ന്യൂഡൽഹി: ഇറാക്ക് പ്രശ്നത്തിലുള്ള കേന്ദ്ര സർക്കാരിന്റെ വീഴ്ചയിൽ നിന്നു ശ്രദ്ധ തിരിച്ചുവിടാനാണ് കേംബ്രിജ് അനലിറ്റിക്ക വിവാദമുണ്ടാക്കിയതെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. 39 ഇന്ത്യാക്കാർ കൊല്ലപ്പെട്ട സംഭവത്തിലുള്ള പ്രതിഷേധം മറയ്ക്കാനാണ് കോണ്‍ഗ്രസിനെതിരേ ആരോപണം ഉയർത്തുന്നതെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.
ട്വിറ്ററിലെ കുറിപ്പ് ഇങ്ങനെ:
“പ്രശ്നം: 39 ഇന്ത്യാക്കാർ മരിച്ചു, സർക്കാർ കള്ളം പറഞ്ഞത് പിടിക്കപ്പെട്ടു.
പരിഹാരം: രേഖ ചോർത്തൽ വിവാദം കോണ്‍ഗ്രസിനു മേൽ കെട്ടിവയ്ക്കുക.
ഫലം: മാധ്യമങ്ങൾ അതിൽ വീണു, 39 ഇന്ത്യാക്കാരുടെ കാര്യം റഡാറിൽ നിന്ന് ഇല്ലാതായി
പ്രശ്നം പരിഹരിച്ചു’
അതേസമയം, ജിഎസ്ടി നടപ്പിലാക്കിയ കേന്ദ്ര സർക്കാരിനെതിരേ ഗബർ സിംഗ് ടാക്സ് എന്നും ഗുജറാത്ത് തെരഞ്ഞെടുപ്പ് കാലത്ത് വികസനത്തിനു വട്ടായി എന്നും രാഹുൽ പ്രയോഗങ്ങൾ നടത്തിയത് കേംബ്രിജ് അനലിറ്റിക്കയുടെ സൃഷ്ടികളാണെന്ന് ആരോപിച്ച് കേന്ദ്ര ഐടി, നിയമ മന്ത്രി രവിശങ്കർ പ്രസാദ് രംഗത്തെത്തി.
ട്വിറ്ററിലെ കുറിപ്പ് ഇങ്ങനെ:
“പ്രശ്നം: 39 ഇന്ത്യാക്കാർ മരിച്ചു, സർക്കാർ കള്ളം പറഞ്ഞത് പിടിക്കപ്പെട്ടു.
പരിഹാരം: രേഖ ചോർത്തൽ വിവാദം കോണ്‍ഗ്രസിനു മേൽ കെട്ടിവയ്ക്കുക.
ഫലം: മാധ്യമങ്ങൾ അതിൽ വീണു, 39 ഇന്ത്യാക്കാരുടെ കാര്യം റഡാറിൽ നിന്ന് ഇല്ലാതായി
പ്രശ്നം പരിഹരിച്ചു’
അതേസമയം, ജിഎസ്ടി നടപ്പിലാക്കിയ കേന്ദ്ര സർക്കാരിനെതിരേ ഗബർ സിംഗ് ടാക്സ് എന്നും ഗുജറാത്ത് തെരഞ്ഞെടുപ്പ് കാലത്ത് വികസനത്തിനു വട്ടായി എന്നും രാഹുൽ പ്രയോഗങ്ങൾ നടത്തിയത് കേംബ്രിജ് അനലിറ്റിക്കയുടെ സൃഷ്ടികളാണെന്ന് ആരോപിച്ച് കേന്ദ്ര ഐടി, നിയമ മന്ത്രി രവിശങ്കർ പ്രസാദ് രംഗത്തെത്തി.