ന്യൂഡൽഹി: നികുതിരഹിത ഗ്രാറ്റുവിറ്റി പരിധി വർധിപ്പിക്കുന്ന നിയമഭേദഗതി ബിൽ ലോക്സഭ പാസാക്കി. ഗ്രാറ്റുവിറ്റി പരിധി 20 ലക്ഷം രൂപയാക്കിയാണ് ഉയർത്തുക. ഇതോടൊപ്പം ഗ്രാറ്റുവിറ്റി പരിധി ഉയർത്താനുള്ള പേമെന്റ് ഓഫ് ഗ്രാറ്റുവിറ്റി ആക്ടും ഭേദഗതി വരുത്തി. ഏഴാം ശന്പളക്കമ്മീഷൻ ശിപാർശകൾ നടപ്പാക്കിയതിനുശേഷം ഗ്രാറ്റുവിറ്റി പരിധി പത്തു ലക്ഷത്തിൽ നിന്ന് 20 ലക്ഷമാക്കി ഉയർത്തിയിരുന്നു. ഇതുൾപ്പെടുത്തി ഗ്രാറ്റുവിറ്റി നിയമം ഭേദഗതി ചെയ്യണമെന്ന് വിവിധ തൊഴിലാളി യൂണിയനുകൾ ആവശ്യപ്പെട്ടിരുന്നു.
പേയ്മെന്റ് ഓഫ് ഗ്രാറ്റുവിറ്റി ഭേദഗതി ബില്ലിൽ തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി തുക 20 ലക്ഷം രൂപയോ അതിൽ കൂടുതലോ ആയി വർധിപ്പിക്കണം, വർധിപ്പിച്ച തുക 2016 ജനുവരി ഒന്നു മുതൽ നൽകത്തക്കവണ്ണം നിയമത്തിന് പ്രാബല്യം നൽകണം, ഗ്രാറ്റുവിറ്റി ആനുകൂല്യത്തിനായി സ്ത്രീ തൊഴിലാളികളുടെ പ്രസവാവധി 12 ആഴ്ച എന്നുളള വ്യവസ്ഥ 26 ആഴ്ചയാക്കണം തുടങ്ങിയ ഭേദഗതികൾ എൻ.കെ. പ്രേമചന്ദ്രൻ ലോക്സഭയിൽ അവതരിപ്പിച്ചെങ്കിലും അംഗീക രിച്ചില്ല. സർക്കാർ കൊണ്ടുവന്ന ബില്ലിൽ ഗ്രാറ്റുവിറ്റി നൽകുന്ന തീയതിയുടെ പ്രാബല്യം നിശ്ചയിക്കുന്നതിനുളള അവകാശം പൂർണമായും ഗവണ്മെന്റിൽ നിക്ഷിപ്തമാണ്. ഇതനുസരിച്ചു സർക്കാരിന് അധികാരം നൽകി നിയമനിർമാണം നടത്തിയാൽ നിയമം പ്രാബല്യത്തിൽ വരുന്ന തീയതി വരെ സർവീസിൽ നിന്നും പിരിയുന്നവർക്ക് കൂടിയ തുക ലഭിക്കാനുളള അവകാശം നിഷേധിക്കപ്പെടും. 2016 ജനുവരി ഒന്നിനോ അതിനുശേഷമോ പെൻഷൻ ആകുന്നവർക്ക് നിയമഭേദഗതിയുടെ പ്രയോജനം ലഭിക്കുന്നതിനു വേണ്ടിയാണ് പ്രേമചന്ദ്രൻ ഭേദഗതി അവതരിപ്പിച്ചത്.
ഭേദഗതി അനുസരിച്ച് സർക്കാരിന് കാലകാലങ്ങളിൽ ഗ്രാറ്റുവിറ്റി തുക കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യാം. എന്നാൽ 20 ലക്ഷം രൂപ ഏറ്റവും കുറഞ്ഞ തുകയായി നിജപ്പെടുത്തണമെന്നതാണ് ആവശ്യം. ഈ ആവശ്യം നടപ്പിലാക്കുന്നതിനു വേണ്ടിയാണ് 20 ലക്ഷമോ അതിൽ കൂടുതലോ ആയി വർധിപ്പിക്കുന്നതിന് സർക്കാരിന് അധികാരം നൽകുന്ന ഭേദഗതി അവതരിപ്പിച്ചത്.
മാർച്ച് 31ന് പതിനായിരക്കണക്കിന് ജീവനക്കാർ വിവിധ സ്ഥാപനങ്ങളിൽ നിന്നും വിരമിക്കാനിരിക്കുന്പോൾ അവർക്കുകൂടി നിയമത്തിന്റെ പ്രയോജനം ലഭിക്കാൻ ചർച്ച കൂടാതെയാണെങ്കിലും ബില്ല് പാസാക്കണമെന്ന് എംപിമാരായ എൻ.കെ പ്രേമചന്ദ്രൻ, ഡോ. എ. സന്പത്ത് എന്നിവർ പാർലമെന്ററികാര്യ മന്ത്രി ആനന്ത് കുമാറിനെയും നേരിൽ കണ്ട് ആവശ്യപ്പെട്ടിരുന്നു.
ലോക്സഭയിൽ അവതരിപ്പിച്ച സ്പെസിഫിക് റിലീഫ് ബില്ലിന് 14 ഭേദഗതികൾ പ്രേമചന്ദ്രൻ അവതരിപ്പിച്ചു.
പേയ്മെന്റ് ഓഫ് ഗ്രാറ്റുവിറ്റി ഭേദഗതി ബില്ലിൽ തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി തുക 20 ലക്ഷം രൂപയോ അതിൽ കൂടുതലോ ആയി വർധിപ്പിക്കണം, വർധിപ്പിച്ച തുക 2016 ജനുവരി ഒന്നു മുതൽ നൽകത്തക്കവണ്ണം നിയമത്തിന് പ്രാബല്യം നൽകണം, ഗ്രാറ്റുവിറ്റി ആനുകൂല്യത്തിനായി സ്ത്രീ തൊഴിലാളികളുടെ പ്രസവാവധി 12 ആഴ്ച എന്നുളള വ്യവസ്ഥ 26 ആഴ്ചയാക്കണം തുടങ്ങിയ ഭേദഗതികൾ എൻ.കെ. പ്രേമചന്ദ്രൻ ലോക്സഭയിൽ അവതരിപ്പിച്ചെങ്കിലും അംഗീക രിച്ചില്ല. സർക്കാർ കൊണ്ടുവന്ന ബില്ലിൽ ഗ്രാറ്റുവിറ്റി നൽകുന്ന തീയതിയുടെ പ്രാബല്യം നിശ്ചയിക്കുന്നതിനുളള അവകാശം പൂർണമായും ഗവണ്മെന്റിൽ നിക്ഷിപ്തമാണ്. ഇതനുസരിച്ചു സർക്കാരിന് അധികാരം നൽകി നിയമനിർമാണം നടത്തിയാൽ നിയമം പ്രാബല്യത്തിൽ വരുന്ന തീയതി വരെ സർവീസിൽ നിന്നും പിരിയുന്നവർക്ക് കൂടിയ തുക ലഭിക്കാനുളള അവകാശം നിഷേധിക്കപ്പെടും. 2016 ജനുവരി ഒന്നിനോ അതിനുശേഷമോ പെൻഷൻ ആകുന്നവർക്ക് നിയമഭേദഗതിയുടെ പ്രയോജനം ലഭിക്കുന്നതിനു വേണ്ടിയാണ് പ്രേമചന്ദ്രൻ ഭേദഗതി അവതരിപ്പിച്ചത്.
ഭേദഗതി അനുസരിച്ച് സർക്കാരിന് കാലകാലങ്ങളിൽ ഗ്രാറ്റുവിറ്റി തുക കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യാം. എന്നാൽ 20 ലക്ഷം രൂപ ഏറ്റവും കുറഞ്ഞ തുകയായി നിജപ്പെടുത്തണമെന്നതാണ് ആവശ്യം. ഈ ആവശ്യം നടപ്പിലാക്കുന്നതിനു വേണ്ടിയാണ് 20 ലക്ഷമോ അതിൽ കൂടുതലോ ആയി വർധിപ്പിക്കുന്നതിന് സർക്കാരിന് അധികാരം നൽകുന്ന ഭേദഗതി അവതരിപ്പിച്ചത്.
മാർച്ച് 31ന് പതിനായിരക്കണക്കിന് ജീവനക്കാർ വിവിധ സ്ഥാപനങ്ങളിൽ നിന്നും വിരമിക്കാനിരിക്കുന്പോൾ അവർക്കുകൂടി നിയമത്തിന്റെ പ്രയോജനം ലഭിക്കാൻ ചർച്ച കൂടാതെയാണെങ്കിലും ബില്ല് പാസാക്കണമെന്ന് എംപിമാരായ എൻ.കെ പ്രേമചന്ദ്രൻ, ഡോ. എ. സന്പത്ത് എന്നിവർ പാർലമെന്ററികാര്യ മന്ത്രി ആനന്ത് കുമാറിനെയും നേരിൽ കണ്ട് ആവശ്യപ്പെട്ടിരുന്നു.
ലോക്സഭയിൽ അവതരിപ്പിച്ച സ്പെസിഫിക് റിലീഫ് ബില്ലിന് 14 ഭേദഗതികൾ പ്രേമചന്ദ്രൻ അവതരിപ്പിച്ചു.