ന്യൂഡൽഹി: ജീവനക്കാർക്ക് ഇനി നികുതിയില്ലാതെ 20 ലക്ഷം രൂപ വരെ ഗ്രാറ്റുവിറ്റി തുക പിൻവലിക്കാം. വനിതാ ജീവനക്കാരുടെ പ്രസവാവധി 12 ആഴ്ചയിൽ നിന്ന് 26 ആഴ്ചയായി ഉയർത്താനും സർക്കാരിന് അനുമതി നൽകി. മേലിൽ ഗ്രാറ്റുവിറ്റിയുടെ പരമാവധി തുകയും പ്രസവ അവധിയുടെ പരിധി കൂട്ടുന്നതും സർക്കാർ ഉത്തരവിലൂടെ നടപ്പിലാക്കാൻ അനുമതി നൽകുന്ന പേയ്മെന്റ് ഓഫ് ഗ്രാറ്റുവിറ്റി ഭേദഗതി ബിൽ രാജ്യസഭ ഇന്നലെ പാസാക്കി.
നിലവിൽ നികുതിയില്ലാതെ കിട്ടുന്ന ഗ്രാറ്റുവിറ്റി പത്തു ലക്ഷം രൂപ വരെ മാത്രമായിരുന്നതാണ് ഇരട്ടിയാക്കുന്നത്. ഏഴാം ശന്പള കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കിയപ്പോൾ കേന്ദ്രസർക്കാർ ജീവനക്കാരുടെ ഗ്രാറ്റുവിറ്റി തുക 20 ലക്ഷമാക്കി ഉയർത്തിയതിനു പിന്നാലെയാണ് ഇത്തരമൊരു നിയമഭേദഗതി പാർലമെന്റിൽ പാസാക്കിയത്.
തുടർച്ചയായ മൂന്നാമത്തെ ആഴ്ചയും പാർലമെന്റ് നടപടികൾ സ്തംഭിച്ചെങ്കിലും ഈ ബിൽ ചർച്ചയില്ലാതെ പാസാക്കുന്നതിനെ എല്ലാ പാർട്ടികളും പിന്തുണയ്ക്കുകയായിരുന്നു. നേരത്തേ ലോക്സഭയിലും ചർച്ചയില്ലാതെ പാസാക്കിയ ഈ ബിൽ ഇന്നലെ രാജ്യസഭയിൽ രണ്ടു മിനിറ്റുകൊണ്ട് ശബ്ദവോട്ടോടെയാണു പാസാക്കിയത്. തൊഴിൽ മന്ത്രി സന്തോഷ് കുമാർ ഗാംങ്വാർ ആണ് ഇന്നലെ രാജ്യസഭയിൽ ബിൽ അവതരിപ്പിച്ചത്.
ഗ്രാറ്റുവിറ്റി നിയമഭേദഗതി പാസാക്കിയതോടെ പ്രസവ അവധി സർക്കാർ ഉത്തരവിലൂടെ നിശ്ചയിക്കാൻ ഇനി കഴിയും. നേരത്തേ മറ്റേർണിറ്റി ബനഫിറ്റ് ഭേദഗതി നിയമം 2017 പാസാക്കിയപ്പോൾ പരമാവധി പ്രസവാവധി 26 ആഴ്ച വരെയായി കൂട്ടിയിരുന്നു.
എന്താണ് ഗ്രാറ്റുവിറ്റി ?
ശന്പളത്തിന്റെ ഭാഗമായ ഈ തുക ഒരാൾ ജോലിയിൽനിന്നു ചുരുങ്ങിയത് അഞ്ചു വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്പോൾ കിട്ടുന്നതാണ്. തൊഴിലുടമയുടെ ഭാഗത്തുനിന്നുള്ള വിരമിക്കൽ ആനുകൂല്യമെന്ന നിലയിലും ഗ്രാറ്റുവിറ്റിയെ കണക്കാക്കാം. വിരമിക്കുന്പോൾ നൽകുന്നതിനായി കൂട്ടിവയ്ക്കുന്ന പരമാവധി 20 ലക്ഷം വരെയുള്ള തുക ആദായ നികുതി നിയമം അനുസരിച്ച് നികുതി രഹിതവുമാണ്.
പ്രയോജനം ആർക്ക് ?
പൊതു, സ്വകാര്യ മേഖലകളിലെ കോടിക്കണക്കിനു ജീവനക്കാർക്ക് ആശ്വാസം പകരുന്നതാണ് പുതിയ നടപടി. പത്തോ, അതിൽ കൂടുതലോ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ അഞ്ചു വർഷമെങ്കിലും ജോലി പൂർത്തിയാക്കി വിരമിക്കുന്നവർക്ക് നിയമഭേദഗതിയുടെ പ്രയോജനം ലഭിക്കും.
സ്വകാര്യ മേഖലയിലെ മേൽത്തട്ടിലും മധ്യതലത്തിലും ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്കാകും നികുതിരഹിത ഗ്രാറ്റുവിറ്റി തുക ഇരട്ടിയാക്കി 20 ലക്ഷമായി ഉയർത്തിയതിന്റെ കൂടുതൽ പ്രയോജനമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. നിലവിൽ പരമാവധി പത്തു ലക്ഷം മാത്രമായിരുന്നു നികുതി കൂടാതെ കിട്ടിയിരുന്നത്.
ജോർജ് കള്ളിവയലിൽ
നിലവിൽ നികുതിയില്ലാതെ കിട്ടുന്ന ഗ്രാറ്റുവിറ്റി പത്തു ലക്ഷം രൂപ വരെ മാത്രമായിരുന്നതാണ് ഇരട്ടിയാക്കുന്നത്. ഏഴാം ശന്പള കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കിയപ്പോൾ കേന്ദ്രസർക്കാർ ജീവനക്കാരുടെ ഗ്രാറ്റുവിറ്റി തുക 20 ലക്ഷമാക്കി ഉയർത്തിയതിനു പിന്നാലെയാണ് ഇത്തരമൊരു നിയമഭേദഗതി പാർലമെന്റിൽ പാസാക്കിയത്.
തുടർച്ചയായ മൂന്നാമത്തെ ആഴ്ചയും പാർലമെന്റ് നടപടികൾ സ്തംഭിച്ചെങ്കിലും ഈ ബിൽ ചർച്ചയില്ലാതെ പാസാക്കുന്നതിനെ എല്ലാ പാർട്ടികളും പിന്തുണയ്ക്കുകയായിരുന്നു. നേരത്തേ ലോക്സഭയിലും ചർച്ചയില്ലാതെ പാസാക്കിയ ഈ ബിൽ ഇന്നലെ രാജ്യസഭയിൽ രണ്ടു മിനിറ്റുകൊണ്ട് ശബ്ദവോട്ടോടെയാണു പാസാക്കിയത്. തൊഴിൽ മന്ത്രി സന്തോഷ് കുമാർ ഗാംങ്വാർ ആണ് ഇന്നലെ രാജ്യസഭയിൽ ബിൽ അവതരിപ്പിച്ചത്.
ഗ്രാറ്റുവിറ്റി നിയമഭേദഗതി പാസാക്കിയതോടെ പ്രസവ അവധി സർക്കാർ ഉത്തരവിലൂടെ നിശ്ചയിക്കാൻ ഇനി കഴിയും. നേരത്തേ മറ്റേർണിറ്റി ബനഫിറ്റ് ഭേദഗതി നിയമം 2017 പാസാക്കിയപ്പോൾ പരമാവധി പ്രസവാവധി 26 ആഴ്ച വരെയായി കൂട്ടിയിരുന്നു.
എന്താണ് ഗ്രാറ്റുവിറ്റി ?
ശന്പളത്തിന്റെ ഭാഗമായ ഈ തുക ഒരാൾ ജോലിയിൽനിന്നു ചുരുങ്ങിയത് അഞ്ചു വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്പോൾ കിട്ടുന്നതാണ്. തൊഴിലുടമയുടെ ഭാഗത്തുനിന്നുള്ള വിരമിക്കൽ ആനുകൂല്യമെന്ന നിലയിലും ഗ്രാറ്റുവിറ്റിയെ കണക്കാക്കാം. വിരമിക്കുന്പോൾ നൽകുന്നതിനായി കൂട്ടിവയ്ക്കുന്ന പരമാവധി 20 ലക്ഷം വരെയുള്ള തുക ആദായ നികുതി നിയമം അനുസരിച്ച് നികുതി രഹിതവുമാണ്.
പ്രയോജനം ആർക്ക് ?
പൊതു, സ്വകാര്യ മേഖലകളിലെ കോടിക്കണക്കിനു ജീവനക്കാർക്ക് ആശ്വാസം പകരുന്നതാണ് പുതിയ നടപടി. പത്തോ, അതിൽ കൂടുതലോ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ അഞ്ചു വർഷമെങ്കിലും ജോലി പൂർത്തിയാക്കി വിരമിക്കുന്നവർക്ക് നിയമഭേദഗതിയുടെ പ്രയോജനം ലഭിക്കും.
സ്വകാര്യ മേഖലയിലെ മേൽത്തട്ടിലും മധ്യതലത്തിലും ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്കാകും നികുതിരഹിത ഗ്രാറ്റുവിറ്റി തുക ഇരട്ടിയാക്കി 20 ലക്ഷമായി ഉയർത്തിയതിന്റെ കൂടുതൽ പ്രയോജനമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. നിലവിൽ പരമാവധി പത്തു ലക്ഷം മാത്രമായിരുന്നു നികുതി കൂടാതെ കിട്ടിയിരുന്നത്.
ജോർജ് കള്ളിവയലിൽ