ചണ്ഡിഗഡ്: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ പിടിയിലായ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടതായി മൂന്നു വർഷമായി ഹർജിത് മാസിഹ് പറഞ്ഞിരുന്നുവെങ്കിലും ആരും വിശ്വസിച്ചിരുന്നില്ല. അന്ന് ഐഎസ് പിടിയിൽനിന്നു രക്ഷപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയ ഒരേയൊരാളായിരുന്നു ഹർജിത് മാസിഹ്.
ഇതു വെളിപ്പെടുത്താൻ താൻ മൂന്നു വർഷമായി കാത്തിരിക്കുകയായിരുന്നെന്ന് പഞ്ചാബിലെ കാലാ അഫ്ഗാന സ്വദേശിയായ ഹർജിത് പറഞ്ഞു.
40 ഇന്ത്യൻ തൊഴിലാളികളെയാണ് ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയത്. കുറച്ചു ദിവസം തടവിൽ പാർപ്പിച്ച ശേഷം എല്ലാവരെയും തുറസായ സ്ഥലത്തെത്തിച്ച് മുട്ടുകുത്തി നിർത്തിയശേഷം വെടിവച്ചു കൊലപ്പെടുത്തി. തുടയിൽ വെടിയേറ്റ താൻ അബോധാവസ്ഥയിലായെന്നും പിന്നീട് യുദ്ധത്തിൽ പരിക്കേറ്റ ഐഎസ് ഭീകരൻ എന്ന പേരിൽ നാട്ടിൽ തിരിച്ചെത്തിയെന്നും ഹർജിത് പറഞ്ഞു. കാണാതായവരിൽ ഭൂരിഭാഗം പേരും പഞ്ചാബിലെ അമൃത്സർ, ഗുർദാസ്പുർ, ഹോഷിയാർപുർ, കപുർത്തല, ജലന്ധർ എന്നിവിടങ്ങളിൽനിന്നുള്ളവരാണ്.
ഇതു വെളിപ്പെടുത്താൻ താൻ മൂന്നു വർഷമായി കാത്തിരിക്കുകയായിരുന്നെന്ന് പഞ്ചാബിലെ കാലാ അഫ്ഗാന സ്വദേശിയായ ഹർജിത് പറഞ്ഞു.
40 ഇന്ത്യൻ തൊഴിലാളികളെയാണ് ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയത്. കുറച്ചു ദിവസം തടവിൽ പാർപ്പിച്ച ശേഷം എല്ലാവരെയും തുറസായ സ്ഥലത്തെത്തിച്ച് മുട്ടുകുത്തി നിർത്തിയശേഷം വെടിവച്ചു കൊലപ്പെടുത്തി. തുടയിൽ വെടിയേറ്റ താൻ അബോധാവസ്ഥയിലായെന്നും പിന്നീട് യുദ്ധത്തിൽ പരിക്കേറ്റ ഐഎസ് ഭീകരൻ എന്ന പേരിൽ നാട്ടിൽ തിരിച്ചെത്തിയെന്നും ഹർജിത് പറഞ്ഞു. കാണാതായവരിൽ ഭൂരിഭാഗം പേരും പഞ്ചാബിലെ അമൃത്സർ, ഗുർദാസ്പുർ, ഹോഷിയാർപുർ, കപുർത്തല, ജലന്ധർ എന്നിവിടങ്ങളിൽനിന്നുള്ളവരാണ്.