ലണ്ടൻ: ബ്രിട്ടനിൽ പ്രവാസജീവിതം നയിച്ചിരുന്ന റഷ്യൻ വ്യവസായിയും പുടിൻ വിരുദ്ധനുമായ നിക്കോളായ് ഗുൽഷ്കോവിന്റെ ദുരൂഹസാഹചര്യത്തിലുള്ള മരണത്തെക്കുറിച്ചു ബ്രിട്ടീഷ് പോലീസ് അന്വേഷണം ആരംഭിച്ചു.
തിങ്കളാഴ്ചയാണ് ലണ്ടനിലെ വസതിയിൽ ഗുൽഷ്കോവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
റഷ്യൻ ഏറോഫ്ളോട്ടിന്റെ മുൻ ഡെപ്യൂട്ടി ഡയറക്ടറായ ഗുൽഷ്കോവ് കള്ളപ്പണക്കേസിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. 2006ൽ ബ്രിട്ടനിലേക്കു പലായനം ചെയ്ത അദ്ദേഹത്തിനു രാഷ്ട്രീയാഭയം ലഭിച്ചു. റഷ്യൻ പ്രസിഡന്റ് പുടിന്റെ കടുത്ത വിമർശകനാണ് ഗുൽഷ്കോവ്.
തിങ്കളാഴ്ചയാണ് ലണ്ടനിലെ വസതിയിൽ ഗുൽഷ്കോവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
റഷ്യൻ ഏറോഫ്ളോട്ടിന്റെ മുൻ ഡെപ്യൂട്ടി ഡയറക്ടറായ ഗുൽഷ്കോവ് കള്ളപ്പണക്കേസിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. 2006ൽ ബ്രിട്ടനിലേക്കു പലായനം ചെയ്ത അദ്ദേഹത്തിനു രാഷ്ട്രീയാഭയം ലഭിച്ചു. റഷ്യൻ പ്രസിഡന്റ് പുടിന്റെ കടുത്ത വിമർശകനാണ് ഗുൽഷ്കോവ്.