ധാക്ക: അഴിമതിക്കേസിൽ അഞ്ചു വർഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട മുൻ ബംഗ്ലാ പ്രധാനമന്ത്രി ഖാലിദ സിയയ്ക്ക് ഹൈക്കോടതി അനുവദിച്ച ഇടക്കാല ജാമ്യം സുപ്രീംകോടതി റദ്ദാക്കി. കേസ് മേയ് എട്ടിനു വീണ്ടും കേൾക്കും. അതുവരെ ഖാലിദ ജയിലിൽ കഴിയണം.
ഖാലിദയെ നിരുപാധികം വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്നു രാജ്യവ്യാപകമായി പ്രകടനം നടത്താൻ അവരുടെ പാർട്ടിയായ പ്രതിപക്ഷ ബിഎൻപി ആഹ്വാനം ചെയ്തു.
ഡിസംബറിൽ നടത്താനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്നു ഖാലിദ സിയയെ വിലക്കുകയാണു സർക്കാരിന്റെ ലക്ഷ്യമെന്നും ബിഎൻപി നേതാക്കൾ ആരോപിച്ചു.
സിയാ ഓർഫനേജ് ട്രസ്റ്റിനു ലഭിച്ച 2,50,000 ഡോളറിന്റെ വിദേശസംഭാവന വെട്ടിച്ചെന്നാണ് ഖാലിദയ്ക്ക് എതിരേയുള്ള കേസ്. ഇതേ കേസിൽ ഖാലിദയുടെ മകൻ താരിക്ക് റഹ്മാൻ ഉൾപ്പെടെ അഞ്ചുപേർക്ക് പത്തുവർഷം തടവുശിക്ഷ ലഭിച്ചു.
താരിക്ക് വിദേശത്തായതിനാൽ ശിക്ഷ നടപ്പാക്കാനായില്ല.
ഖാലിദയെ നിരുപാധികം വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്നു രാജ്യവ്യാപകമായി പ്രകടനം നടത്താൻ അവരുടെ പാർട്ടിയായ പ്രതിപക്ഷ ബിഎൻപി ആഹ്വാനം ചെയ്തു.
ഡിസംബറിൽ നടത്താനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്നു ഖാലിദ സിയയെ വിലക്കുകയാണു സർക്കാരിന്റെ ലക്ഷ്യമെന്നും ബിഎൻപി നേതാക്കൾ ആരോപിച്ചു.
സിയാ ഓർഫനേജ് ട്രസ്റ്റിനു ലഭിച്ച 2,50,000 ഡോളറിന്റെ വിദേശസംഭാവന വെട്ടിച്ചെന്നാണ് ഖാലിദയ്ക്ക് എതിരേയുള്ള കേസ്. ഇതേ കേസിൽ ഖാലിദയുടെ മകൻ താരിക്ക് റഹ്മാൻ ഉൾപ്പെടെ അഞ്ചുപേർക്ക് പത്തുവർഷം തടവുശിക്ഷ ലഭിച്ചു.
താരിക്ക് വിദേശത്തായതിനാൽ ശിക്ഷ നടപ്പാക്കാനായില്ല.