ന്യൂഡൽഹി: സേതുസമുദ്രം പദ്ധതി നടപ്പിലാക്കുന്പോൾ രാമസേതുവിന് ഒരു വിഘാതവുമുണ്ടാക്കില്ലെന്ന് കേന്ദ്ര സർക്കാർ. രാമസേതുവിനെ ബാധിക്കാത്ത വിധത്തിൽ സേതുസമുദ്രം ഷിപ്പിംഗ് കനാലിനായി ബദൽ മാർഗം സ്വീകരിക്കുമെന്നും കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. സേതുസമുദ്രം പദ്ധതി രാമസേതുവിനു വിഘാതമുണ്ടാകുമെന്നു ചൂണ്ടിക്കാട്ടി പദ്ധതിക്കെതിരേ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി നൽകിയ ഹർജിയിലാണ് സർക്കാർ നിലപാടറിയിച്ചത്.
രാജ്യത്തിന്റെ താത്പര്യം പരിഗണിച്ച് നിർദിഷ്ട പദ്ധതിക്കായി രാമസേതുവിന്റെ ഘടനയിൽ മാറ്റം വരുത്തില്ലെന്നും ഷിപ്പിംഗ് കനാലിനായി ബദൽ മാർഗം കണ്ടെത്തുമെന്നും ഷിപ്പിംഗ് മന്ത്രാലയത്തിനുവേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ പിങ്കി ആനന്ദ് കോടതിയിൽ വിശദമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ സുബ്രഹ്മണ്യൻ സ്വാമിയുടെ ഹർജി തീർപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
2005-ൽ യുപിഎ സർക്കാർ കൊണ്ടുവന്ന സേതുസമുദ്രം ഷിപ്പിംഗ് കനാൽ പദ്ധതിയോടു കൂടിയാണ് രാമസേതു തർക്കം തുടങ്ങിയത്. ഇവിടെയുള്ള ചുണ്ണാന്പുകല്ലുകൾ കുഴിച്ചു മാറ്റിയാൽ മാത്രമേ പദ്ധതിയുമായി മുന്നോട്ടു പോകാനാവൂ എന്നാണ് യുപിഎ സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നത്. ഇതിനെ ബിജെപി അന്നേ എതിർത്തിരുന്നു. അതേസമയം, കേസിൽ തന്റെ വിജയം അവകാശപ്പെട്ടു രംഗത്തെത്തിയ സുബ്രഹ്മണ്യൻ സ്വാമി, രാമസേതുവിനെ ദേശീയ പൈതൃക കേന്ദ്രമാക്കി പ്രഖ്യാപിക്കണമെന്നു കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുമെന്ന് ട്വീറ്ററിലൂടെ വ്യക്തമാക്കി.
രാജ്യത്തിന്റെ താത്പര്യം പരിഗണിച്ച് നിർദിഷ്ട പദ്ധതിക്കായി രാമസേതുവിന്റെ ഘടനയിൽ മാറ്റം വരുത്തില്ലെന്നും ഷിപ്പിംഗ് കനാലിനായി ബദൽ മാർഗം കണ്ടെത്തുമെന്നും ഷിപ്പിംഗ് മന്ത്രാലയത്തിനുവേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ പിങ്കി ആനന്ദ് കോടതിയിൽ വിശദമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ സുബ്രഹ്മണ്യൻ സ്വാമിയുടെ ഹർജി തീർപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
2005-ൽ യുപിഎ സർക്കാർ കൊണ്ടുവന്ന സേതുസമുദ്രം ഷിപ്പിംഗ് കനാൽ പദ്ധതിയോടു കൂടിയാണ് രാമസേതു തർക്കം തുടങ്ങിയത്. ഇവിടെയുള്ള ചുണ്ണാന്പുകല്ലുകൾ കുഴിച്ചു മാറ്റിയാൽ മാത്രമേ പദ്ധതിയുമായി മുന്നോട്ടു പോകാനാവൂ എന്നാണ് യുപിഎ സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നത്. ഇതിനെ ബിജെപി അന്നേ എതിർത്തിരുന്നു. അതേസമയം, കേസിൽ തന്റെ വിജയം അവകാശപ്പെട്ടു രംഗത്തെത്തിയ സുബ്രഹ്മണ്യൻ സ്വാമി, രാമസേതുവിനെ ദേശീയ പൈതൃക കേന്ദ്രമാക്കി പ്രഖ്യാപിക്കണമെന്നു കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുമെന്ന് ട്വീറ്ററിലൂടെ വ്യക്തമാക്കി.