അഹമ്മദാബാദ്: ഇന്ത്യയുടെ ആദ്യ ആഭ്യന്തരമന്ത്രി സർദാർ വല്ലഭ്ഭായി പട്ടേലിന്റെ ഗാന്ധിനഗർ ജില്ലയിലെ ഷേർതയിലുള്ള പ്രതിമയിൽ കുടിവെള്ളക്കുപ്പികൾകൊണ്ടുള്ള മാലയിട്ട് അധിക്ഷേപിച്ചു. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.
പ്രതിമയ്ക്കു സമീപമുള്ള സിസിടിവി ദൃശ്യങ്ങളിൽനിന്ന് അക്രമികളെക്കുറിച്ചു വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവർ ഉടൻ പിടിയിലാകുമെന്നും അദലജ് പോലീസ് ഇൻസ്പെക്ടർ ജെ.ജി. വഗേല പറഞ്ഞു. നാട്ടുകാർ കുപ്പിമാല മാറ്റി. മൂന്നുപോലീസുകാരെ പ്രതിമയ്ക്കു കാവലിനായി സർക്കാർ നിയോഗിച്ചു.1992 ൽ ബിജെപി നേതാവ് എൽ.കെ. അഡ്വാനിയാണ് ഈ പ്രതിമ അനാച്ഛാദനം ചെയ്തത്.
പ്രതിമയ്ക്കു സമീപമുള്ള സിസിടിവി ദൃശ്യങ്ങളിൽനിന്ന് അക്രമികളെക്കുറിച്ചു വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവർ ഉടൻ പിടിയിലാകുമെന്നും അദലജ് പോലീസ് ഇൻസ്പെക്ടർ ജെ.ജി. വഗേല പറഞ്ഞു. നാട്ടുകാർ കുപ്പിമാല മാറ്റി. മൂന്നുപോലീസുകാരെ പ്രതിമയ്ക്കു കാവലിനായി സർക്കാർ നിയോഗിച്ചു.1992 ൽ ബിജെപി നേതാവ് എൽ.കെ. അഡ്വാനിയാണ് ഈ പ്രതിമ അനാച്ഛാദനം ചെയ്തത്.