മാലെ: മാലദ്വീപിൽ 45 ദിവസമായി നിലവിലുള്ള അടിയന്തരാവസ്ഥ പിൻവലിച്ചതായി പ്രസിഡന്റ് യാമീൻ അബ്ദുൾ ഗയൂം പ്രഖ്യാപിച്ചു.
രാജ്യത്തെ വ്യവസ്ഥാപിത സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയതിനു ഭീകരനിയമപ്രകാരം അറസ്റ്റു ചെയ്ത ചീഫ് ജസ്റ്റീസ് അബ്ദുള്ള സയിദ്, മുൻ പ്രസിഡന്റ് മൗമൂൺ അബ്ദുൾ ഗയൂം എന്നിവരെ വിചാരണ തീരുംവരെ തടവിൽ വയ്ക്കാൻ മാലദ്വീപ് ക്രിമിനൽ കോടതി ഉത്തരവിട്ടു.30വർഷം മാലദ്വീപിനെ അടക്കിഭരിച്ച മൗമൂൺ ഗയൂം പ്രസിഡന്റ് യാമീന്റെ ബന്ധുവാണ്. മൗമൂൺ ഗയൂമിന്റെ പുത്രൻ ഫാരീസ് ഉൾപ്പെടെ പത്തുപേരാണ് ഗൂഢാലോചനക്കേസിൽ അറസ്റ്റിലായത്.
ദേശസുരക്ഷയ്ക്കുള്ള ഭീഷണി പൂർണമായി ഒഴിഞ്ഞുപോയിട്ടില്ലെങ്കിലും സാധാരണനില പുനഃസ്ഥാപിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായാണ് അടിയന്തരാവസ്ഥ പിൻവലിക്കാനുള്ള തീരുമാനം എടുത്തതെന്ന് പ്രസിഡന്റ് യാമീന്റെ ഓഫീസ് പുറപ്പെടുവിച്ച പ്രസ്താവനയിൽ അറിയിച്ചു. 12വിമത എംപിമാരെ വിട്ടയ്ക്കാൻ സുപ്രീംകോടതി നൽകിയ ഉത്തരവു നടപ്പാക്കാൻ വിസമ്മതിച്ച യാമീൻ ആദ്യം പതിനഞ്ചു ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചീഫ് ജസ്റ്റീസിനെയും മറ്റൊരു ജഡ്ജിയെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പിന്നീട് അടിയന്തരാവസ്ഥ മുപ്പതു ദിവസം കൂടി നീട്ടി.
സുപ്രീംകോടതിയിലെ ശേഷിക്കുന്ന ജഡ്ജിമാർ എംപിമാരെ തിരിച്ചെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി. ഇവരുടെ എംപിസ്ഥാനം പുനഃസ്ഥാപിച്ചിരുന്നെങ്കിൽ യാമീൻ സർക്കാർ സഭയിൽ ന്യൂനപക്ഷമാവുമായിരുന്നു. ലണ്ടനിൽ പ്രവാസത്തിൽ കഴിയുന്ന മുൻ പ്രസിഡന്റ് നഷീദിനു തിരിച്ചെത്തി വീണ്ടും അധികാരസ്ഥാനത്തേക്കു മത്സരിക്കാനും സാധിക്കുമായിരുന്നു.
ജുഡീഷറിയെയും പാർലമെന്റിനെയും വരുതിക്കു നിർത്തിയും പ്രതിപക്ഷത്തെ നിരവധി പേരെ അറസ്റ്റു ചെയ്തും സ്വന്തം നില ഭദ്രമാക്കിയ സാഹചര്യത്തിലാണ് യാമീൻ അടിയന്തരാവസ്ഥ പിൻവലിച്ചതെന്നു മുൻ പ്രസിഡന്റ് നഷീദ് പറഞ്ഞു. വിട്ടുകൊടുക്കില്ലെന്നും വിജയംവരെ സമരം ചെയ്യുമെന്നും പ്രഖ്യാപിച്ച നഷീദ് മാലദ്വീപിലെ പ്രശ്നം പരിഹരിക്കാൻ ഇടപെടാത്തതിനു മറ്റു രാജ്യങ്ങളെ കുറ്റപ്പെടുത്തി.
ചൈനയുടെ കൈയിലെ പാവയായി മാലദ്വീപ് സർക്കാർ മാറിയെന്നും നഷീദ് ആരോപിച്ച. 2013ലാണു നഷീദിനെ നേരിയ ഭൂരിപക്ഷത്തിനു പരാജയപ്പെടുത്തി യാമീൻ പ്രസിഡന്റായത്.
രാജ്യത്തെ വ്യവസ്ഥാപിത സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയതിനു ഭീകരനിയമപ്രകാരം അറസ്റ്റു ചെയ്ത ചീഫ് ജസ്റ്റീസ് അബ്ദുള്ള സയിദ്, മുൻ പ്രസിഡന്റ് മൗമൂൺ അബ്ദുൾ ഗയൂം എന്നിവരെ വിചാരണ തീരുംവരെ തടവിൽ വയ്ക്കാൻ മാലദ്വീപ് ക്രിമിനൽ കോടതി ഉത്തരവിട്ടു.30വർഷം മാലദ്വീപിനെ അടക്കിഭരിച്ച മൗമൂൺ ഗയൂം പ്രസിഡന്റ് യാമീന്റെ ബന്ധുവാണ്. മൗമൂൺ ഗയൂമിന്റെ പുത്രൻ ഫാരീസ് ഉൾപ്പെടെ പത്തുപേരാണ് ഗൂഢാലോചനക്കേസിൽ അറസ്റ്റിലായത്.
ദേശസുരക്ഷയ്ക്കുള്ള ഭീഷണി പൂർണമായി ഒഴിഞ്ഞുപോയിട്ടില്ലെങ്കിലും സാധാരണനില പുനഃസ്ഥാപിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായാണ് അടിയന്തരാവസ്ഥ പിൻവലിക്കാനുള്ള തീരുമാനം എടുത്തതെന്ന് പ്രസിഡന്റ് യാമീന്റെ ഓഫീസ് പുറപ്പെടുവിച്ച പ്രസ്താവനയിൽ അറിയിച്ചു. 12വിമത എംപിമാരെ വിട്ടയ്ക്കാൻ സുപ്രീംകോടതി നൽകിയ ഉത്തരവു നടപ്പാക്കാൻ വിസമ്മതിച്ച യാമീൻ ആദ്യം പതിനഞ്ചു ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചീഫ് ജസ്റ്റീസിനെയും മറ്റൊരു ജഡ്ജിയെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പിന്നീട് അടിയന്തരാവസ്ഥ മുപ്പതു ദിവസം കൂടി നീട്ടി.
സുപ്രീംകോടതിയിലെ ശേഷിക്കുന്ന ജഡ്ജിമാർ എംപിമാരെ തിരിച്ചെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി. ഇവരുടെ എംപിസ്ഥാനം പുനഃസ്ഥാപിച്ചിരുന്നെങ്കിൽ യാമീൻ സർക്കാർ സഭയിൽ ന്യൂനപക്ഷമാവുമായിരുന്നു. ലണ്ടനിൽ പ്രവാസത്തിൽ കഴിയുന്ന മുൻ പ്രസിഡന്റ് നഷീദിനു തിരിച്ചെത്തി വീണ്ടും അധികാരസ്ഥാനത്തേക്കു മത്സരിക്കാനും സാധിക്കുമായിരുന്നു.
ജുഡീഷറിയെയും പാർലമെന്റിനെയും വരുതിക്കു നിർത്തിയും പ്രതിപക്ഷത്തെ നിരവധി പേരെ അറസ്റ്റു ചെയ്തും സ്വന്തം നില ഭദ്രമാക്കിയ സാഹചര്യത്തിലാണ് യാമീൻ അടിയന്തരാവസ്ഥ പിൻവലിച്ചതെന്നു മുൻ പ്രസിഡന്റ് നഷീദ് പറഞ്ഞു. വിട്ടുകൊടുക്കില്ലെന്നും വിജയംവരെ സമരം ചെയ്യുമെന്നും പ്രഖ്യാപിച്ച നഷീദ് മാലദ്വീപിലെ പ്രശ്നം പരിഹരിക്കാൻ ഇടപെടാത്തതിനു മറ്റു രാജ്യങ്ങളെ കുറ്റപ്പെടുത്തി.
ചൈനയുടെ കൈയിലെ പാവയായി മാലദ്വീപ് സർക്കാർ മാറിയെന്നും നഷീദ് ആരോപിച്ച. 2013ലാണു നഷീദിനെ നേരിയ ഭൂരിപക്ഷത്തിനു പരാജയപ്പെടുത്തി യാമീൻ പ്രസിഡന്റായത്.