ന്യൂഡൽഹി: ആന്ധ്രപ്രദേശിന് പ്രത്യേക സംസ്ഥാന പദവി അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് എൻഡിഎ വിട്ട ടിഡിപി കേന്ദ്ര സർക്കാരിനെതിരേ അവിശ്വാസ പ്രമേയത്തിന് നൽകിയ നോട്ടീസിന് സ്പീക്കർ അനുമതി നൽകിയില്ല. വൈഎസ്ആർ കോണ്ഗ്രസ് ഇതേ വിഷയത്തിൽ കേന്ദ്രത്തിനെതിരേ വ്യാഴാഴ്ച അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. വൈഎസ്ആർ കോണ്ഗ്രസ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്നാണ് ടിഡിപി ആദ്യം പറഞ്ഞിരുന്നത്. എന്നാൽ, വൈഎസ്ആർ കോണ്ഗ്രസും പ്രധാനമന്ത്രിയുടെ ഓഫീസും ബിജെപിയും തമ്മിൽ ഗൂഢാലോചന നടക്കുന്നു എന്നാരോപിച്ചാണ് ടിഡിപി സ്വന്തം നിലയ്ക്ക് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്.
സഭയുടെ നടുത്തളത്തിൽ അംഗങ്ങൾ ഇറങ്ങിനിന്നു പ്രതിഷേധിക്കുന്നത് ചൂണ്ടിക്കാട്ടി ഓർഡറില്ലെന്നു പറഞ്ഞാണ് സ്പീക്കർ സുമിത്ര മഹാജൻ അവിശ്വാസ പ്രമേയത്തിന് അനുമതി നിഷേധിച്ചത്. അന്പത് അംഗങ്ങളുടെ പിന്തുണയുണ്ടെങ്കിൽ നോട്ടീസ് പരിഗണിക്കുന്നതിനുള്ള സമയം തീരുമാനിക്കാമെന്നും സഭ ഇപ്പോൾ ഓർഡറിൽ അല്ലെന്നുമാണ് സ്പീക്കർ പറഞ്ഞത്. ഇരു നോട്ടീസുകളും തിങ്കളാഴ്ച പരിഗണിച്ചേക്കുമെന്നാണു സൂചന. ഇന്നലെ രാവിലെ തന്നെ ലോക്സഭാ സ്പീക്കർക്ക് അവിശ്വാസപ്രമേയത്തിനുള്ള നോട്ടീസ് നൽകിയെന്ന് ടിഡിപി നേതാവ് തോട്ടാ നരസിംഹൻ പറഞ്ഞു. അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസ് പരിഗണിക്കണമെങ്കിൽ കുറഞ്ഞത് 50 അംഗങ്ങളുടെ പിന്തുണ വേണം.
മോദി സർക്കാരിനെതിരായ അവിശ്വാസ പ്രമേയം വെറും രാഷ്ട്രീയക്കളിയായതിനാൽ പിന്തുണയ്ക്കില്ലെന്നാണ് തെലുങ്കാന രാഷ്ട്രീയ സമിതിയുടെ നിലപാട്. എന്നാൽ, ആന്ധ്രപ്രദേശിന് പ്രത്യേക സംസ്ഥാന പദവി എന്ന ആവശ്യത്തെ തങ്ങൾ പിന്തുണയ്ക്കുന്നുവെന്നും ടിആർഎസ് നേതാവ് കെ. കേശവ റാവു പറഞ്ഞു.
ഇടതു പാർട്ടികൾക്കു പുറമേ തൃണമൂൽ കോണ്ഗ്രസ്, അണ്ണാ ഡിഎംകെ, ബിജെഡി, തെലുങ്കാനയിൽ നിന്നുള്ള എഐഎംഐഎം പാർട്ടികളും അവിശ്വാസ പ്രമേയത്തിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആന്ധ്രയ്ക്കു പ്രത്യേക പദവി നൽകണമെന്ന വാഗ്ദാനം കേന്ദ്രം പാലിക്കുന്നില്ലെന്നാരോപിച്ചു വൈഎസ്ആർ കോണ്ഗ്രസ് വ്യാഴാഴ്ച അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നൽകിയിരുന്നു. ഇതിനു വ്യാഴാഴ്ച ടിഡിപി പിന്തുണയും പ്രഖ്യാപിച്ചിരുന്നു. പിന്നീട് ടിഡിപി സ്വന്തം നിലയ്ക്ക് നോട്ടീസ് നൽകി.
എൻഡിഎ വിട്ട ടിഡിപിക്ക് മമതയുടെ അഭിനന്ദനം
ന്യൂഡൽഹി: എൻഡിഎയുമായി സഖ്യം ഉപേക്ഷിച്ച തെലുങ്കുദേശം പാർട്ടി(ടിഡിപി)യെ അഭിനന്ദിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ട്വിറ്ററിലൂടെയായിരുന്നു അഭിനന്ദനം.
എൻഡിഎ വിട്ട തെലുങ്കുദേശം പാർട്ടിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. രാജ്യത്തെ നാശത്തിൽനിന്നു രക്ഷിക്കാൻ ഇത്തരം പ്രവൃത്തികളെ ന്യായീകരിക്കേണ്ടത് ഇന്നത്തെ സാഹചര്യത്തിൽ ആവശ്യമാണ്.
സാമ്പത്തികദുരന്തത്തിനും രാഷ്ട്രീയ അരക്ഷിതാവസ്ഥയ്ക്കുമെതിരേ പ്രതിപക്ഷത്തുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നിച്ചു പോരാടണമെന്നും മമത ബാനർജി ട്വീറ്റ് ചെയ്തു.
അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട അണ്ണാ ഡിഎംകെ നേതാവ് പുറത്ത്
ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരേ ടിഡിപി കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ പാർട്ടി എംപിമാർ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട മുതിർന്ന നേതാവിനെ അണ്ണാ ഡിഎംകെയിൽനിന്നു പുറത്താക്കി. മുൻ എംപി കെ.സി. പളനിസ്വാമിയെ ആണു പുറത്താക്കിയത്. എംജിആറിൻെ കാലംമുതൽ പാർട്ടിയിൽ പ്രമുഖ സ്ഥാനങ്ങൾ വഹിച്ചയാളാണു പളനിസ്വാമി.
സഭയുടെ നടുത്തളത്തിൽ അംഗങ്ങൾ ഇറങ്ങിനിന്നു പ്രതിഷേധിക്കുന്നത് ചൂണ്ടിക്കാട്ടി ഓർഡറില്ലെന്നു പറഞ്ഞാണ് സ്പീക്കർ സുമിത്ര മഹാജൻ അവിശ്വാസ പ്രമേയത്തിന് അനുമതി നിഷേധിച്ചത്. അന്പത് അംഗങ്ങളുടെ പിന്തുണയുണ്ടെങ്കിൽ നോട്ടീസ് പരിഗണിക്കുന്നതിനുള്ള സമയം തീരുമാനിക്കാമെന്നും സഭ ഇപ്പോൾ ഓർഡറിൽ അല്ലെന്നുമാണ് സ്പീക്കർ പറഞ്ഞത്. ഇരു നോട്ടീസുകളും തിങ്കളാഴ്ച പരിഗണിച്ചേക്കുമെന്നാണു സൂചന. ഇന്നലെ രാവിലെ തന്നെ ലോക്സഭാ സ്പീക്കർക്ക് അവിശ്വാസപ്രമേയത്തിനുള്ള നോട്ടീസ് നൽകിയെന്ന് ടിഡിപി നേതാവ് തോട്ടാ നരസിംഹൻ പറഞ്ഞു. അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസ് പരിഗണിക്കണമെങ്കിൽ കുറഞ്ഞത് 50 അംഗങ്ങളുടെ പിന്തുണ വേണം.
മോദി സർക്കാരിനെതിരായ അവിശ്വാസ പ്രമേയം വെറും രാഷ്ട്രീയക്കളിയായതിനാൽ പിന്തുണയ്ക്കില്ലെന്നാണ് തെലുങ്കാന രാഷ്ട്രീയ സമിതിയുടെ നിലപാട്. എന്നാൽ, ആന്ധ്രപ്രദേശിന് പ്രത്യേക സംസ്ഥാന പദവി എന്ന ആവശ്യത്തെ തങ്ങൾ പിന്തുണയ്ക്കുന്നുവെന്നും ടിആർഎസ് നേതാവ് കെ. കേശവ റാവു പറഞ്ഞു.
ഇടതു പാർട്ടികൾക്കു പുറമേ തൃണമൂൽ കോണ്ഗ്രസ്, അണ്ണാ ഡിഎംകെ, ബിജെഡി, തെലുങ്കാനയിൽ നിന്നുള്ള എഐഎംഐഎം പാർട്ടികളും അവിശ്വാസ പ്രമേയത്തിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആന്ധ്രയ്ക്കു പ്രത്യേക പദവി നൽകണമെന്ന വാഗ്ദാനം കേന്ദ്രം പാലിക്കുന്നില്ലെന്നാരോപിച്ചു വൈഎസ്ആർ കോണ്ഗ്രസ് വ്യാഴാഴ്ച അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നൽകിയിരുന്നു. ഇതിനു വ്യാഴാഴ്ച ടിഡിപി പിന്തുണയും പ്രഖ്യാപിച്ചിരുന്നു. പിന്നീട് ടിഡിപി സ്വന്തം നിലയ്ക്ക് നോട്ടീസ് നൽകി.
എൻഡിഎ വിട്ട ടിഡിപിക്ക് മമതയുടെ അഭിനന്ദനം
ന്യൂഡൽഹി: എൻഡിഎയുമായി സഖ്യം ഉപേക്ഷിച്ച തെലുങ്കുദേശം പാർട്ടി(ടിഡിപി)യെ അഭിനന്ദിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ട്വിറ്ററിലൂടെയായിരുന്നു അഭിനന്ദനം.
എൻഡിഎ വിട്ട തെലുങ്കുദേശം പാർട്ടിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. രാജ്യത്തെ നാശത്തിൽനിന്നു രക്ഷിക്കാൻ ഇത്തരം പ്രവൃത്തികളെ ന്യായീകരിക്കേണ്ടത് ഇന്നത്തെ സാഹചര്യത്തിൽ ആവശ്യമാണ്.
സാമ്പത്തികദുരന്തത്തിനും രാഷ്ട്രീയ അരക്ഷിതാവസ്ഥയ്ക്കുമെതിരേ പ്രതിപക്ഷത്തുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നിച്ചു പോരാടണമെന്നും മമത ബാനർജി ട്വീറ്റ് ചെയ്തു.
അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട അണ്ണാ ഡിഎംകെ നേതാവ് പുറത്ത്
ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരേ ടിഡിപി കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ പാർട്ടി എംപിമാർ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട മുതിർന്ന നേതാവിനെ അണ്ണാ ഡിഎംകെയിൽനിന്നു പുറത്താക്കി. മുൻ എംപി കെ.സി. പളനിസ്വാമിയെ ആണു പുറത്താക്കിയത്. എംജിആറിൻെ കാലംമുതൽ പാർട്ടിയിൽ പ്രമുഖ സ്ഥാനങ്ങൾ വഹിച്ചയാളാണു പളനിസ്വാമി.