ഝാൻസി: ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ രോഗിയുടെ അറ്റുപോയ കാൽ തലയണയാക്കിയ സംഭവത്തിൽ ഝാൻസി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. സദാനന്ദ കൗശികിനെ സർക്കാർ സ്ഥലം മാറ്റി. മെഡിക്കൽ കോളജിലെ രണ്ടു ഡോക്ടർമാരെയും രണ്ടു നഴ്സുമാരെയും നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു.
മീററ്റ് കാർഡിയോളജിസ്റ്റ് ഗീരീഷ് ജുനേജയാണു പുതിയ പ്രിൻസിപ്പൽ. റോഡപകടത്തിൽ കാൽ അറ്റുപോയ ഇറ്റായൽ സ്വദേശി ഘനശ്യാം ഝാൻസി മെഡിക്കൽ കോളജിലെത്തിയപ്പോഴായിരുന്നു ആശുപത്രിലെ അറ്റൻഡർമാർ ഈ കാൽ തലയണയാക്കിയത്. അവിടുണ്ടായിരുന്നവർ ഇതു മൊബൈൽഫോൺ കാമറയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു.
മീററ്റ് കാർഡിയോളജിസ്റ്റ് ഗീരീഷ് ജുനേജയാണു പുതിയ പ്രിൻസിപ്പൽ. റോഡപകടത്തിൽ കാൽ അറ്റുപോയ ഇറ്റായൽ സ്വദേശി ഘനശ്യാം ഝാൻസി മെഡിക്കൽ കോളജിലെത്തിയപ്പോഴായിരുന്നു ആശുപത്രിലെ അറ്റൻഡർമാർ ഈ കാൽ തലയണയാക്കിയത്. അവിടുണ്ടായിരുന്നവർ ഇതു മൊബൈൽഫോൺ കാമറയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു.