ന്യൂഡൽഹി: ഐഎൻഎക്സ് മീഡിയ ഇടപാടിൽ അറസ്റ്റിലായ കാർത്തി ചിദംബരത്തിനു ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. 10 ലക്ഷം രൂപയുടെ ബോണ്ടിലും കടുത്ത ഉപാധിയോടുമാണ് ജസ്റ്റീസ് എസ്.പി. ഗാർഗ് ജാമ്യം അനുവദിച്ചത്. സിബിഐയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്നും കോടതി കാർത്തി ചിദംബരത്തോടു നിർദേശിച്ചു. 12 ദിവസത്തെ ജുഡീഷൽ കസ്റ്റഡി ഇന്നു തീരാനിരിക്കേയാണ് ഹൈക്കോടതിയുടെ നടപടി. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും ബാങ്ക് അക്കൗണ്ടുകളിൽ തിരിമറി നടത്തരുതെന്നും നിർദേശമുണ്ട്.
ചിദംബരം കേന്ദ്രമന്ത്രിയായിരിക്കെ 2007ൽ മാധ്യമസ്ഥാപനമായ ഐഎൻഎക്സ് മീഡിയ വിദേശത്തുനിന്ന് 305 കോടി രൂപ നിക്ഷേപം സ്വീകരിച്ചതു ചട്ടങ്ങൾ ലംഘിച്ചാണെന്നാണു കേസ്. 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കാർത്തി ഇവരെ വഴിവിട്ടു സഹായിച്ചെന്നാണ് ആരോപണം.
ചിദംബരം കേന്ദ്രമന്ത്രിയായിരിക്കെ 2007ൽ മാധ്യമസ്ഥാപനമായ ഐഎൻഎക്സ് മീഡിയ വിദേശത്തുനിന്ന് 305 കോടി രൂപ നിക്ഷേപം സ്വീകരിച്ചതു ചട്ടങ്ങൾ ലംഘിച്ചാണെന്നാണു കേസ്. 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കാർത്തി ഇവരെ വഴിവിട്ടു സഹായിച്ചെന്നാണ് ആരോപണം.