ന്യൂഡൽഹി: ചിരട്ടപ്പാൽ അല്ലെങ്കിൽ കപ് ലംബിന് ബിഐഎസ് ഗുണനിലവാരം ഏർപ്പെടുത്താനുള്ള നീക്കങ്ങൾ പാടേ ഉപേക്ഷിക്കണമെന്ന് കേന്ദ്ര വാണിജ്യമന്ത്രി സുരേഷ് പ്രഭുവിന് ഇന്ത്യൻ റബർ ഗ്രോവേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
റബർ ഇറക്കുമതിക്കായി കപ് ലംബിന് നിലവാരം നിശ്ചയിക്കുന്നത് കർഷകവിരുദ്ധവും റബർ വ്യവസായങ്ങളുടെയും രാജ്യത്തിന്റെയും താത്പര്യങ്ങൾക്ക് എതിരുമാണെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി സിബി ജെ. മോനിപ്പള്ളി ചൂണ്ടിക്കാട്ടി.
കപ് ലംബിന് ഗുണനിലവാരം നിശ്ചയിക്കേണ്ടതില്ലെന്ന് റബർ ബോർഡ് നേരത്തേതന്നെ കണ്ടെത്തിയതാണ്. ഗുണനിലവാരം ഉറപ്പാക്കിയിട്ടുള്ള സ്വാഭാവിക റബർ ലഭ്യവുമാണ്.
കപ് ലംബുകൾ രാജ്യത്ത് രോഗം പടർത്താവുന്നതാണെന്നതും ഗുരുതര പ്രശ്നമാണ്. രാജ്യത്തെ 12 ലക്ഷത്തോളം വരുന്ന ചെറുകിട, നാമമാത്ര റബർ കർഷകരെയും യുദ്ധകാലത്ത് പോലും പ്രധാനമായ റബറിനെയും സംരക്ഷിക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്നും സിബി നിവേദനത്തിൽ പറഞ്ഞു.
റബർ ഇറക്കുമതിക്കായി കപ് ലംബിന് നിലവാരം നിശ്ചയിക്കുന്നത് കർഷകവിരുദ്ധവും റബർ വ്യവസായങ്ങളുടെയും രാജ്യത്തിന്റെയും താത്പര്യങ്ങൾക്ക് എതിരുമാണെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി സിബി ജെ. മോനിപ്പള്ളി ചൂണ്ടിക്കാട്ടി.
കപ് ലംബിന് ഗുണനിലവാരം നിശ്ചയിക്കേണ്ടതില്ലെന്ന് റബർ ബോർഡ് നേരത്തേതന്നെ കണ്ടെത്തിയതാണ്. ഗുണനിലവാരം ഉറപ്പാക്കിയിട്ടുള്ള സ്വാഭാവിക റബർ ലഭ്യവുമാണ്.
കപ് ലംബുകൾ രാജ്യത്ത് രോഗം പടർത്താവുന്നതാണെന്നതും ഗുരുതര പ്രശ്നമാണ്. രാജ്യത്തെ 12 ലക്ഷത്തോളം വരുന്ന ചെറുകിട, നാമമാത്ര റബർ കർഷകരെയും യുദ്ധകാലത്ത് പോലും പ്രധാനമായ റബറിനെയും സംരക്ഷിക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്നും സിബി നിവേദനത്തിൽ പറഞ്ഞു.