കൊളംബോ: മാലദ്വീപിൽ പ്രസിഡന്റ് അബ്ദുള്ള യാമീൻ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ നാളെ പിൻവലിക്കും. ശ്രീലങ്കയിലെ മാലദ്വീപ് അംബാസഡർ ഹുസൈൻ ഷരീഫ് ആണ് ഇക്കാര്യം അറിയിച്ചത്.
ഭരണകൂടം അറസ്റ്റ് ചെയ്ത മുൻ പ്രസിഡന്റ് മൗമൂൺ അബ്ദുൾ ഗയൂം, ചീഫ് ജസ്റ്റീസ് അബ്ദുള്ള സയീദ്, സുപ്രീംകോടതി ജഡ്ജി അലി ഹമീദ് എന്നിവരടക്കം നാലു പേർക്കെതിരേ കൈക്കൂലിക്കുറ്റം കൂടി ചുമത്തുമെന്നും അദ്ദേഹം അറിയിച്ചു. ഒന്പതു പ്രതിപക്ഷ നേതാക്കളുടെ ശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവ് മറികടക്കാനാണ് പ്രസിഡന്റ് യാമീൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
ഭരണകൂടം അറസ്റ്റ് ചെയ്ത മുൻ പ്രസിഡന്റ് മൗമൂൺ അബ്ദുൾ ഗയൂം, ചീഫ് ജസ്റ്റീസ് അബ്ദുള്ള സയീദ്, സുപ്രീംകോടതി ജഡ്ജി അലി ഹമീദ് എന്നിവരടക്കം നാലു പേർക്കെതിരേ കൈക്കൂലിക്കുറ്റം കൂടി ചുമത്തുമെന്നും അദ്ദേഹം അറിയിച്ചു. ഒന്പതു പ്രതിപക്ഷ നേതാക്കളുടെ ശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവ് മറികടക്കാനാണ് പ്രസിഡന്റ് യാമീൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.