കാബൂൾ: താലിബാന്റെ മടയിൽ തീവ്രവാദികളെ വധിച്ച് അഫ്ഗാൻ പൗരന്റെ അദ്ഭുതകരമായ രക്ഷപ്പെടൽ. താലിബാൻ തട്ടിക്കൊണ്ടുപോയ അവാൽ ഖാൻ എന്നയാളാണ് നിനച്ചിരിക്കാത്ത നേരത്ത് മിന്നലാക്രമണം നടത്തി രക്ഷപ്പെട്ടത്.
ബുധനാഴ്ച പക്തിക പ്രവിശ്യയിലാണു സംഭവം. പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പക്തിക താലിബാന്റെ ശക്തികേന്ദ്രമാണ്.
അവാൽ ഖാനും ഒരു പോലീസുകാരനും കൂടി വണ്ടിയിൽ വരവേ താലിബാൻ ആക്രമിച്ചു. പോലീസുകാരനെ വധിച്ചശേഷം അവാൽഖാനെ ബന്ദിയാക്കി സങ്കേതത്തിലേക്കു കൊണ്ടുപോയി.
അൽപസമയം കഴിഞ്ഞ് തീവ്രവാദികൾ ഉച്ചപ്രാർഥന നടത്തവേ തോക്കു തട്ടിയെടുത്ത അവാൽ ഖാൻ തുരുതുരാ നിറയൊഴിച്ചു. ഏഴു തീവ്രവാദികൾ കൊല്ലപ്പെട്ടു; 18 പേർ ഗുരുതരാവസ്ഥയിലായി. തുടർന്ന് തീവ്രവാദികളുടെ തന്നെ വണ്ടിയിൽ അവാൽ ഖാൻ രക്ഷപ്പെട്ടു.
ബുധനാഴ്ച പക്തിക പ്രവിശ്യയിലാണു സംഭവം. പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പക്തിക താലിബാന്റെ ശക്തികേന്ദ്രമാണ്.
അവാൽ ഖാനും ഒരു പോലീസുകാരനും കൂടി വണ്ടിയിൽ വരവേ താലിബാൻ ആക്രമിച്ചു. പോലീസുകാരനെ വധിച്ചശേഷം അവാൽഖാനെ ബന്ദിയാക്കി സങ്കേതത്തിലേക്കു കൊണ്ടുപോയി.
അൽപസമയം കഴിഞ്ഞ് തീവ്രവാദികൾ ഉച്ചപ്രാർഥന നടത്തവേ തോക്കു തട്ടിയെടുത്ത അവാൽ ഖാൻ തുരുതുരാ നിറയൊഴിച്ചു. ഏഴു തീവ്രവാദികൾ കൊല്ലപ്പെട്ടു; 18 പേർ ഗുരുതരാവസ്ഥയിലായി. തുടർന്ന് തീവ്രവാദികളുടെ തന്നെ വണ്ടിയിൽ അവാൽ ഖാൻ രക്ഷപ്പെട്ടു.