ന്യൂഡൽഹി: ചർച്ചകളോ പതിവു നടപടികളോ ഒന്നും ഇല്ലാതെ തുടർച്ചയായ പത്താം ദിവസവും പാർലമെന്റ് പിരിഞ്ഞു. ഇതിനിടെ ചർച്ചയില്ലാതെ സർക്കാർ ബജറ്റ് പാസാക്കിയെടുക്കുകയും ചെയ്തു. പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്, ആന്ധ്ര പ്രദേശിന് പ്രത്യേക സംസ്ഥാന പദവി, കാവേരി പ്രശ്നം എന്നീ വിഷയങ്ങളിൽ വിവിധ പ്രതിപക്ഷ പാർട്ടികൾ ഉയർത്തിയ പ്രതിഷേധത്തിലാണ് പാർലമെന്റിന്റെ ഇരുസഭകളും മുങ്ങിയത്.
തുടർച്ചയായി രാജ്യസഭ നടപടികളില്ലാതെ പിരിയുന്നതിൽ രോഷവും നിരാശയും പ്രകടിപ്പിച്ച് അധ്യക്ഷൻ വെങ്കയ്യ നായിഡു ഇന്നലെ പ്രതികരിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യസഭയിൽ ചർച്ചകളൊന്നും നടക്കാത്തതു വേദനാജനകമാണ്. ക്ഷമയെ പരീക്ഷിക്കരുത്. ഒന്നും ചെയ്യാതെ വെറുതെ രാജ്യസഭ ചേരുന്നു. പരസ്പരം അഭിസംബോധന ചെയ്തു പിരിയുന്നു. ഇപ്പോഴത്തെ സ്ഥിതിയിതാണെന്നും ഇന്നലെയും ഉയർന്ന പ്രതിപക്ഷ ബഹളത്തിനിടെ വെങ്കയ്യ നായിഡു പറഞ്ഞു.
കായികമായി ഇടപെട്ടല്ല ഏതെങ്കിലും ഒരു വിഷയത്തിൽ തീരുമാനമെടുക്കേണ്ടത്. ചർച്ചകൾക്കൊടുവിൽ ഒന്നുകിൽ സമവായത്തിലൂടെയോ അല്ലെങ്കിൽ ഭൂരിപക്ഷാഭിപ്രായത്തോടെയോ വേണം തീരുമാനങ്ങളെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
തുടർച്ചയായി രാജ്യസഭ നടപടികളില്ലാതെ പിരിയുന്നതിൽ രോഷവും നിരാശയും പ്രകടിപ്പിച്ച് അധ്യക്ഷൻ വെങ്കയ്യ നായിഡു ഇന്നലെ പ്രതികരിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യസഭയിൽ ചർച്ചകളൊന്നും നടക്കാത്തതു വേദനാജനകമാണ്. ക്ഷമയെ പരീക്ഷിക്കരുത്. ഒന്നും ചെയ്യാതെ വെറുതെ രാജ്യസഭ ചേരുന്നു. പരസ്പരം അഭിസംബോധന ചെയ്തു പിരിയുന്നു. ഇപ്പോഴത്തെ സ്ഥിതിയിതാണെന്നും ഇന്നലെയും ഉയർന്ന പ്രതിപക്ഷ ബഹളത്തിനിടെ വെങ്കയ്യ നായിഡു പറഞ്ഞു.
കായികമായി ഇടപെട്ടല്ല ഏതെങ്കിലും ഒരു വിഷയത്തിൽ തീരുമാനമെടുക്കേണ്ടത്. ചർച്ചകൾക്കൊടുവിൽ ഒന്നുകിൽ സമവായത്തിലൂടെയോ അല്ലെങ്കിൽ ഭൂരിപക്ഷാഭിപ്രായത്തോടെയോ വേണം തീരുമാനങ്ങളെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.