ന്യൂഡൽഹി: ഇന്ത്യന്‍ ക്രിക്കറ്റർ മുഹമ്മദ് ഷമിക്ക് ഐപിഎലില്‍ കളിക്കാമെന്ന് ഗവേണിംഗ് കൗണ്‍സില്‍. ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തിലാണ് സമിതി ഈ തീരുമാനം കൈക്കൊണ്ടത്. ഷമിക്കെതിരേ ഭാര്യ നല്കിയ പരാതിയെത്തുടർന്ന് കേസെടുത്ത സാഹചര്യത്തിൽ ഷമിയുടെ ഐപിഎൽ മത്സരങ്ങൾ അനിശ്ചിതത്വത്തിലായിരുന്നു.
കേസിൽ പ്രതിചേർക്കപ്പെട്ട സാഹചര്യത്തില്‍ കളിപ്പിക്കുന്നതില്‍ പ്രശ്നങ്ങളുണ്ടോയെന്ന് അദ്ദേഹത്തെ ലേലത്തിൽ സ്വന്തമാക്കിയ ഡെല്‍ഹി ഡെയർ ഡെവിൾസ് ടീം ഐപിഎല്‍ സമിതിയോട് ചോദിച്ചിരുന്നു. മൂന്നുകോടി രൂപയ്ക്കായിരുന്നു ഷമിയെ ഡല്‍ഹി സ്വന്തമാക്കിയത്.
ഷമിക്ക് ആശ്വാസം: ഐപിഎലിൽ കളിക്കാം
01:15 AM Mar 18, 2018 | Deepika.com