ന്യൂഡൽഹി: കേരളത്തിൽ പൂട്ടിയ ബാറുകൾ തുറക്കാനുള്ള തീരുമാനത്തെക്കുറിച്ച് പാർട്ടി സംസ്ഥാന നേതൃത്വത്തിൽനിന്നു വിശദമായ വിവരങ്ങൾ തേടുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കണമെന്നു തന്നെയാണ് ഇടതുമുന്നണിയുടെ നിലപാട്. സിപിഎം അധികാരത്തിൽ എത്തിയാലും ഇതിനുള്ള നടപടികൾ സ്വീകരിക്കുമെന്നാണു പറഞ്ഞിട്ടുള്ളത്.
എന്നാൽ, ഈ വിഷയത്തിൽ പുതിയ എന്തെങ്കിലും തീരുമാനങ്ങൾ സംസ്ഥാന സർക്കാർ എടുത്തിട്ടുണ്ടോ എന്നറിയില്ലെന്നും യെച്ചൂരി പറഞ്ഞു. ബാറുകൾ തുറക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ടോ എന്ന് തനിക്കറിയില്ല. അവരുടെ വിശദീകരണം ലഭിച്ചതിനുശേഷം കൂടുതൽ വിശദീകരിക്കാം. സംസ്ഥാന തെരഞ്ഞെടുപ്പു പ്രചാരണ സമയത്ത് ഈ വിഷയത്തിൽ എൽഡിഎഫ് ഉന്നയിച്ച കാര്യങ്ങൾ തന്നെയാണ് താനുൾപ്പെടെ പറഞ്ഞിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. പോളിറ്റ് ബ്യൂറോ യോഗത്തിനു ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് സിപിഎം ജനറൽ സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്.
എന്നാൽ, ഈ വിഷയത്തിൽ പുതിയ എന്തെങ്കിലും തീരുമാനങ്ങൾ സംസ്ഥാന സർക്കാർ എടുത്തിട്ടുണ്ടോ എന്നറിയില്ലെന്നും യെച്ചൂരി പറഞ്ഞു. ബാറുകൾ തുറക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ടോ എന്ന് തനിക്കറിയില്ല. അവരുടെ വിശദീകരണം ലഭിച്ചതിനുശേഷം കൂടുതൽ വിശദീകരിക്കാം. സംസ്ഥാന തെരഞ്ഞെടുപ്പു പ്രചാരണ സമയത്ത് ഈ വിഷയത്തിൽ എൽഡിഎഫ് ഉന്നയിച്ച കാര്യങ്ങൾ തന്നെയാണ് താനുൾപ്പെടെ പറഞ്ഞിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. പോളിറ്റ് ബ്യൂറോ യോഗത്തിനു ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് സിപിഎം ജനറൽ സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്.