കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂളിന്റെ പടിഞ്ഞാറൻ മേഖലയിൽ ഐഎസ് നടത്തിയ ചാവേർ ആക്രമണത്തിൽ കുറഞ്ഞത് 31 പേർ കൊല്ലപ്പെട്ടു. 65 പേർക്കു പരിക്കേറ്റിട്ടുണ്ട്.
പേർഷ്യൻ നവവത്സരാഘോഷമായ നൗറൂസിൽ പങ്കെടുക്കാൻ എത്തിയ ഷിയാ മുസ്ലിംകളെ ലക്ഷ്യമിട്ടു നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അമാക്വ് ഏജൻസിയിലൂടെ ഐഎസ് പ്രസ്താവന പുറപ്പെടുവിച്ചു.
കാർട്ട്-ഇ സാഖി തീർഥാടന കേന്ദ്രത്തിനു സമീപമാണു കാൽ നടയായെത്തിയ ചാവേർ പൊട്ടിത്തെറിച്ചത്. കാബൂൾ യൂണിവേഴ്സിറ്റിയിൽനിന്ന് ഒരു കിലോമീറ്റർ അകലെയാണ് ആക്രമണം നടന്ന സ്ഥലം. ആക്രമണത്തിനിരയായവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നതായി ആരോഗ്യമന്ത്രാലയ വക്താവ് ഡോ. വഹീദ് മജോറ പറഞ്ഞു.
വസന്താരംഭത്തിൽ ആഘോഷിക്കുന്ന നൗറൂസ് ഇസ്ലാമിക രീതിക്കു നിരക്കുന്നതല്ലെന്നാണു ചില മതതീവ്രവാദ ഗ്രൂപ്പുകളുടെ പക്ഷം.
പേർഷ്യൻ നവവത്സരാഘോഷമായ നൗറൂസിൽ പങ്കെടുക്കാൻ എത്തിയ ഷിയാ മുസ്ലിംകളെ ലക്ഷ്യമിട്ടു നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അമാക്വ് ഏജൻസിയിലൂടെ ഐഎസ് പ്രസ്താവന പുറപ്പെടുവിച്ചു.
കാർട്ട്-ഇ സാഖി തീർഥാടന കേന്ദ്രത്തിനു സമീപമാണു കാൽ നടയായെത്തിയ ചാവേർ പൊട്ടിത്തെറിച്ചത്. കാബൂൾ യൂണിവേഴ്സിറ്റിയിൽനിന്ന് ഒരു കിലോമീറ്റർ അകലെയാണ് ആക്രമണം നടന്ന സ്ഥലം. ആക്രമണത്തിനിരയായവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നതായി ആരോഗ്യമന്ത്രാലയ വക്താവ് ഡോ. വഹീദ് മജോറ പറഞ്ഞു.
വസന്താരംഭത്തിൽ ആഘോഷിക്കുന്ന നൗറൂസ് ഇസ്ലാമിക രീതിക്കു നിരക്കുന്നതല്ലെന്നാണു ചില മതതീവ്രവാദ ഗ്രൂപ്പുകളുടെ പക്ഷം.