ന്യൂഡൽഹി: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനു മുന്നോടിയായി കേരള കോണ്‍ഗ്രസ് എമ്മുമായി സഹകരണം വേണോയെന്ന കാര്യത്തിൽ സിപിഎം- സിപിഐ കേന്ദ്ര നേതൃത്വം നടത്തിയ ചർച്ചയിൽ ഭിന്നത നിലനിന്നതോടെ തീരുമാനം ഇരുപാർട്ടികളും സംസ്ഥാന നേതൃത്വത്തിനു വിട്ടു.
കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി പ്രവേശനത്തെ എതിർക്കുന്ന സിപിഐയുടെ സംസ്ഥാന ഘടകത്തിന്റെ നിലപാട് സിപിഐ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി അറിയിച്ചതോടെയാണ് ചർച്ച വഴിമുട്ടിയത്. അന്തിമ തീരുമാനം സംസ്ഥാന നേതൃത്വം കൈക്കൊള്ളുമെന്ന് യോഗത്തിനു ശേഷം സിപിഎം പിബി അംഗം എസ്. രാമചന്ദ്രൻ പിള്ളയും സുധാകർ റെഡ്ഡിയും അറിയിച്ചു.
കേരള കോണ്‍ഗ്രസിനെ കൂടെനിർത്തിയാൽ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ വിജയ സാധ്യത കൂടുമെന്നും അഭിമാന പോരാട്ടമാണെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും എസ്. രാമചന്ദ്രൻ പിള്ളയും ചൂണ്ടിക്കാട്ടി.
കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി പ്രവേശനത്തെ എതിർക്കുന്ന സിപിഐയുടെ സംസ്ഥാന ഘടകത്തിന്റെ നിലപാട് സിപിഐ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി അറിയിച്ചതോടെയാണ് ചർച്ച വഴിമുട്ടിയത്. അന്തിമ തീരുമാനം സംസ്ഥാന നേതൃത്വം കൈക്കൊള്ളുമെന്ന് യോഗത്തിനു ശേഷം സിപിഎം പിബി അംഗം എസ്. രാമചന്ദ്രൻ പിള്ളയും സുധാകർ റെഡ്ഡിയും അറിയിച്ചു.
കേരള കോണ്‍ഗ്രസിനെ കൂടെനിർത്തിയാൽ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ വിജയ സാധ്യത കൂടുമെന്നും അഭിമാന പോരാട്ടമാണെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും എസ്. രാമചന്ദ്രൻ പിള്ളയും ചൂണ്ടിക്കാട്ടി.