ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിനെതിരേയുള്ള അവിശ്വാസ പ്രമേയം പരിഗണിക്കുന്നതു തടയുന്നതിനായി അണ്ണാ ഡിഎംകെ, ടിആർഎസ് എംപിമാർ തുടരുന്ന ബഹളത്തിന്റെ മറവിൽ പാർലമെന്റ് നടപടികൾ തുടർച്ചയായ പതിന്നാലാം ദിവസവും പൂർണമായി സ്തംഭിച്ചു.
അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാൻ ആവശ്യമായ 50 എംപിമാരെ എണ്ണാൻ കഴിയുന്നില്ലെന്ന സാങ്കേതിക കാരണം നിരത്തി ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ ഇന്നലെയും നടപടികളിലേക്ക് കടക്കാതെ സഭ പിരിയുന്നതായി പ്രഖ്യാപിച്ചു. രാജ്യസഭയും അഞ്ചു മിനിറ്റ് മാത്രമാണ് സമ്മേളിച്ചത്.
പാർലമെന്റ് സ്തംഭനം തീർക്കാൻ രാജ്യസഭാ ചെയർമാനോ, സ്പീക്കറോ, കേന്ദ്രസർക്കാരോ ചർച്ച പോലും നടത്തുന്നില്ലെന്നത് ഞെട്ടിക്കുന്നതാണെന്ന് കോണ്ഗ്രസ്, സിപിഎം നേതാക്കൾ കുറ്റപ്പെടുത്തി.
പാർലമെന്ററി ജനാധിപത്യത്തിന്റെ അടിത്തറ തകർക്കുന്നതാണ് ഭരണ- പ്രതിപക്ഷ നിലപാടുകളെന്ന് നിഷ്പക്ഷമതികൾ ആരോപിക്കുന്നു.
നിയമനിർമാണങ്ങളും ജനകീയ പ്രശ്നങ്ങളും വിശദമായി ചർച്ച ചെയ്യേണ്ട ഉന്നതമായ ജനപ്രതിനിധി സഭയെ ബന്ധിയാക്കുന്നതിൽ പ്രധാന രാഷ്ട്രീയ പാർട്ടികൾക്കെല്ലാം ഉത്തരവാദിത്വം ഉണ്ടെന്നും വിദഗ്ധർ പറയുന്നു.
അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാൻ ആവശ്യമായ 50 എംപിമാരെ എണ്ണാൻ കഴിയുന്നില്ലെന്ന സാങ്കേതിക കാരണം നിരത്തി ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ ഇന്നലെയും നടപടികളിലേക്ക് കടക്കാതെ സഭ പിരിയുന്നതായി പ്രഖ്യാപിച്ചു. രാജ്യസഭയും അഞ്ചു മിനിറ്റ് മാത്രമാണ് സമ്മേളിച്ചത്.
പാർലമെന്റ് സ്തംഭനം തീർക്കാൻ രാജ്യസഭാ ചെയർമാനോ, സ്പീക്കറോ, കേന്ദ്രസർക്കാരോ ചർച്ച പോലും നടത്തുന്നില്ലെന്നത് ഞെട്ടിക്കുന്നതാണെന്ന് കോണ്ഗ്രസ്, സിപിഎം നേതാക്കൾ കുറ്റപ്പെടുത്തി.
പാർലമെന്ററി ജനാധിപത്യത്തിന്റെ അടിത്തറ തകർക്കുന്നതാണ് ഭരണ- പ്രതിപക്ഷ നിലപാടുകളെന്ന് നിഷ്പക്ഷമതികൾ ആരോപിക്കുന്നു.
നിയമനിർമാണങ്ങളും ജനകീയ പ്രശ്നങ്ങളും വിശദമായി ചർച്ച ചെയ്യേണ്ട ഉന്നതമായ ജനപ്രതിനിധി സഭയെ ബന്ധിയാക്കുന്നതിൽ പ്രധാന രാഷ്ട്രീയ പാർട്ടികൾക്കെല്ലാം ഉത്തരവാദിത്വം ഉണ്ടെന്നും വിദഗ്ധർ പറയുന്നു.