വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഇടിച്ചു പപ്പടമാക്കുമെന്ന് മുൻ വൈസ് പ്രസിഡന്റ് ജോ ബൈഡൻ. "അവനെന്നെ അറിയാന്മേല, ഇങ്ങോട്ടു വരട്ട, കരഞ്ഞുകൊണ്ട് ഓടും” എന്ന് ട്രംപിന്റെ മറുപടി.
ചൊവ്വാഴ്ച മയാമി യൂണിവേഴ്സിറ്റിയിലെ വനിതാ റാലിയിൽ ബൈഡൻ നടത്തിയ പരാമർശമാണ് ബൈഡനെതിരേ കൈയേറ്റഭീഷണി ഉയർത്താൻ ട്രംപിനെ പ്രേരിപ്പിച്ചത്.
2005ൽ ട്രംപ് നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തെ കൂട്ടുപിടിച്ചായിരുന്നു ബൈഡന്റെ പറച്ചിൽ. “ഏതു പെണ്ണിനെയും എവിടെവച്ചും കയറിപ്പിടിക്കാൻ തനിക്കാകുമെന്നും അവൾ അത് ഇഷ്ടപ്പെടുമെന്നുമാണ് നമ്മുടെ പ്രസിഡന്റ് പറയുന്നത്. ഞാനും ട്രംപും ഒരേ സ്കൂളിൽ പഠിച്ചിരുന്നുവെങ്കിൽ ട്രംപിനെ സ്കൂളിന്റെ പിറകിൽ കൊണ്ടുപോയി ഇടിച്ചു പപ്പടമാക്കിയേനേ”. സ്ത്രീകളെ എല്ലാവരും ബഹുമാനിക്കണമെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
ട്രംപ് ട്വിറ്ററിലൂടെയാണ് മറുപടി നല്കിയത് .“വലിയ കടുപ്പക്കാരനാണെന്നാണ് കിറുക്കൻ ബൈഡൻ സ്വയം വിചാരിച്ചിരിക്കുന്നത്. യഥാർഥത്തിൽ ശാരീരികമായും മാനസികമായും ദുർബലനാണ്. എന്നിട്ടാണ് കയ്യേറ്റം ചെയ്യുമെന്നു പറഞ്ഞ് എന്നെ പേടിപ്പിക്കാൻ നോക്കുന്നത്. അവനെന്നെ അറിയാന്മേല. അവൻ കരഞ്ഞുകൊണ്ടോടും”. ആരെയും പേടിപ്പിക്കാൻ നോക്കരുതെന്ന ഉപദേശവും ട്രംപ് ബൈഡനു നല്കി.
ചൊവ്വാഴ്ച മയാമി യൂണിവേഴ്സിറ്റിയിലെ വനിതാ റാലിയിൽ ബൈഡൻ നടത്തിയ പരാമർശമാണ് ബൈഡനെതിരേ കൈയേറ്റഭീഷണി ഉയർത്താൻ ട്രംപിനെ പ്രേരിപ്പിച്ചത്.
2005ൽ ട്രംപ് നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തെ കൂട്ടുപിടിച്ചായിരുന്നു ബൈഡന്റെ പറച്ചിൽ. “ഏതു പെണ്ണിനെയും എവിടെവച്ചും കയറിപ്പിടിക്കാൻ തനിക്കാകുമെന്നും അവൾ അത് ഇഷ്ടപ്പെടുമെന്നുമാണ് നമ്മുടെ പ്രസിഡന്റ് പറയുന്നത്. ഞാനും ട്രംപും ഒരേ സ്കൂളിൽ പഠിച്ചിരുന്നുവെങ്കിൽ ട്രംപിനെ സ്കൂളിന്റെ പിറകിൽ കൊണ്ടുപോയി ഇടിച്ചു പപ്പടമാക്കിയേനേ”. സ്ത്രീകളെ എല്ലാവരും ബഹുമാനിക്കണമെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
ട്രംപ് ട്വിറ്ററിലൂടെയാണ് മറുപടി നല്കിയത് .“വലിയ കടുപ്പക്കാരനാണെന്നാണ് കിറുക്കൻ ബൈഡൻ സ്വയം വിചാരിച്ചിരിക്കുന്നത്. യഥാർഥത്തിൽ ശാരീരികമായും മാനസികമായും ദുർബലനാണ്. എന്നിട്ടാണ് കയ്യേറ്റം ചെയ്യുമെന്നു പറഞ്ഞ് എന്നെ പേടിപ്പിക്കാൻ നോക്കുന്നത്. അവനെന്നെ അറിയാന്മേല. അവൻ കരഞ്ഞുകൊണ്ടോടും”. ആരെയും പേടിപ്പിക്കാൻ നോക്കരുതെന്ന ഉപദേശവും ട്രംപ് ബൈഡനു നല്കി.