംപിയെ റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ അറിയിച്ചു. കേരളത്തിലൂടെ ഓടുന്ന 79 ട്രെയിനുകളിൽ 58 എണ്ണത്തിലും ഓണ്‍ബോർഡ് ഹൗസ് കീപ്പിംഗ് സർവീസ് (ഒബിഎച്ച്എസ്) ഏർപ്പെടുത്തിയതായും കോച്ചുകളുടെ റിപ്പയറിംഗിനും ശുചിത്വത്തിനും നടപടി സ്വീകരിച്ചതായും മന്ത്രി രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ വ്യക്തമാക്കി.
കേരളത്തിലെ റെയിൽ കോച്ചുകളുടെ ശുചിത്വവും അറ്റകുറ്റപണികളും സംബന്ധിച്ച് പരാതികൾ കിട്ടാറുണ്ടെന്ന് മന്ത്രി സമ്മതിച്ചു. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളുടെ കീഴിൽ തിരുവനന്തപുരം, നാഗർകോവിൽ, എറണാകുളം, ആലപ്പുഴ, കൊച്ചുവേളി, ഷൊർണൂർ, മംഗലാപുരം ഡിപ്പോകളിൽ ഇപ്പോൾ ഇതിനായി സംവിധാനങ്ങളുണ്ട്. ഷൊർണൂർ, മംഗലാപുരം സ്റ്റേഷനുകളിൽ ദിവസവും 400 കോച്ചുകൾക്ക് ക്ലീൻ ട്രെയിൻ സ്റ്റേഷൻ കരാറനുസരിച്ച് പ്രത്യേക ശ്രദ്ധയും നൽകുന്നു. കേടായ മൊബൈൽ ചാർജിംഗ് പോയിന്റുകൾ നന്നാക്കുന്നതു മുതൽ പാൻട്രി കാറുകളിൽ അണുബാധ തടയുന്നതിനു വരെ നടപടികളെടുത്തു വരുന്നു.
ട്രെയിനുകളിലെ ബെഡ്ഷീറ്റുകളുടെയും മറ്റും ശുചിത്വം ഉറപ്പാക്കാനായി കൊച്ചുവേളിയിൽ മൂന്നു ടണ്‍ ശേഷിയുള്ള ആധുനിക അലക്കുയന്ത്രം സ്ഥാപിച്ചതായും മന്ത്രി വിശദീകരിച്ചു. ഓടുന്ന ദീർഘദൂര ട്രെയിനുകളിലെ ഓണ്‍ബോർഡ് ഹൗസ് കീപ്പിംഗ് സർവീസ് സംബന്ധിച്ച് പരാതികൾക്കാണ് എസ്എംഎസ് ഏർപ്പെടുത്തിയത്. കേരളത്തിലൂടെയുള്ള ശേഷിച്ച 21 ട്രെയിനുകളിലും ഒബിഎച്ച്എസ് ഏർപ്പെടുത്തും. എസി കോച്ചുകളുടെയും ശുചിമുറികളുടെയും വൃത്തി ഉറപ്പാക്കാനും നടപടികളെടുത്തതായി ജോയി ഏബ്രഹാമിന് മന്ത്രി ഉറപ്പു നൽകി. വയനാട് എക്സ്പ്രസിൽ അടക്കം കേരളത്തിലൂടെ പോകുന്ന എട്ട് ട്രെയിനുകൾക്ക് ആധുനിക കോച്ചുകൾ ഏർപ്പെടുത്തിയെന്നും മന്ത്രി വിശദീകരിച്ചു.
കേരളത്തിലെ റെയിൽ കോച്ചുകളുടെ ശുചിത്വവും അറ്റകുറ്റപണികളും സംബന്ധിച്ച് പരാതികൾ കിട്ടാറുണ്ടെന്ന് മന്ത്രി സമ്മതിച്ചു. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളുടെ കീഴിൽ തിരുവനന്തപുരം, നാഗർകോവിൽ, എറണാകുളം, ആലപ്പുഴ, കൊച്ചുവേളി, ഷൊർണൂർ, മംഗലാപുരം ഡിപ്പോകളിൽ ഇപ്പോൾ ഇതിനായി സംവിധാനങ്ങളുണ്ട്. ഷൊർണൂർ, മംഗലാപുരം സ്റ്റേഷനുകളിൽ ദിവസവും 400 കോച്ചുകൾക്ക് ക്ലീൻ ട്രെയിൻ സ്റ്റേഷൻ കരാറനുസരിച്ച് പ്രത്യേക ശ്രദ്ധയും നൽകുന്നു. കേടായ മൊബൈൽ ചാർജിംഗ് പോയിന്റുകൾ നന്നാക്കുന്നതു മുതൽ പാൻട്രി കാറുകളിൽ അണുബാധ തടയുന്നതിനു വരെ നടപടികളെടുത്തു വരുന്നു.
ട്രെയിനുകളിലെ ബെഡ്ഷീറ്റുകളുടെയും മറ്റും ശുചിത്വം ഉറപ്പാക്കാനായി കൊച്ചുവേളിയിൽ മൂന്നു ടണ്‍ ശേഷിയുള്ള ആധുനിക അലക്കുയന്ത്രം സ്ഥാപിച്ചതായും മന്ത്രി വിശദീകരിച്ചു. ഓടുന്ന ദീർഘദൂര ട്രെയിനുകളിലെ ഓണ്‍ബോർഡ് ഹൗസ് കീപ്പിംഗ് സർവീസ് സംബന്ധിച്ച് പരാതികൾക്കാണ് എസ്എംഎസ് ഏർപ്പെടുത്തിയത്. കേരളത്തിലൂടെയുള്ള ശേഷിച്ച 21 ട്രെയിനുകളിലും ഒബിഎച്ച്എസ് ഏർപ്പെടുത്തും. എസി കോച്ചുകളുടെയും ശുചിമുറികളുടെയും വൃത്തി ഉറപ്പാക്കാനും നടപടികളെടുത്തതായി ജോയി ഏബ്രഹാമിന് മന്ത്രി ഉറപ്പു നൽകി. വയനാട് എക്സ്പ്രസിൽ അടക്കം കേരളത്തിലൂടെ പോകുന്ന എട്ട് ട്രെയിനുകൾക്ക് ആധുനിക കോച്ചുകൾ ഏർപ്പെടുത്തിയെന്നും മന്ത്രി വിശദീകരിച്ചു.