ന്യൂഡൽഹി: പ്രതിവർഷം രണ്ടുകോടി തൊഴിൽ എന്ന നരേന്ദ്ര മോദി സർക്കാരിന്റെ തെരഞ്ഞെടുപ്പു വാഗ്ദാനത്തിനു പകരമായി നോട്ടുറദ്ദാക്കലിലൂടെയും ജിഎസ്ടിയിലൂടെയും നിരവധിപ്പേരുടെ തൊഴിലുകൾ ഇല്ലാതാക്കുകയാണു ബിജെപി സർക്കാർ ചെയ്തതെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.
നല്ല ദിനം വരുമെന്ന പ്രചാരണം ഇന്ത്യയെ വലിയൊരു തൊഴിലില്ലായ്മ പ്രതിസന്ധിയിലേക്കു തള്ളിവിടുമെന്ന നൊബേൽ പുരസ്കാര ജേതാവും സാന്പത്തികവിദഗ്ധനുമായ പോൾ ക്രുഗ്മാന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ ട്വീറ്റ്. തൊഴിലില്ലായ്മയാണു രാജ്യം നേരിടുന്ന വലിയ ഭീഷണിയെന്നു രണ്ടു വർഷം മുന്പ് താൻ മുന്നറിയിപ്പു നല്കിയിരുന്നതായി ക്രുഗ്മാൻ പറഞ്ഞു. നിർഭാഗ്യവശാൽ നമ്മുടെ പ്രധാനമന്ത്രി ഇവയൊക്കെ തള്ളിക്കളയുകയാണ്. അച്ഛേ ദിൻ തിരിച്ചടിയാകുമെന്ന ഭീതിയാണ് ഇതിനു പിന്നിലെന്നും രാഹുൽ ട്വീറ്റ് ചെയ്തു.
നല്ല ദിനം വരുമെന്ന പ്രചാരണം ഇന്ത്യയെ വലിയൊരു തൊഴിലില്ലായ്മ പ്രതിസന്ധിയിലേക്കു തള്ളിവിടുമെന്ന നൊബേൽ പുരസ്കാര ജേതാവും സാന്പത്തികവിദഗ്ധനുമായ പോൾ ക്രുഗ്മാന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ ട്വീറ്റ്. തൊഴിലില്ലായ്മയാണു രാജ്യം നേരിടുന്ന വലിയ ഭീഷണിയെന്നു രണ്ടു വർഷം മുന്പ് താൻ മുന്നറിയിപ്പു നല്കിയിരുന്നതായി ക്രുഗ്മാൻ പറഞ്ഞു. നിർഭാഗ്യവശാൽ നമ്മുടെ പ്രധാനമന്ത്രി ഇവയൊക്കെ തള്ളിക്കളയുകയാണ്. അച്ഛേ ദിൻ തിരിച്ചടിയാകുമെന്ന ഭീതിയാണ് ഇതിനു പിന്നിലെന്നും രാഹുൽ ട്വീറ്റ് ചെയ്തു.