മുംബൈ: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പു കേസിലെ പ്രതി നീരവ് മോദിയുടെ സ്ഥാപനം മഹാരാഷ്ട്രയിൽ ഏറ്റെടുത്ത 125 ഏക്കർ ഭൂമി കർഷകർ തിരിച്ചുപിടിച്ചു. അഹമ്മദ്നഗർ ജില്ലയിലെ ഭൂമി ഇന്നലെ ഇരുന്നൂറോളം കർഷകർ ട്രാക്ടറുകളുമായി എത്തി ഉഴുത ശേഷം വിത്തു വിതച്ചു. മുഴുവൻ സ്ഥലത്തും കൃഷി തുടങ്ങാനാണു കർഷകരുടെ തീരുമാനം.
ഏക്കറിന് 15,000 രൂപ നിരക്കിലാണു നീരവ് മോദിയുടെ സ്ഥാപനം കർഷകരുടെ ഭൂമി ഏറ്റെടുത്തത്. ഈ പ്രദേശത്തു കർഷകരിൽനിന്ന് ഏറ്റെടുക്കുന്ന ഭൂമിക്ക് ഏക്കറിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്കുന്ന സ്ഥാനത്താണിതെന്ന് സാമൂഹ്യപ്രവർത്തകയായ കർഭാരി ഗാവ്ലി പറഞ്ഞു.നീരവ് മോദിയുടെ ഫയർസ്റ്റാർ കന്പനിക്കുവേണ്ടിയാണു ഭൂമി ഏറ്റെടുത്തത്.
ഏക്കറിന് 15,000 രൂപ നിരക്കിലാണു നീരവ് മോദിയുടെ സ്ഥാപനം കർഷകരുടെ ഭൂമി ഏറ്റെടുത്തത്. ഈ പ്രദേശത്തു കർഷകരിൽനിന്ന് ഏറ്റെടുക്കുന്ന ഭൂമിക്ക് ഏക്കറിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്കുന്ന സ്ഥാനത്താണിതെന്ന് സാമൂഹ്യപ്രവർത്തകയായ കർഭാരി ഗാവ്ലി പറഞ്ഞു.നീരവ് മോദിയുടെ ഫയർസ്റ്റാർ കന്പനിക്കുവേണ്ടിയാണു ഭൂമി ഏറ്റെടുത്തത്.