ന്യൂഡൽഹി: രോഹിംഗ്യൻ അഭയാർഥികൾ താമസിക്കുന്ന സ്ഥലങ്ങളിലെ തത്സ്ഥിതി വിവരങ്ങൾ നൽകാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കു സുപ്രീംകോടതിയുടെ നിർദേശം. ഡൽഹി, ഹരിയാന, രാജസ്ഥാൻ, ജമ്മു കാഷ്മീർ സർക്കാരുകളോടാണു ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകിയത്. സ്ഥലങ്ങൾ സന്ദർശിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണം.
രോഹിംഗ്യൻ അഭയാർഥികളുടെ ക്യാന്പിൽ അടിസ്ഥാന സൗകര്യങ്ങളില്ലെന്നും കുട്ടികൾ അടക്കമുള്ളവർ രോഗികളായെന്നും ചൂണ്ടിക്കാട്ടി നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് കോടതിയുടെ നടപടി.
അഭയാർഥികളായി സർക്കാർ അംഗീകരിച്ചിട്ടില്ലാത്തതിനാൽ ആശുപത്രികൾ ചികിത്സിക്കാൻ തയാറാകുന്നില്ലെന്നും കോടതി ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഒരു എൻജിഒയ്ക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ കോളിൻ ഗോണ്‍സാൽവസ് ആവശ്യപ്പെട്ടു.
രോഹിംഗ്യൻ അഭയാർഥികളുടെ ക്യാന്പിൽ അടിസ്ഥാന സൗകര്യങ്ങളില്ലെന്നും കുട്ടികൾ അടക്കമുള്ളവർ രോഗികളായെന്നും ചൂണ്ടിക്കാട്ടി നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് കോടതിയുടെ നടപടി.
അഭയാർഥികളായി സർക്കാർ അംഗീകരിച്ചിട്ടില്ലാത്തതിനാൽ ആശുപത്രികൾ ചികിത്സിക്കാൻ തയാറാകുന്നില്ലെന്നും കോടതി ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഒരു എൻജിഒയ്ക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ കോളിൻ ഗോണ്‍സാൽവസ് ആവശ്യപ്പെട്ടു.