പാരീസ്: ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ട അക്രമി തെക്കൻ ഫ്രാൻസിൽ നടത്തിയ വിവിധ ആക്രമണങ്ങളിൽ മൂന്നു പേർ കൊല്ലപ്പെട്ടു. ഭീകരാക്രമണമാണെന്നു സംശയിക്കുന്നതായി പ്രധാനമന്ത്രി എഡ്വാർഡ് ഫിലിപ്പ് പറഞ്ഞു. ആക്രമണം നടത്തിയ മൊറോക്കൻ വംശജനെന്നു സംശയിക്കുന്ന റിഡോൺ ലാസ്കിയെ(26) പോലീസ് വെടിവച്ചുകൊന്നു. ചെറുകിട മയക്കുമരുന്നു കച്ചവടത്തിലും മറ്റും ഏർപ്പെട്ടിരുന്ന ഇയാൾ പോലീസിന്റെ നോട്ടപ്പുള്ളിയായിരുന്നു.
പാരീസിൽനിന്ന് 385 മൈൽ തെക്കുള്ള ട്രെബ് നഗരത്തിലും സമീപമുള്ള കോർക്കസോൺ നഗരത്തിലുമായിരുന്നു ആക്രമണങ്ങൾ. കോർക്കസോൺ നഗരത്തിൽ കാർ തടഞ്ഞ അക്രമി വെടിയുതിർത്ത് യാത്രക്കാരനെ വധിക്കുകയും ഡ്രൈവറെ പരിക്കേൽപ്പിക്കുകയും ചെയ്തു. കാർ തട്ടിയെടുത്ത് ജോംഗിംഗ് നടത്തുകയായിരുന്ന ഒരു പോലീസുകാരനെ വെടിവച്ചുകൊന്നു. തുടർന്ന് ട്രെബ് നഗരത്തിലെത്തി ഒരു സൂപ്പർമാർക്കറ്റിൽ കയറി നിരവധിപ്പേരെ ബന്ദികളാക്കി. ഒരു പോലീസുകാരൻ ഒഴികെയുള്ള ബന്ദികളെ പിന്നീട് വിട്ടയച്ചു. സ്ഥലത്തെത്തിയ ഭീകരവിരുദ്ധ സ്ക്വാഡുമായുള്ള ഏറ്റുമുട്ടലിനിടെ പോലീസുകാരനെ വധിച്ചു.
അക്രമിയുടെ പക്കൽ തോക്ക്, ഗ്രനേഡ്, കത്തികൾ എന്നിവയുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. 2015 നവംബറിൽ 130 പേർ കൊല്ലപ്പെട്ട പാരീസ് ഭീകരാക്രമണത്തിൽ ജീവനോടെ പിടികൂടപ്പെട്ട സലാ അബ്ദസാമിനെ മോചിപ്പിക്കണമെന്ന് അക്രമി ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്.
യൂറോപ്യൻ യൂണിയൻ യോഗത്തിനായി ബ്രസൽസിലെത്തിയ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാരീസിലേക്കു തിരിച്ചു. തീവ്രവാദ ആക്രമണങ്ങൾ വർധിച്ചതിനെത്തുടർന്ന് 2015 മുതൽ ഫ്രാൻസിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.
2017 ഒക്ടോബർ ഒന്നിന് റെയിൽവേ സ്റ്റേഷനിൽ ഐഎസ് ഭീകൻ രണ്ടു വനിതകളെ കുത്തിക്കൊന്നിരുന്നു. 2016 ജൂലൈ 26ന് നോർമാണ്ടിയിൽ പള്ളി ആക്രമിച്ച് വൈദികനെ കഴുത്തറുത്തുകൊന്നു. 2016 ജൂലൈ 16ന് ഐഎസ് ഭീകരർ നീസിൽ ആൾക്കൂട്ടത്തിലേക്കു ലോറി ഇടിച്ചുകയറ്റി 86 പേരെ വധിച്ചു.
പാരീസിൽനിന്ന് 385 മൈൽ തെക്കുള്ള ട്രെബ് നഗരത്തിലും സമീപമുള്ള കോർക്കസോൺ നഗരത്തിലുമായിരുന്നു ആക്രമണങ്ങൾ. കോർക്കസോൺ നഗരത്തിൽ കാർ തടഞ്ഞ അക്രമി വെടിയുതിർത്ത് യാത്രക്കാരനെ വധിക്കുകയും ഡ്രൈവറെ പരിക്കേൽപ്പിക്കുകയും ചെയ്തു. കാർ തട്ടിയെടുത്ത് ജോംഗിംഗ് നടത്തുകയായിരുന്ന ഒരു പോലീസുകാരനെ വെടിവച്ചുകൊന്നു. തുടർന്ന് ട്രെബ് നഗരത്തിലെത്തി ഒരു സൂപ്പർമാർക്കറ്റിൽ കയറി നിരവധിപ്പേരെ ബന്ദികളാക്കി. ഒരു പോലീസുകാരൻ ഒഴികെയുള്ള ബന്ദികളെ പിന്നീട് വിട്ടയച്ചു. സ്ഥലത്തെത്തിയ ഭീകരവിരുദ്ധ സ്ക്വാഡുമായുള്ള ഏറ്റുമുട്ടലിനിടെ പോലീസുകാരനെ വധിച്ചു.
അക്രമിയുടെ പക്കൽ തോക്ക്, ഗ്രനേഡ്, കത്തികൾ എന്നിവയുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. 2015 നവംബറിൽ 130 പേർ കൊല്ലപ്പെട്ട പാരീസ് ഭീകരാക്രമണത്തിൽ ജീവനോടെ പിടികൂടപ്പെട്ട സലാ അബ്ദസാമിനെ മോചിപ്പിക്കണമെന്ന് അക്രമി ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്.
യൂറോപ്യൻ യൂണിയൻ യോഗത്തിനായി ബ്രസൽസിലെത്തിയ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാരീസിലേക്കു തിരിച്ചു. തീവ്രവാദ ആക്രമണങ്ങൾ വർധിച്ചതിനെത്തുടർന്ന് 2015 മുതൽ ഫ്രാൻസിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.
2017 ഒക്ടോബർ ഒന്നിന് റെയിൽവേ സ്റ്റേഷനിൽ ഐഎസ് ഭീകൻ രണ്ടു വനിതകളെ കുത്തിക്കൊന്നിരുന്നു. 2016 ജൂലൈ 26ന് നോർമാണ്ടിയിൽ പള്ളി ആക്രമിച്ച് വൈദികനെ കഴുത്തറുത്തുകൊന്നു. 2016 ജൂലൈ 16ന് ഐഎസ് ഭീകരർ നീസിൽ ആൾക്കൂട്ടത്തിലേക്കു ലോറി ഇടിച്ചുകയറ്റി 86 പേരെ വധിച്ചു.