ന്യൂഡൽഹി: പ്രപഞ്ചം നിലനിൽക്കുവോളം ആധാർ വിവരങ്ങൾ സുരക്ഷിതമെന്ന് കേന്ദ്ര സർക്കാരിന്റെ തിരിച്ചറിയൽ അഥോറിറ്റിയായ യുഐഡിഎഐ. അല്ലെങ്കിൽ ഭൂമിയിലെ ഏറ്റവും വലിയ കംപ്യൂട്ടർ ഉപയോഗിച്ചാലും ആധാർ വിവരങ്ങൾ ചോർത്തിയെടുക്കാനാവില്ലെന്ന് അഥോറിറ്റി അവകാശപ്പെട്ടു.
2048 ബിറ്റ് എൻക്രിപ്ഷൻ കീ ഉപയോഗിച്ചാണ് ആധാർ വിവരങ്ങൾ സൂക്ഷിച്ചിരിക്കുന്നതെന്നും സെർവർ ഇന്ത്യയിൽത്തന്നെയായതിനാൽ വിദേശ കന്പനികൾക്കുപോലും വിവരങ്ങൾ ചോർത്താനാവില്ലെന്നും സുപ്രീംകോടതിയിൽ നടത്തിയ പവർ പോയിന്റ് അവതരണത്തിൽ അഥോറിറ്റി സിഇഒ അജയ് ഭൂഷണ് പാണ്ഡേ പറഞ്ഞു. ആധാറിന്റെ സാധുത ചോദ്യം ചെയ്തുള്ള ഹർജിയിൽ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു മുന്പാകെയായിരുന്നു പ്രസന്റേഷൻ. ആധാറിന്റെ സുരക്ഷ സംബന്ധിച്ച സാങ്കേതിക വിഷയങ്ങൾ അവതരിപ്പിക്കാൻ അനുവദിക്കണമെന്ന് കേന്ദ്ര സർക്കാരിനുവേണ്ടി അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ ഇന്നലെ രാവിലെ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് കോടതി ഇതിന് അവസരം നൽകുകയായിരുന്നു.
ആധാർ സംബന്ധിച്ച വിവരങ്ങൾ അന്വേഷണ ഏജൻസികൾക്കുപോലും കൈമാറിയിട്ടില്ല. 2048 ബിറ്റ് എൻക്രിപ്ഷൻ കീ തകർത്ത് ആധാർ വിവരങ്ങൾ ചോർത്തുക അസാധ്യമാണ്. ദേശീയ അന്വേഷണ ഏജൻസികളൊന്നും കഴിഞ്ഞ ഒന്നരവർഷത്തിനിടെ ആധാർ വിവരങ്ങൾ ചോദിച്ചിട്ടില്ലെന്നും പാണ്ഡെ വ്യക്തമാക്കി. അതേസമയം, ബയോമെട്രിക് വെരിഫിക്കേഷ നിൽ പരാജയപ്പെടുന്നതിന്റെ പേരിൽ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടില്ലേയെന്ന കോടതിയുടെ ചോദ്യത്തിന്, അതിനു കാരണം സംവിധാനത്തിന്റെ മനോഭാവമാണെന്നു സിഇഒ മറുപടി നൽകി. 49,000 സ്വകാര്യ എൻറോൾമെന്റ് ഏജൻസികളുടെ അംഗീകാരം റദ്ദാക്കിയതും കോടതി ചോദ്യം ചെയ്തു. അഴിമതിയും കെടുകാര്യസ്ഥതയുമാണ് കാരണമെന്നും സമൂഹത്തിലെ ഇത്തരം പ്രശ്നങ്ങൾക്ക് ആധാർ പരിഹാരമല്ലെന്നും അദ്ദേഹം പറഞ്ഞു.
2048 ബിറ്റ് എൻക്രിപ്ഷൻ
ഒരു സന്ദേശമോ വിവരമോ അധികാരപ്പെടുത്തിയവർക്കു മാത്രം ഉപയോഗിക്കാവുന്ന വിധത്തിൽ ഗൂഢഭാഷയിലാക്കുന്നതാണ് എൻക്രിപ്ഷൻ. എൻക്രിപ്ഷന് ഉപയോഗിക്കുന്ന ബിറ്റ് കൂടുംതോറും അതിന്റെ സങ്കീർണത വർധിക്കും. എട്ട് ബിറ്റുകൾ ഉപയോഗിച്ചുള്ള ഒരു ഗൂഢഭാഷയിൽ പത്തുകോടി വ്യത്യസ്ത കോന്പിനേഷനുകൾ ഉണ്ടാകാം. 2048 ബിറ്റ് എൻക്രിപ്ഷൻ ആകുന്പോൾ സാധ്യമാകുന്ന വ്യത്യസ്ത കോന്പിനേഷനുകളുടെ സംഖ്യ ലക്ഷംകോടിയേക്കാൾ അധികമാണ്.
2048 ബിറ്റ് എൻക്രിപ്ഷൻ കീ ഉപയോഗിച്ചാണ് ആധാർ വിവരങ്ങൾ സൂക്ഷിച്ചിരിക്കുന്നതെന്നും സെർവർ ഇന്ത്യയിൽത്തന്നെയായതിനാൽ വിദേശ കന്പനികൾക്കുപോലും വിവരങ്ങൾ ചോർത്താനാവില്ലെന്നും സുപ്രീംകോടതിയിൽ നടത്തിയ പവർ പോയിന്റ് അവതരണത്തിൽ അഥോറിറ്റി സിഇഒ അജയ് ഭൂഷണ് പാണ്ഡേ പറഞ്ഞു. ആധാറിന്റെ സാധുത ചോദ്യം ചെയ്തുള്ള ഹർജിയിൽ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു മുന്പാകെയായിരുന്നു പ്രസന്റേഷൻ. ആധാറിന്റെ സുരക്ഷ സംബന്ധിച്ച സാങ്കേതിക വിഷയങ്ങൾ അവതരിപ്പിക്കാൻ അനുവദിക്കണമെന്ന് കേന്ദ്ര സർക്കാരിനുവേണ്ടി അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ ഇന്നലെ രാവിലെ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് കോടതി ഇതിന് അവസരം നൽകുകയായിരുന്നു.
ആധാർ സംബന്ധിച്ച വിവരങ്ങൾ അന്വേഷണ ഏജൻസികൾക്കുപോലും കൈമാറിയിട്ടില്ല. 2048 ബിറ്റ് എൻക്രിപ്ഷൻ കീ തകർത്ത് ആധാർ വിവരങ്ങൾ ചോർത്തുക അസാധ്യമാണ്. ദേശീയ അന്വേഷണ ഏജൻസികളൊന്നും കഴിഞ്ഞ ഒന്നരവർഷത്തിനിടെ ആധാർ വിവരങ്ങൾ ചോദിച്ചിട്ടില്ലെന്നും പാണ്ഡെ വ്യക്തമാക്കി. അതേസമയം, ബയോമെട്രിക് വെരിഫിക്കേഷ നിൽ പരാജയപ്പെടുന്നതിന്റെ പേരിൽ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടില്ലേയെന്ന കോടതിയുടെ ചോദ്യത്തിന്, അതിനു കാരണം സംവിധാനത്തിന്റെ മനോഭാവമാണെന്നു സിഇഒ മറുപടി നൽകി. 49,000 സ്വകാര്യ എൻറോൾമെന്റ് ഏജൻസികളുടെ അംഗീകാരം റദ്ദാക്കിയതും കോടതി ചോദ്യം ചെയ്തു. അഴിമതിയും കെടുകാര്യസ്ഥതയുമാണ് കാരണമെന്നും സമൂഹത്തിലെ ഇത്തരം പ്രശ്നങ്ങൾക്ക് ആധാർ പരിഹാരമല്ലെന്നും അദ്ദേഹം പറഞ്ഞു.
2048 ബിറ്റ് എൻക്രിപ്ഷൻ
ഒരു സന്ദേശമോ വിവരമോ അധികാരപ്പെടുത്തിയവർക്കു മാത്രം ഉപയോഗിക്കാവുന്ന വിധത്തിൽ ഗൂഢഭാഷയിലാക്കുന്നതാണ് എൻക്രിപ്ഷൻ. എൻക്രിപ്ഷന് ഉപയോഗിക്കുന്ന ബിറ്റ് കൂടുംതോറും അതിന്റെ സങ്കീർണത വർധിക്കും. എട്ട് ബിറ്റുകൾ ഉപയോഗിച്ചുള്ള ഒരു ഗൂഢഭാഷയിൽ പത്തുകോടി വ്യത്യസ്ത കോന്പിനേഷനുകൾ ഉണ്ടാകാം. 2048 ബിറ്റ് എൻക്രിപ്ഷൻ ആകുന്പോൾ സാധ്യമാകുന്ന വ്യത്യസ്ത കോന്പിനേഷനുകളുടെ സംഖ്യ ലക്ഷംകോടിയേക്കാൾ അധികമാണ്.