വാഷിംഗ്ടൺ ഡിസി: ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ(എഫ്ബിഐ)യുടെ ഡെപ്യൂട്ടി ഡയറക്ടർ ആൻഡ്രൂ മക്കാബെയെ ട്രംപ് ഭരണകൂടം പുറത്താക്കി. രഹസ്യവിവരങ്ങൾ മാധ്യമങ്ങൾക്കു ചോർത്തിക്കൊടുത്തതിന്റെ പേരിലാണ് നടപടിയെന്നു മക്കാബെയെ പുറത്താക്കാൻ ഉത്തരവിട്ട അറ്റോർണി ജനറൽ ജഫ് സെഷൻസ് അറിയിച്ചു. എന്നാൽ, പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലിനെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കുന്നതിന്റെ ഭാഗമായിട്ടാണു നടപടിയെന്ന് മക്കാബെ തിരിച്ചടിച്ചു.
അന്പതു വയസു തികയുന്ന ഇന്നു മക്കാബെ വിരമിക്കാനിരിക്കുകയായിരുന്നു. ആഭ്യന്തര അന്വേഷണം നടത്തിയ ശേഷമാണു പുറത്താക്കിയത്. അതിനാൽ അദ്ദേഹത്തിനു പെൻഷൻ നിഷേധിക്കപ്പെട്ടേക്കും.
പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ ആദ്യം കണ്ടെത്തിയവരിൽ ഒരാൾ മക്കാബെ ആണെന്നു പറയപ്പെടുന്നു. പ്രതിപക്ഷമായ ഡെമോക്രാറ്റുകളോടു മക്കാബെ പക്ഷപാതിത്വം കാണിക്കുന്നതായി ട്രംപ് ആരോപിച്ചിരുന്നു.
അന്പതു വയസു തികയുന്ന ഇന്നു മക്കാബെ വിരമിക്കാനിരിക്കുകയായിരുന്നു. ആഭ്യന്തര അന്വേഷണം നടത്തിയ ശേഷമാണു പുറത്താക്കിയത്. അതിനാൽ അദ്ദേഹത്തിനു പെൻഷൻ നിഷേധിക്കപ്പെട്ടേക്കും.
പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ ആദ്യം കണ്ടെത്തിയവരിൽ ഒരാൾ മക്കാബെ ആണെന്നു പറയപ്പെടുന്നു. പ്രതിപക്ഷമായ ഡെമോക്രാറ്റുകളോടു മക്കാബെ പക്ഷപാതിത്വം കാണിക്കുന്നതായി ട്രംപ് ആരോപിച്ചിരുന്നു.