വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടപെട്ടതിന്റെയും സൈബർ ആക്രമണം നടത്തിയതിന്റെയും പേരിൽ റഷ്യക്ക് എതിരേ ട്രംപ് ഭരണകൂടം ഉപരോധം പ്രഖ്യാപിച്ചു. 19 വ്യക്തികളെയും അഞ്ചു സ്ഥാപനങ്ങളെയും ഉപരോധപ്പട്ടികയിൽ ഉൾപ്പെടുത്തിയതായി ട്രഷറി ഡിപ്പാർട്ടുമെന്റ് അറിയിച്ചു.
റഷ്യയുടെ ഫെഡറൽ സെക്യൂരിറ്റി സർവീസസ്, ഇന്റലിജൻസ് ഡയറക്ടറേറ്റ്, ഇന്റർനെറ്റ് റിസർച്ച് ഏജൻസി, തുടങ്ങിയവ പട്ടികയിൽ ഉൾപ്പെടുന്നു.
റഷ്യക്ക് എതിരേ ഉപരോധം ഏർപ്പെടുത്തുന്നതിനു വ്യവസ്ഥ ചെയ്യുന്ന ബിൽ കഴിഞ്ഞവർഷം യുഎസ് കോൺഗ്രസ് പാസാക്കിയിരുന്നു. ട്രംപ് മനസില്ലാമനസോടെയാണ് അതിൽ ഒപ്പുവച്ചത്. ബിൽ നിയമമായശേഷം പ്രഖ്യാപിക്കുന്ന ആദ്യ ഉപരോധമാണിത്. ഉപരോധ പ്രഖ്യാപനത്തിനുള്ള നീക്കങ്ങൾ ഏതാനും ആഴ്ചകളായി നടന്നുവരികയായിരുന്നു. ബ്രിട്ടനിലെ സാലിസ്ബറിയിൽ റഷ്യൻ ഇരട്ടച്ചാരൻ സ്ക്രിപാലിനും മകൾക്കും നേരെ റഷ്യ രാസായുധാക്രമണം നടത്തിയ സംഭവത്തിനു പിന്നാലെയാണ് പ്രഖ്യാപനം വന്നതെന്നതു ശ്രദ്ധേയമാണ്. ബ്രിട്ടൻ 23 റഷ്യൻ നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയാണു തിരിച്ചടിച്ചത്. ബ്രിട്ടനു ട്രംപ് ഭരണകൂടം എല്ലാ പിന്തുണയും നൽകി.
റഷ്യൻ ഭരണകൂടത്തിന്റെ നടപടി ഒരു തരത്തിലും അംഗീകരിക്കാനാവുന്നതല്ലെന്ന് ട്രഷറി ഡിപ്പാർട്ടുമെന്റ് പ്രസ്താവനയിൽ അറിയിച്ചു.
റഷ്യയുടെ ഫെഡറൽ സെക്യൂരിറ്റി സർവീസസ്, ഇന്റലിജൻസ് ഡയറക്ടറേറ്റ്, ഇന്റർനെറ്റ് റിസർച്ച് ഏജൻസി, തുടങ്ങിയവ പട്ടികയിൽ ഉൾപ്പെടുന്നു.
റഷ്യക്ക് എതിരേ ഉപരോധം ഏർപ്പെടുത്തുന്നതിനു വ്യവസ്ഥ ചെയ്യുന്ന ബിൽ കഴിഞ്ഞവർഷം യുഎസ് കോൺഗ്രസ് പാസാക്കിയിരുന്നു. ട്രംപ് മനസില്ലാമനസോടെയാണ് അതിൽ ഒപ്പുവച്ചത്. ബിൽ നിയമമായശേഷം പ്രഖ്യാപിക്കുന്ന ആദ്യ ഉപരോധമാണിത്. ഉപരോധ പ്രഖ്യാപനത്തിനുള്ള നീക്കങ്ങൾ ഏതാനും ആഴ്ചകളായി നടന്നുവരികയായിരുന്നു. ബ്രിട്ടനിലെ സാലിസ്ബറിയിൽ റഷ്യൻ ഇരട്ടച്ചാരൻ സ്ക്രിപാലിനും മകൾക്കും നേരെ റഷ്യ രാസായുധാക്രമണം നടത്തിയ സംഭവത്തിനു പിന്നാലെയാണ് പ്രഖ്യാപനം വന്നതെന്നതു ശ്രദ്ധേയമാണ്. ബ്രിട്ടൻ 23 റഷ്യൻ നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയാണു തിരിച്ചടിച്ചത്. ബ്രിട്ടനു ട്രംപ് ഭരണകൂടം എല്ലാ പിന്തുണയും നൽകി.
റഷ്യൻ ഭരണകൂടത്തിന്റെ നടപടി ഒരു തരത്തിലും അംഗീകരിക്കാനാവുന്നതല്ലെന്ന് ട്രഷറി ഡിപ്പാർട്ടുമെന്റ് പ്രസ്താവനയിൽ അറിയിച്ചു.