ചെന്നൈ: ബാങ്കുകളിൽ 824.15 കോടി രൂപയുടെ വായ്പ തട്ടിപ്പു നടത്തിയതുമായി ബന്ധപ്പെട്ട് ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വർണാഭരണ നിർമാണക്കന്പനിയായ കനിഷ്ക് ഗോൾഡ് പ്രൈവറ്റ് ലിമിറ്റഡ്(കെജിപിഎൽ) പ്രമോട്ടറും ഡയറക്ടറുമായ ഭൂപേഷ് കുമാർ ജയിനെ സിബിഐ ഇന്നലെ അറസ്റ്റ് ചെയ്തു. ഭൂപേഷിന്റെ ഭാര്യ നീതാ ജയിനെ സിബിഐ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരികയാണ്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ 14 ബാങ്കുകളുടെ കൺസോർഷ്യമാണ് കനിഷ്കയ്ക്കെതിരേ സിബിഐയിൽ പരാതി നല്കിയത്.
ഭൂപേഷ്, നീത എന്നിവരെക്കൂടാതെ അച്ഛാ അസോസ്യേറ്റ്സ് പാർട്ണർമാരായ തേജ്രാജ് അച്ഛാ, അജ് ആൻഡ് കന്പനി പാർട്ണർ അജയ്കുമാർ ജയിൻ, ലുനാവത് ആൻഡ് അസോസ്യേറ്റ്സ് പാർട്ണർ സുമിത് കേദിയ എന്നിവർക്കെതിരേയും ജീവനക്കാർക്കെതിരേയുമാണു സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. കന്പനിക്കു വായ്പ തിരിച്ചടയ്ക്കാൻ ബാങ്കുകൾ സാവകാശം നല്കിയിരുന്നു.
എസ്ബിഐയുടെ പരാതിയിൽ കനിഷ്ക് ഗോൾഡ് പ്രമോട്ടർമാരുടെ ചെന്നൈയിലെ വീടുകളിലും ശാഖാ കേന്ദ്രങ്ങളിലും കഴിഞ്ഞദിവസം സിബിഐ റെയ്ഡ് നടത്തിയിരുന്നു.
നുങ്കംപാക്കം പട്ടണത്തിൽ കോത്താരിയിലെ ഭൂപേഷിന്റെ വസതി ലേലം ചെയ്യുന്നതുമായി ബന്ധപ്പെട്ട നോട്ടീസ് എസ്ബിഐ ഭൂപേഷിന്റെ വസതിയിൽ പതിച്ചിട്ടുണ്ട്.
ജപ്തി നടപടികൾ തുടങ്ങിയതായി ബാങ്ക് അധികൃതർ അറിയിച്ചു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ 14 ബാങ്കുകളുടെ കൺസോർഷ്യമാണ് കനിഷ്കയ്ക്കെതിരേ സിബിഐയിൽ പരാതി നല്കിയത്.
ഭൂപേഷ്, നീത എന്നിവരെക്കൂടാതെ അച്ഛാ അസോസ്യേറ്റ്സ് പാർട്ണർമാരായ തേജ്രാജ് അച്ഛാ, അജ് ആൻഡ് കന്പനി പാർട്ണർ അജയ്കുമാർ ജയിൻ, ലുനാവത് ആൻഡ് അസോസ്യേറ്റ്സ് പാർട്ണർ സുമിത് കേദിയ എന്നിവർക്കെതിരേയും ജീവനക്കാർക്കെതിരേയുമാണു സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. കന്പനിക്കു വായ്പ തിരിച്ചടയ്ക്കാൻ ബാങ്കുകൾ സാവകാശം നല്കിയിരുന്നു.
എസ്ബിഐയുടെ പരാതിയിൽ കനിഷ്ക് ഗോൾഡ് പ്രമോട്ടർമാരുടെ ചെന്നൈയിലെ വീടുകളിലും ശാഖാ കേന്ദ്രങ്ങളിലും കഴിഞ്ഞദിവസം സിബിഐ റെയ്ഡ് നടത്തിയിരുന്നു.
നുങ്കംപാക്കം പട്ടണത്തിൽ കോത്താരിയിലെ ഭൂപേഷിന്റെ വസതി ലേലം ചെയ്യുന്നതുമായി ബന്ധപ്പെട്ട നോട്ടീസ് എസ്ബിഐ ഭൂപേഷിന്റെ വസതിയിൽ പതിച്ചിട്ടുണ്ട്.
ജപ്തി നടപടികൾ തുടങ്ങിയതായി ബാങ്ക് അധികൃതർ അറിയിച്ചു.