ന്യൂഡൽഹി: റഫാൽ യുദ്ധവിമാന ഇടപാടിലൂടെ ഖജനാവിനു കോടികളുടെ നഷ്ടം സംഭവിച്ചുവെന്ന ആരോപണം ആവർത്തിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ട്വിറ്റർ പോസ്റ്റ്.
സൈന്യം കൂടുതൽ പണത്തിനായി യാചിക്കുന്പോഴാണ് 36,000 കോടിരൂപയുടെ നഷ്ടമുണ്ടാക്കിയ ഇടപാട് നടന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിമാനത്തിന്റെ വില നിർമാണ കന്പനി പരസ്യമാക്കിയതോടെ സർക്കാരിന്റെ കള്ളത്തരം പുറത്തായെന്നും രാഹുൽ പറഞ്ഞു.
യുദ്ധവിമാനത്തിനായി കേന്ദ്രസർക്കാർ നൽകിയ പണം, ഡോ. മൻമോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാർ തയാറാക്കിയ അന്തിമ കരാറിലെ തുക, ഇതേ വിമാനങ്ങൾക്കു ഖത്തർ നൽകിയ വില എന്നിവയും രാഹുൽ എടുത്തുപറഞ്ഞിട്ടുണ്ട്. ഖത്തർ 1319 കോടി, മോദി 1670 കോടി, ഡോ. മൻമോഹൻ സിംഗ് സർക്കാർ 570 കോടി എന്നാണു പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. പ്രശ്നത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണെന്നും രാഹുൽ ആരോപിച്ചു.
സൈന്യം കൂടുതൽ പണത്തിനായി യാചിക്കുന്പോഴാണ് 36,000 കോടിരൂപയുടെ നഷ്ടമുണ്ടാക്കിയ ഇടപാട് നടന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിമാനത്തിന്റെ വില നിർമാണ കന്പനി പരസ്യമാക്കിയതോടെ സർക്കാരിന്റെ കള്ളത്തരം പുറത്തായെന്നും രാഹുൽ പറഞ്ഞു.
യുദ്ധവിമാനത്തിനായി കേന്ദ്രസർക്കാർ നൽകിയ പണം, ഡോ. മൻമോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാർ തയാറാക്കിയ അന്തിമ കരാറിലെ തുക, ഇതേ വിമാനങ്ങൾക്കു ഖത്തർ നൽകിയ വില എന്നിവയും രാഹുൽ എടുത്തുപറഞ്ഞിട്ടുണ്ട്. ഖത്തർ 1319 കോടി, മോദി 1670 കോടി, ഡോ. മൻമോഹൻ സിംഗ് സർക്കാർ 570 കോടി എന്നാണു പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. പ്രശ്നത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണെന്നും രാഹുൽ ആരോപിച്ചു.