റാഞ്ചി: ജാർഖണ്ഡിൽ ബീഫിന്റെ പേരിൽ നടന്ന കൊലപാതകത്തിൽ ബിജെപി നേതാവ് നിത്യാനന്ദ് മഹാതോ ഉൾപ്പെടെ 11 ഗോസംരക്ഷകർ കുറ്റക്കാരെന്നു കോടതി. ജാർഖണ്ഡിലെ വിചാരണക്കോടതിയാണ് കേസിലെ പ്രതികൾ കുറ്റക്കാരെന്നു വിധിച്ചത്. പ്രതികൾക്കുള്ള ശിക്ഷ 20ന് വിധിക്കും. ഗോരക്ഷയുടെ പേരിൽ രാജ്യത്തു നടന്ന കൊലപാതകങ്ങളിൽ ആദ്യത്തെ കോടതിവിധിയാണിത്.
കഴിഞ്ഞ വർഷം ജൂണിൽ ജാർഖണ്ഡിലെ രാംഗഡ് ജില്ലയിലാണ് പശുസംരക്ഷക ഗുണ്ടാ സംഘം അസ്ഗർ അൻസാരി എന്നയാളെ കൊലപ്പെടുത്തിയത്. മാരുതി വാനിൽ ബീഫ് കടത്തുന്നു എന്നാരോപിച്ചായിരുന്നു ആക്രമണം. ഈ വാഹനം പശുസംരക്ഷക പ്രവർത്തകർ അഗ്നിക്കിരയാക്കുകയും ചെയ്തു. കുട്ടിക്കടത്ത്, കൊലപാതകം എന്നീ കുറ്റങ്ങളും അസ്ഗറിന്റെ പേരിൽ അക്രമികൾ ആരോപിച്ചിരുന്നു.
പശുവിന്റെ പേരിലെ കൊലപാതകങ്ങൾ അംഗീകരിക്കാനാവില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതിനു തൊട്ടുപിന്നാലെയായിരുന്നു ഈ കൊടുംക്രൂരത അരങ്ങേറിയത്.
കഴിഞ്ഞ വർഷം ജൂണിൽ ജാർഖണ്ഡിലെ രാംഗഡ് ജില്ലയിലാണ് പശുസംരക്ഷക ഗുണ്ടാ സംഘം അസ്ഗർ അൻസാരി എന്നയാളെ കൊലപ്പെടുത്തിയത്. മാരുതി വാനിൽ ബീഫ് കടത്തുന്നു എന്നാരോപിച്ചായിരുന്നു ആക്രമണം. ഈ വാഹനം പശുസംരക്ഷക പ്രവർത്തകർ അഗ്നിക്കിരയാക്കുകയും ചെയ്തു. കുട്ടിക്കടത്ത്, കൊലപാതകം എന്നീ കുറ്റങ്ങളും അസ്ഗറിന്റെ പേരിൽ അക്രമികൾ ആരോപിച്ചിരുന്നു.
പശുവിന്റെ പേരിലെ കൊലപാതകങ്ങൾ അംഗീകരിക്കാനാവില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതിനു തൊട്ടുപിന്നാലെയായിരുന്നു ഈ കൊടുംക്രൂരത അരങ്ങേറിയത്.