മധുര: തമിഴ്നാട്ടിൽ രാഷ്ട്രീയപരീക്ഷണത്തിനു പുതിയൊരു കക്ഷികൂടി. അണ്ണാ ഡിഎംകെയിലെ വിമതവിഭാഗത്തിനു നേതൃത്വം നൽകിയിരുന്ന ടി.ടി.വി ദിനകരനാണ് "അമ്മ മക്കൾ മുന്നേറ്റ കഴകം’എന്ന പാർട്ടി രൂപീകരിച്ചത്. മുൻമുഖ്യമന്ത്രി ജയലളിതയോടുള്ള വോട്ടർമാരുടെ സ്നേഹാദരങ്ങൾ ലക്ഷ്യമിട്ട് "അമ്മ’ എന്ന ചുരക്കപ്പേരിലാകും പാർട്ടി അറിയപ്പെടുക. അനധികൃത സ്വത്ത് സന്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽക്കഴിയുന്ന, ജയലളിതയുടെ തോഴി ശശികലയുടെ ബന്ധുവാണു ദിനകരൻ.
തമിഴ്സൂപ്പർതാരം കമൽഹാസൻ അടുത്തിടെ മക്കൾ നീതിമയ്യം എന്ന പേരിൽ പുതിയപാർട്ടി രൂപീകരിച്ചിരുന്നു. മറ്റൊരു സൂപ്പർതാരം രജനീകാന്തിന്റെ പാർട്ടിയും ഉടനുണ്ടാകുമെന്നാണു പ്രഖ്യാപനങ്ങൾ. ഇതിനിടെയാണ് മധുരയിൽ ആയിരക്കണക്കിനു പ്രവർത്തകരെ സാക്ഷിയാക്കി അമ്മ മക്കൾ മുന്നേറ്റകഴകത്തിന്റെ പ്രഖ്യാപനം. മുൻമുഖ്യമന്ത്രിമാരായ ജയലളിത, എംജിആർ എന്നിവർക്കൊപ്പം ശശികലയുടെയും വലിയ കട്ടൗട്ടുകൾകൊണ്ടു നിറഞ്ഞ വേദിയിലായിരുന്നു പ്രഖ്യാപനം. ജയലളിതയുടെ ചിത്രമുള്ള പാർട്ടി പതാകയും ദിനകരൻ പുറത്തിറക്കി.
ജയലളിതയുടെ പേരിൽ രൂപംകൊണ്ട പാർട്ടി തമിഴ്നാട്ടിൽ അധികാരം പിടിച്ചെടുക്കുമെന്നും ജയലളിതയുടെ ആശയങ്ങളും ലക്ഷ്യങ്ങളും അടിസ്ഥാനമാക്കിയായിരിക്കും പാർട്ടിയുടെ പ്രവർത്തനമെന്നും ദിനകരൻ വ്യക്തമാക്കി.
അണ്ണാ ഡിഎംകെയെ വഞ്ചകരുടെ നിയന്ത്രണത്തിൽനിന്നു മോചിപ്പിക്കാൻ പുതിയ പാർട്ടിക്കു രൂപം നൽകുമെന്ന് ആർകെ നഗർ എംഎൽഎകൂടിയായ ദിനകരൻ പ്രഖ്യാപിച്ചിരുന്നു. ആർകെ നഗർ ഉപതെരഞ്ഞടുപ്പിൽ സ്വതന്ത്രനായി മൽസരിച്ച ദിനകരൻ അണ്ണാഡിഎംകെയെയും ഡിഎംകെയും പരാജയപ്പെടുത്തിയിരുന്നു.
അണ്ണാ ഡിഎംകെയിൽത്തന്നെ 22 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണു ദിനകരന്റെയും ശശികലയുടെയും അവകാശവാദം.
തമിഴ്സൂപ്പർതാരം കമൽഹാസൻ അടുത്തിടെ മക്കൾ നീതിമയ്യം എന്ന പേരിൽ പുതിയപാർട്ടി രൂപീകരിച്ചിരുന്നു. മറ്റൊരു സൂപ്പർതാരം രജനീകാന്തിന്റെ പാർട്ടിയും ഉടനുണ്ടാകുമെന്നാണു പ്രഖ്യാപനങ്ങൾ. ഇതിനിടെയാണ് മധുരയിൽ ആയിരക്കണക്കിനു പ്രവർത്തകരെ സാക്ഷിയാക്കി അമ്മ മക്കൾ മുന്നേറ്റകഴകത്തിന്റെ പ്രഖ്യാപനം. മുൻമുഖ്യമന്ത്രിമാരായ ജയലളിത, എംജിആർ എന്നിവർക്കൊപ്പം ശശികലയുടെയും വലിയ കട്ടൗട്ടുകൾകൊണ്ടു നിറഞ്ഞ വേദിയിലായിരുന്നു പ്രഖ്യാപനം. ജയലളിതയുടെ ചിത്രമുള്ള പാർട്ടി പതാകയും ദിനകരൻ പുറത്തിറക്കി.
ജയലളിതയുടെ പേരിൽ രൂപംകൊണ്ട പാർട്ടി തമിഴ്നാട്ടിൽ അധികാരം പിടിച്ചെടുക്കുമെന്നും ജയലളിതയുടെ ആശയങ്ങളും ലക്ഷ്യങ്ങളും അടിസ്ഥാനമാക്കിയായിരിക്കും പാർട്ടിയുടെ പ്രവർത്തനമെന്നും ദിനകരൻ വ്യക്തമാക്കി.
അണ്ണാ ഡിഎംകെയെ വഞ്ചകരുടെ നിയന്ത്രണത്തിൽനിന്നു മോചിപ്പിക്കാൻ പുതിയ പാർട്ടിക്കു രൂപം നൽകുമെന്ന് ആർകെ നഗർ എംഎൽഎകൂടിയായ ദിനകരൻ പ്രഖ്യാപിച്ചിരുന്നു. ആർകെ നഗർ ഉപതെരഞ്ഞടുപ്പിൽ സ്വതന്ത്രനായി മൽസരിച്ച ദിനകരൻ അണ്ണാഡിഎംകെയെയും ഡിഎംകെയും പരാജയപ്പെടുത്തിയിരുന്നു.
അണ്ണാ ഡിഎംകെയിൽത്തന്നെ 22 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണു ദിനകരന്റെയും ശശികലയുടെയും അവകാശവാദം.