ലാഹോർ: ഇംമ്രാൻഖാനു നേർക്കു ചെരിപ്പെറിയുന്നവരെ നേരിടാൻ അദ്ദേഹത്തിന്റെ ആരാധകർ പുതിയ സേനയ്ക്കു രൂപം നൽകി. ക്രിക്കറ്റ് ബാറ്റാണ് അവരുടെ ആയുധം. ചെരിപ്പ് എറിയുന്നവരെ ക്രിക്കറ്റ് ബാറ്റിനു തല്ലിപ്പരുവമാക്കും.
ക്രിക്കറ്റിൽ നിന്നു രാഷ്ട്രീയത്തിലെത്തിയ തെഹ്റിക് ഇ ഇൻസാഫ്(പിടിഐ) പാർട്ടി നേതാവ് ഇംമ്രാനു നേർക്ക് ഈ മാസം 13ന് അക്രമി ചെരിപ്പെറിയുകയുണ്ടായി. പാക് പഞ്ചാബിൽ റാലിയിൽ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്ന ഇംമ്രാന്റെ സമീപത്തുണ്ടായിരുന്ന പാർട്ടി നേതാവ് അലീംഖാന്റെ ദേഹത്താണു ചെരിപ്പുവന്നു വീണത്. ഈ സംഭവമാണ് ചെരിപ്പേറുകാരെ നേരിടാൻ സേന രൂപീകരിക്കാൻ ഇംമ്രാൻ അനുകൂലികളെ പ്രേരിപ്പിച്ചത്. ഗുജ്റൻവാലയിൽ ഒന്പതു പ്രചാരണ യോഗങ്ങളിൽ ഇംമ്രാൻ പ്രസംഗിക്കുന്നുണ്ട്. ഇവിടെയെല്ലാം ബാറ്റ് സേന സംരക്ഷണം നൽകി രംഗത്തുണ്ട്.
ക്രിക്കറ്റിൽ നിന്നു രാഷ്ട്രീയത്തിലെത്തിയ തെഹ്റിക് ഇ ഇൻസാഫ്(പിടിഐ) പാർട്ടി നേതാവ് ഇംമ്രാനു നേർക്ക് ഈ മാസം 13ന് അക്രമി ചെരിപ്പെറിയുകയുണ്ടായി. പാക് പഞ്ചാബിൽ റാലിയിൽ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്ന ഇംമ്രാന്റെ സമീപത്തുണ്ടായിരുന്ന പാർട്ടി നേതാവ് അലീംഖാന്റെ ദേഹത്താണു ചെരിപ്പുവന്നു വീണത്. ഈ സംഭവമാണ് ചെരിപ്പേറുകാരെ നേരിടാൻ സേന രൂപീകരിക്കാൻ ഇംമ്രാൻ അനുകൂലികളെ പ്രേരിപ്പിച്ചത്. ഗുജ്റൻവാലയിൽ ഒന്പതു പ്രചാരണ യോഗങ്ങളിൽ ഇംമ്രാൻ പ്രസംഗിക്കുന്നുണ്ട്. ഇവിടെയെല്ലാം ബാറ്റ് സേന സംരക്ഷണം നൽകി രംഗത്തുണ്ട്.