+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പുടിനു മുന്നിൽ സ്റ്റാലിൻ മാത്രം

ആധുനിക റഷ്യൻ ചരിത്രത്തിൽ ഏറ്റവും നീണ്ടകാലം ഭരിച്ചവരിൽ രണ്ടാമനാണു വ്ലാദിമിർ പുടിൻ. ഇന്നലെ പുടിൻ ഭര
പുടിനു മുന്നിൽ സ്റ്റാലിൻ മാത്രം
ആധുനിക റഷ്യൻ ചരിത്രത്തിൽ ഏറ്റവും നീണ്ടകാലം ഭരിച്ചവരിൽ രണ്ടാമനാണു വ്ലാദിമിർ പുടിൻ. ഇന്നലെ പുടിൻ ഭരണത്തിൽ 6,790 ദിവസം പിന്നിട്ടു. ഇപ്പോഴത്തെ കാലാവധി 2024 മാർച്ചിൽ അവസാനിക്കുന്പോൾ 8,981 ദിവസം ഭരിച്ചിരിക്കും പുടിൻ.

ഈ നൂറ്റാണ്ടിൽ റഷ്യ ഇതുവരെ വേറൊരു ഭരണാധികാരിയെ കണ്ടിട്ടില്ല. 1999 ഡിസംബർ 31-ന് ബോറിസ് യെൽട്‌സിൻ പുടിനെ ആക്‌ടിംഗ് പ്രസിഡന്‍റായി നിയമിച്ചു. 2008 വരെ പുടിൻ പ്രസിഡന്‍റായിരുന്നു. 2008-12 കാലത്തു ദിമിത്രി മെഡ്‌വെഡവിനെ പ്രസിഡന്‍റാക്കിയ പുടിൻ പ്രധാനമന്ത്രി പദം വഹിച്ചു. എങ്കിലും പ്രായോഗിക ഭരണാധികാരി പുടിൻ തന്നെയായിരുന്നു. ഭരണഘടനയിലെ വ്യവസ്ഥമൂലം രണ്ടു കാലാവധിയിൽ കൂടുതൽ തുർച്ചയായി പ്രസിഡന്‍റ് പദം വഹിക്കാനാവുമായിരുന്നില്ല. ഇപ്പോൾ ആ വ്യവസ്ഥ മാറ്റി. പുടിന് എത്ര തവണ വേണമെങ്കിലും പ്രസിഡന്‍റാകാം.

സോവ്യറ്റ് യൂണിയന്‍റെ കാലഘട്ടത്തിലെ സ്വേച്ഛാധിപതി ജോസഫ് സ്റ്റാലിനാണ് ആധുനിക റഷ്യയിലെ ഏറ്റവും നീണ്ട വാഴ്ചയുടെ ഉടമ. 1924 മുതൽ ’53 വരെ 10,636 ദിവസമാണ് സ്റ്റാലിൻ വാണത്. 1964 മുതൽ ’82 വരെ ഭരിച്ച ലെയോണിഡ് ബ്രഷ്‌നെവിന്‍റെ വാഴ്ച 6,601 ദിവസം നീണ്ടു. നികിതാ ക്രൂഷ്‌ചെവ് 1955 മുതൽ ’63 വരെ 3,536ദിവസം റഷ്യയെ നയിച്ചു.

പുടിന്‍റെ മുൻഗാമി ബോറിസ് യെൽട്‌സിൻ 3,096 ദിവസം (1991-99) ഭരിച്ചു. അതിനു മുന്പ് 2,360 ദിവസമാണ് (1985-91) മിഖായൽ ഗോർബച്ചേവ് ഭരിച്ചത്.


വ്ലാദിമിർ പുടിൻ ജീവിതരേഖ

1952 ഒക്‌ടോബർ 7: സെന്‍റ് പീറ്റേഴ്സ്‌ബർഗിൽ ജനനം. അച്ഛൻ ഫാക്‌ടറി ഫോർമാൻ

1975: നിയമബിരുദം നേടി. ചാരസംഘടനയായ കെജിബിയിൽ ചേർന്നു. വിദേശ രഹസ്യാന്വേഷണ വിഭാഗത്തിൽ നിയമനം.

1983: വിവാഹം. വിദേശഭാഷാ വിദഗ്ധ ല്യുഡ്മിള ഭാര്യ. (2014-ൽ വിവാഹ മോചനം).

1985-90: കിഴക്കൻ ജർമനിയിൽ കെജിബി ദൗത്യം

1990: ലെനിൽഗ്രാഡ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ അന്താരാഷ്‌ട്ര വിഭാഗം അസിസ്റ്റന്‍റ് റെക്‌ടർ

1991: കെജിബിയിൽനിന്നു രാജിവച്ചു.

1994: സെന്‍റ് പീറ്റേഴ്സ്‌ബർഗ് സിറ്റി കൗൺസിലിന്‍റെ വിദേശകാര്യ വിഭാഗം മേധാവി.

1996 ഓഗസ്റ്റ്: പുടിനെ പ്രസിഡന്‍റ് ബോറിസ് യെൽട്‌സിൻ മോസ്കോയിലേക്ക് വിളിച്ചു. തന്‍റെ സഹായിയായി നിയമിച്ചു.

1997: യെൽട്സിന്‍റെ ഡെപ്യൂട്ടി ചീഫ് ഓഫ് സെക്രട്ടറി

1998: ഫസ്റ്റ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ്

1988-99: കെജിബിക്കു പകരം ഉണ്ടായ ഫെഡറൽ സെക്യൂരിറ്റി സർവീസ് മേധാവി.

1999 ഓഗസ്റ്റ്: പുടിനെ പ്രധാനമന്ത്രിയായി യെൽട്സിൻ നിയമിച്ചു.

1999 ഡിസംബർ 31: യെൽട്‌സിൻ പൊടുന്നനെ രാജിവയ്ക്കുന്നു. പുടിൻ ആക്‌ടിംഗ് പ്രസിഡന്‍റ്.

2000 മാർച്ച് 26: പുടിനെ പ്രസിഡന്‍റായി തെരഞ്ഞെടുത്തു. 53 ശതമാനം വോട്ട്.

2004: രണ്ടാം വട്ടം പ്രസിഡന്‍റായി

2008 മേയ്: പ്രധാനമന്ത്രി പദത്തിലേക്കു മാറി.

2008 ഓഗസ്റ്റ്: ജോർജിയയിൽ നിന്ന് അബ്‌ഖാസിയയും സൗത്ത് ഓസറ്റിയയും റഷ്യ പിടിച്ചെടുത്തു.

2012: പുടിൻ വീണ്ടും പ്രസിഡന്‍റ്

2014 മാർച്ച്: റഷ്യ, യുക്രെയിനിൽനിന്നു ക്രൈമിയ പിടിച്ചടക്കി.

2015: സിറിയയിൽ പ്രസിഡന്‍റ് ബാഷർ അൽ അസദിനുവേണ്ടി റഷ്യ ഇടപെടുന്നു.

2018 മാർച്ച് 18: പുടിൻ നാലാം തവണയും പ്രസിഡന്‍റ്.