ചെന്നൈ/ബംഗളൂരു: അനധികൃത സ്വത്തുസന്പാദനക്കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്ന വിമത അണ്ണാ ഡിഎംകെ നേതാവ് ശശികലയുടെ ഭർത്താവ് എം. നടരാജൻ (74) നിര്യാതനായി. ഇന്നലെ രാവിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഭർത്താവിന്റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ ശശികലയ്ക്ക് 15 ദിവസത്തെ പരോൾ അനുവദിച്ചു. പൊതുചടങ്ങുകളിലോ രാഷ്ട്രീയയോഗങ്ങളിലോ പങ്കെടുക്കുന്ന തിന് ശശികലയ്ക്കു വിലക്കുണ്ട്.
ശ്വാസകോശ അണുബാധയെത്തുടർന്ന് ശനിയാഴ്ചയായിരുന്നു നടരാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞവർഷം നടരാജൻ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. തഞ്ചാവൂർ സ്വദേശിയാണു നടരാജൻ.
തമിഴ്നാട്ടിൽ ആഞ്ഞടിച്ച ഹിന്ദിവിരുദ്ധ പ്രക്ഷോഭത്തിന്റെ മുൻനിരയിൽ നടരാജനുമുണ്ടായിരുന്നു. 2011ൽ ശശികലയ്ക്കൊപ്പം നടരാജനെയും അണ്ണാ ഡിഎംകെയിൽനിന്നു പുറത്താക്കിയിരുന്നു.
ഭർത്താവിന്റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ ശശികലയ്ക്ക് 15 ദിവസത്തെ പരോൾ അനുവദിച്ചു. പൊതുചടങ്ങുകളിലോ രാഷ്ട്രീയയോഗങ്ങളിലോ പങ്കെടുക്കുന്ന തിന് ശശികലയ്ക്കു വിലക്കുണ്ട്.
ശ്വാസകോശ അണുബാധയെത്തുടർന്ന് ശനിയാഴ്ചയായിരുന്നു നടരാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞവർഷം നടരാജൻ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. തഞ്ചാവൂർ സ്വദേശിയാണു നടരാജൻ.
തമിഴ്നാട്ടിൽ ആഞ്ഞടിച്ച ഹിന്ദിവിരുദ്ധ പ്രക്ഷോഭത്തിന്റെ മുൻനിരയിൽ നടരാജനുമുണ്ടായിരുന്നു. 2011ൽ ശശികലയ്ക്കൊപ്പം നടരാജനെയും അണ്ണാ ഡിഎംകെയിൽനിന്നു പുറത്താക്കിയിരുന്നു.