ന്യൂഡൽഹി: രാജ്യത്തെ കർഷകർ മരിച്ചുവീഴുന്പോൾ ഇന്ത്യ ഗേറ്റിനു മുന്നിൽ യോഗ ചെയ്യാനാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തതെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി.
മോദിയെന്ന പേരു തന്നെ അഴിമതിക്കാരുമായി താദാത്മ്യം പ്രാപിച്ചിരിക്കുകയാണ്. രാജ്യത്തെ വലിയ മുതലാളിമാരും പ്രധാനമന്ത്രിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ പ്രതീകമാണു മോദിയെന്നു രാഹുൽ കുറ്റപ്പെടുത്തി.
മോദിക്കും ബിജെപിക്കും എതിരായ രാഷ്ട്രീയ പോരാട്ടത്തെ മഹാഭാരത യുദ്ധത്തോട് ഉപമിച്ചുകൊണ്ടാണ് 2019ലെ പൊതുതെരഞ്ഞെടുപ്പിനുള്ള യുദ്ധകാഹളം രാഹുൽ ഗാന്ധി മുഴക്കിയത്. അധികാരത്തിനായി അഹന്തയോടെ യുദ്ധം ചെയ്ത കൗരവരാണ് ബിജെപിയെന്നും നഷ്ടങ്ങൾക്കിടയിലും സത്യത്തിനു വേണ്ടി പോരാടിയ പാണ്ഡവരാണ് കോണ്‍ഗ്രസ് എന്നും രാഹുൽ പറഞ്ഞു.
എഐസിസിയുടെ 84-ാമത് പ്ലീനറി സമ്മേളനത്തിന്റെ ഉപസംഹാര പ്രസംഗത്തിൽ മോദിക്കെതിരേ ഏറ്റവും രൂക്ഷമായ കടന്നാക്രമണമാണ് രാഹുൽ നടത്തിയത്. വെള്ള ജൂബയും കറുത്ത ഹാഫ് ജാക്കറ്റും അണിഞ്ഞെത്തി ഇംഗ്ലീഷിലും ഹിന്ദിയിലുമായിരുന്നു രാഹുലിന്റെ പ്രസംഗം.
തൊഴിലില്ലായ്മയും കർഷക പ്രതിസന്ധിയും അടക്കം രാജ്യത്തെ ജനങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിനു പകരം അതിൽനിന്നു ശ്രദ്ധ തിരിച്ചുവിടാനാണ് സർജിക്കൽ സ്ട്രൈക്കും നോട്ട് അസാധുവാക്കലും യോഗയും പോലുള്ളവയുമായി മോദി വരുന്നത്. ജനങ്ങളുടെ പ്രശ്നങ്ങളെല്ലാം സങ്കല്പം മാത്രമാണെന്നാണ് ബിജെപിയുടെ നിലപാട്. പതിവുശൈലി വിട്ട് ഉശിരൻ ഫോമിലായിരുന്ന രാഹുലിന്റെ പ്രസംഗത്തെ നീണ്ട കരഘോഷത്തോടെയാണ് നേതാക്കളും പ്രവർത്തകരും വരവേറ്റത്.
കൊലപാതകക്കേസിലെ പ്രതിയെ ബിജെപി അധ്യക്ഷനായി ജനം അംഗീകരിക്കുമെങ്കിലും ഒരിക്കലും കോണ്‍ഗ്രസിനെ അങ്ങനെ കാണില്ല. അധികാരത്തിന്റെ മത്തു പിടിച്ചിരിക്കുകയാണു ബിജെപിക്കും മോദിക്കും. രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ജയിലിലെ സിമന്റ് തറയിൽ കിടന്നപ്പോൾ അവരുടെ നേതാവ് സർവർക്കർ യാചിച്ചുകൊണ്ടു ബ്രിട്ടീഷുകാർക്ക് കത്തെഴുതുകയായിരുന്നു. ബിജെപി ഒരു സംഘടനയുടെ മാത്രം ശബ്ദമാണ്. എന്നാൽ, കോണ്‍ഗ്രസ് രാജ്യത്തിന്റെ ശബ്ദമാണെന്നും രാഹുൽ പറഞ്ഞു.
കഴിഞ്ഞ യുപിഎ സർക്കാരിന്റെ അവസാനവർഷങ്ങളിൽ രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ കഴിഞ്ഞില്ലെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെയും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയെയും മുൻ കേന്ദ്രമന്ത്രിമാരെയും മുന്നിലിരുത്തി രാഹുൽ തുറന്നടിച്ചു.
ജോർജ് കള്ളിവയലിൽ
രാഹുലിന്റെ പ്രസംഗത്തിൽനിന്ന്
കോണ്‍ഗ്രസിൽ നേതാക്കൾക്കും പ്രവർത്തകർക്കും ഇടയിലുള്ള മതിൽ പൊളിക്കും. സ്ഥാനാർഥികളെ നൂലിൽ കെട്ടിയിറക്കുന്ന രീതി ഇനിയുണ്ടാകില്ല. പണം ഇല്ലാത്തവർക്കും സീറ്റ് കിട്ടും. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന കോണ്ഗ്രസുകാർക്കുവേണ്ടിയാണ് പ്ലീനറി സമ്മേളനത്തിന്റെ വേദി പൂർണമായി ഒഴിച്ചിട്ടത്.
കോണ്‍ഗ്രസിൽ മാറ്റം ആവശ്യമാണ്. അതിനുള്ള തടസങ്ങൾ നീക്കുകയാണ് എന്റെ ആദ്യ ജോലി. കോണ്‍ഗ്രസുകാർ ഒന്നിച്ചുനിന്നാൽ 2019ൽ വീണ്ടും കേന്ദ്രം ഭരിക്കും.
കോണ്‍ഗ്രസ് സ്നേഹം പരത്തുന്പോൾ ബിജെപി ഭയം വിതറുകയാണ്. ജുഡീഷറിയെയും പാർലമെന്റിനെയും മാധ്യമങ്ങളെയും വരെ വരുതിയിലാക്കാനാണ് ആർഎസ്എസിന്റെ ശ്രമം. പക്ഷേ കോണ്‍ഗ്രസ് അത് അനുവദിക്കില്ല.
രാജ്യത്തെ ബാങ്കുകളിൽനിന്ന് ഏറ്റവും വലിയ തട്ടിപ്പു നടത്തിയ ആളിന്റെ പേര് മോദിയെന്നാണ്. ഒരു മോദി ജനങ്ങളുടെ 3,0000 കോടി മറ്റൊരു മോദിക്കു നൽകുന്നു. ക്രിക്കറ്റിലെ ഏറ്റവും അഴിമതിക്കാരനായ വ്യക്തിയുടെ പേരും മോദിയെന്നാണ്.
പൊതുഖജനാവിൽനിന്ന് ആർക്കും 30,000 കോടി രൂപ കൊള്ളയടിക്കാം. ധനമന്ത്രിയും മകളും കോർപറേറ്റുകളെ രക്ഷിക്കാനുണ്ടാകും.
സുപ്രീംകോടതിയിലെ നാലു ജഡ്ജിമാർക്ക് നീതി തേടി ആദ്യമായി ജനങ്ങളെ സമീപിക്കേണ്ടിവന്നു. സാധാരണ ജനങ്ങളാണു നീതി തേടി കോടതിയിലേക്കു പോകുന്നത്.
ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സന്പദ്ഘടനയാക്കി ഇന്ത്യയെ കോണ്‍ഗ്രസ് സർക്കാർ മാറ്റി. എന്നാലിപ്പോൾ കോടിക്കണക്കിന് യുവാക്കൾക്ക് തൊഴിലില്ല. കർഷകർ ആത്മാഹുതി ചെയ്യുന്നു. പക്ഷേ ഇതൊക്കെ മറയ്ക്കാനായി മോദിജി പറയുന്നു, ചലോ, യോഗ കർത്തേ ഹേ (വരൂ നമുക്കു യോഗ ചെയ്യാം).
സ്വപ്നം വിതറി മായാലോകത്ത് ആക്കാനാണ് പ്രധാനമന്ത്രി മോദി ശ്രമിക്കുന്നത്. ഒരോരുത്തരുടെയും അക്കൗണ്ടിൽ 15 ലക്ഷം രൂപ വീതം കിട്ടുമെന്നത് അടക്കമുള്ള മോദിയുടെ മായാലോകത്ത് ജീവിക്കാൻ വിധിക്കപ്പെട്ടിരിക്കുകയാണ് ജനം. അച്ഛേ ദിൻ, സ്വച്ഛ ഭാരതം തുടങ്ങിയവയെല്ലാം മായയാണ്.
റഫാൽ യുദ്ധവിമാന ഇടപാട് മാറ്റിമറിച്ചത് മോദിയുടെ വ്യക്തിതാത്പര്യം.
മോദി ദൈവ അവതാരമാണെന്നാണ് സ്വയം കരുതുന്നത്. തെറ്റുകൾ സമ്മതിച്ചു തരില്ല.
മോദിയെന്ന പേരു തന്നെ അഴിമതിക്കാരുമായി താദാത്മ്യം പ്രാപിച്ചിരിക്കുകയാണ്. രാജ്യത്തെ വലിയ മുതലാളിമാരും പ്രധാനമന്ത്രിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ പ്രതീകമാണു മോദിയെന്നു രാഹുൽ കുറ്റപ്പെടുത്തി.
മോദിക്കും ബിജെപിക്കും എതിരായ രാഷ്ട്രീയ പോരാട്ടത്തെ മഹാഭാരത യുദ്ധത്തോട് ഉപമിച്ചുകൊണ്ടാണ് 2019ലെ പൊതുതെരഞ്ഞെടുപ്പിനുള്ള യുദ്ധകാഹളം രാഹുൽ ഗാന്ധി മുഴക്കിയത്. അധികാരത്തിനായി അഹന്തയോടെ യുദ്ധം ചെയ്ത കൗരവരാണ് ബിജെപിയെന്നും നഷ്ടങ്ങൾക്കിടയിലും സത്യത്തിനു വേണ്ടി പോരാടിയ പാണ്ഡവരാണ് കോണ്‍ഗ്രസ് എന്നും രാഹുൽ പറഞ്ഞു.
എഐസിസിയുടെ 84-ാമത് പ്ലീനറി സമ്മേളനത്തിന്റെ ഉപസംഹാര പ്രസംഗത്തിൽ മോദിക്കെതിരേ ഏറ്റവും രൂക്ഷമായ കടന്നാക്രമണമാണ് രാഹുൽ നടത്തിയത്. വെള്ള ജൂബയും കറുത്ത ഹാഫ് ജാക്കറ്റും അണിഞ്ഞെത്തി ഇംഗ്ലീഷിലും ഹിന്ദിയിലുമായിരുന്നു രാഹുലിന്റെ പ്രസംഗം.
തൊഴിലില്ലായ്മയും കർഷക പ്രതിസന്ധിയും അടക്കം രാജ്യത്തെ ജനങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിനു പകരം അതിൽനിന്നു ശ്രദ്ധ തിരിച്ചുവിടാനാണ് സർജിക്കൽ സ്ട്രൈക്കും നോട്ട് അസാധുവാക്കലും യോഗയും പോലുള്ളവയുമായി മോദി വരുന്നത്. ജനങ്ങളുടെ പ്രശ്നങ്ങളെല്ലാം സങ്കല്പം മാത്രമാണെന്നാണ് ബിജെപിയുടെ നിലപാട്. പതിവുശൈലി വിട്ട് ഉശിരൻ ഫോമിലായിരുന്ന രാഹുലിന്റെ പ്രസംഗത്തെ നീണ്ട കരഘോഷത്തോടെയാണ് നേതാക്കളും പ്രവർത്തകരും വരവേറ്റത്.
കൊലപാതകക്കേസിലെ പ്രതിയെ ബിജെപി അധ്യക്ഷനായി ജനം അംഗീകരിക്കുമെങ്കിലും ഒരിക്കലും കോണ്‍ഗ്രസിനെ അങ്ങനെ കാണില്ല. അധികാരത്തിന്റെ മത്തു പിടിച്ചിരിക്കുകയാണു ബിജെപിക്കും മോദിക്കും. രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ജയിലിലെ സിമന്റ് തറയിൽ കിടന്നപ്പോൾ അവരുടെ നേതാവ് സർവർക്കർ യാചിച്ചുകൊണ്ടു ബ്രിട്ടീഷുകാർക്ക് കത്തെഴുതുകയായിരുന്നു. ബിജെപി ഒരു സംഘടനയുടെ മാത്രം ശബ്ദമാണ്. എന്നാൽ, കോണ്‍ഗ്രസ് രാജ്യത്തിന്റെ ശബ്ദമാണെന്നും രാഹുൽ പറഞ്ഞു.
കഴിഞ്ഞ യുപിഎ സർക്കാരിന്റെ അവസാനവർഷങ്ങളിൽ രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ കഴിഞ്ഞില്ലെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെയും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയെയും മുൻ കേന്ദ്രമന്ത്രിമാരെയും മുന്നിലിരുത്തി രാഹുൽ തുറന്നടിച്ചു.
ജോർജ് കള്ളിവയലിൽ
രാഹുലിന്റെ പ്രസംഗത്തിൽനിന്ന്
കോണ്‍ഗ്രസിൽ നേതാക്കൾക്കും പ്രവർത്തകർക്കും ഇടയിലുള്ള മതിൽ പൊളിക്കും. സ്ഥാനാർഥികളെ നൂലിൽ കെട്ടിയിറക്കുന്ന രീതി ഇനിയുണ്ടാകില്ല. പണം ഇല്ലാത്തവർക്കും സീറ്റ് കിട്ടും. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന കോണ്ഗ്രസുകാർക്കുവേണ്ടിയാണ് പ്ലീനറി സമ്മേളനത്തിന്റെ വേദി പൂർണമായി ഒഴിച്ചിട്ടത്.
കോണ്‍ഗ്രസിൽ മാറ്റം ആവശ്യമാണ്. അതിനുള്ള തടസങ്ങൾ നീക്കുകയാണ് എന്റെ ആദ്യ ജോലി. കോണ്‍ഗ്രസുകാർ ഒന്നിച്ചുനിന്നാൽ 2019ൽ വീണ്ടും കേന്ദ്രം ഭരിക്കും.
കോണ്‍ഗ്രസ് സ്നേഹം പരത്തുന്പോൾ ബിജെപി ഭയം വിതറുകയാണ്. ജുഡീഷറിയെയും പാർലമെന്റിനെയും മാധ്യമങ്ങളെയും വരെ വരുതിയിലാക്കാനാണ് ആർഎസ്എസിന്റെ ശ്രമം. പക്ഷേ കോണ്‍ഗ്രസ് അത് അനുവദിക്കില്ല.
രാജ്യത്തെ ബാങ്കുകളിൽനിന്ന് ഏറ്റവും വലിയ തട്ടിപ്പു നടത്തിയ ആളിന്റെ പേര് മോദിയെന്നാണ്. ഒരു മോദി ജനങ്ങളുടെ 3,0000 കോടി മറ്റൊരു മോദിക്കു നൽകുന്നു. ക്രിക്കറ്റിലെ ഏറ്റവും അഴിമതിക്കാരനായ വ്യക്തിയുടെ പേരും മോദിയെന്നാണ്.
പൊതുഖജനാവിൽനിന്ന് ആർക്കും 30,000 കോടി രൂപ കൊള്ളയടിക്കാം. ധനമന്ത്രിയും മകളും കോർപറേറ്റുകളെ രക്ഷിക്കാനുണ്ടാകും.
സുപ്രീംകോടതിയിലെ നാലു ജഡ്ജിമാർക്ക് നീതി തേടി ആദ്യമായി ജനങ്ങളെ സമീപിക്കേണ്ടിവന്നു. സാധാരണ ജനങ്ങളാണു നീതി തേടി കോടതിയിലേക്കു പോകുന്നത്.
ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സന്പദ്ഘടനയാക്കി ഇന്ത്യയെ കോണ്‍ഗ്രസ് സർക്കാർ മാറ്റി. എന്നാലിപ്പോൾ കോടിക്കണക്കിന് യുവാക്കൾക്ക് തൊഴിലില്ല. കർഷകർ ആത്മാഹുതി ചെയ്യുന്നു. പക്ഷേ ഇതൊക്കെ മറയ്ക്കാനായി മോദിജി പറയുന്നു, ചലോ, യോഗ കർത്തേ ഹേ (വരൂ നമുക്കു യോഗ ചെയ്യാം).
സ്വപ്നം വിതറി മായാലോകത്ത് ആക്കാനാണ് പ്രധാനമന്ത്രി മോദി ശ്രമിക്കുന്നത്. ഒരോരുത്തരുടെയും അക്കൗണ്ടിൽ 15 ലക്ഷം രൂപ വീതം കിട്ടുമെന്നത് അടക്കമുള്ള മോദിയുടെ മായാലോകത്ത് ജീവിക്കാൻ വിധിക്കപ്പെട്ടിരിക്കുകയാണ് ജനം. അച്ഛേ ദിൻ, സ്വച്ഛ ഭാരതം തുടങ്ങിയവയെല്ലാം മായയാണ്.
റഫാൽ യുദ്ധവിമാന ഇടപാട് മാറ്റിമറിച്ചത് മോദിയുടെ വ്യക്തിതാത്പര്യം.
മോദി ദൈവ അവതാരമാണെന്നാണ് സ്വയം കരുതുന്നത്. തെറ്റുകൾ സമ്മതിച്ചു തരില്ല.