ലാഹോർ: മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ആഡംബര വസതിക്കു സമീപമുള്ള പോലീസ് ചെക്കുപോസ്റ്റിലുണ്ടായ സ്ഫോടനത്തിൽ പത്തുപേർ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രി നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാൻ ഏറ്റെടുത്തു. കൗമാര പ്രായക്കാരനാണു ചാവേറായി എത്തി സ്ഫോടനം നടത്തിയതെന്നു പോലീസ് പറഞ്ഞു.
സ്ഫോടനത്തിൽ മരിച്ചവരിൽ ആറു പേർ പോലീസുകാരാണ്. 14 പോലീസുകാർ ഉൾപ്പെടെ 25 പേർക്കു പരിക്കേറ്റിട്ടുണ്ട്. മരിച്ച പോലീസുകാരുടെ കബറടക്കത്തിൽ മുഖ്യമന്ത്രി ഷഹബാസ് ഷരീഫ് ഉൾപ്പെടെയുള്ള പ്രമുഖർ സംബന്ധിച്ചു.
നവാസിന്റെ വസതിക്കു സമീപമുള്ള തബ്ലീഗി സെന്ററിലെ ചെക്കുപോസ്റ്റിലാണ് ആക്രമണം നടന്നത്.
സ്ഫോടനത്തിൽ മരിച്ചവരിൽ ആറു പേർ പോലീസുകാരാണ്. 14 പോലീസുകാർ ഉൾപ്പെടെ 25 പേർക്കു പരിക്കേറ്റിട്ടുണ്ട്. മരിച്ച പോലീസുകാരുടെ കബറടക്കത്തിൽ മുഖ്യമന്ത്രി ഷഹബാസ് ഷരീഫ് ഉൾപ്പെടെയുള്ള പ്രമുഖർ സംബന്ധിച്ചു.
നവാസിന്റെ വസതിക്കു സമീപമുള്ള തബ്ലീഗി സെന്ററിലെ ചെക്കുപോസ്റ്റിലാണ് ആക്രമണം നടന്നത്.