വത്തിക്കാന്‍സിറ്റി: കേരള ടൂറിസം വികസനവുമായി ബന്ധപ്പെട്ട് യൂറോപ്പില്‍ സന്ദര്‍ശനം നടത്തുന്ന സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച രാവിലെ മാർപാപ്പയുടെ പൊതുസന്ദര്‍ശന (ജനറല്‍ ഓഡിയന്‍സ്) പരിപാടിക്കിടെയായിരുന്നു കൂടിക്കാഴ്ച.
ഫ്രാന്‍സിസ് മാർപാപ്പയെ അടുത്തു കാണാനും നേരിട്ടു സംസാരിക്കാനും സാധിച്ചത് വലിയൊരനുഗ്രഹമായി എന്ന് മന്ത്രി പറഞ്ഞു. മാർപാപ്പയെ കേരളത്തിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത് മന്ത്രി കൈമാറി.
നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെ രൂപവും, കേരളത്തിലെ സുഗന്ധവ്യഞ്ജനങ്ങളുടെ പട്ടികയും (കാറ്റലോഗ്) കേരളത്തിന്റെ സമ്മാനമായി മന്ത്രി മാർപാപ്പയ്ക്ക് നല്കി. മന്ത്രിക്കൊപ്പം ഭാര്യ സുലേഖയും ഉണ്ടായിരുന്നു.
സമൂഹത്തിലെ സാധാരണക്കാര്‍ക്കും പാവങ്ങള്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും അഭയാര്‍ഥികള്‍ക്കും വേണ്ടി എന്നും ശബ്ദമുയര്‍ത്തുന്ന മാർപാപ്പാ ജനമനസുകളില്‍ ഏറെ പ്രിയപ്പെട്ട അമൂല്യ വ്യക്തിത്വമാണെന്നു കൂടിക്കാഴ്ചയ്ക്കു ശേഷം വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിനു നല്കിയ അഭിമുഖത്തില്‍ മന്ത്രി പറഞ്ഞു. മാര്‍പാപ്പയുടെ പ്രബോധനങ്ങള്‍ ലോകത്തെ സമാധാനത്തിലേക്കു നയിക്കുന്ന ഘടകമാണെന്നു മന്ത്രി കൂട്ടിച്ചേര്‍ത്തു.
റോമിലെ വത്തിക്കാന്‍ റേഡിയോയുടെ മലയാള വിഭാഗത്തിനും കടകംപള്ളി അഭിമുഖം നല്കി.
മാര്‍ച്ച് ഏഴുമുതല്‍ 11 വരെ ബര്‍ലിനില്‍ നടന്ന ലോക ടൂറിസം മേളയായ ബര്‍ലിന്‍ ഐടിബിയില്‍ കടകംപള്ളി പങ്കെടുത്തിരുന്നു.
തുടര്‍ന്ന് ഫ്രാന്‍സിലും ഇറ്റലിയിലെ മിലാനിലും കേരള ടൂറിസം പ്രമോഷന്റെ ഭാഗമായുള്ള റോഡ്ഷോയിൽ പങ്കെടുത്ത ശേഷമാണ് വത്തിക്കാനിലെത്തിയത്.
ജോസ് കുമ്പിളുവേലില്‍
ഫ്രാന്‍സിസ് മാർപാപ്പയെ അടുത്തു കാണാനും നേരിട്ടു സംസാരിക്കാനും സാധിച്ചത് വലിയൊരനുഗ്രഹമായി എന്ന് മന്ത്രി പറഞ്ഞു. മാർപാപ്പയെ കേരളത്തിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത് മന്ത്രി കൈമാറി.
നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെ രൂപവും, കേരളത്തിലെ സുഗന്ധവ്യഞ്ജനങ്ങളുടെ പട്ടികയും (കാറ്റലോഗ്) കേരളത്തിന്റെ സമ്മാനമായി മന്ത്രി മാർപാപ്പയ്ക്ക് നല്കി. മന്ത്രിക്കൊപ്പം ഭാര്യ സുലേഖയും ഉണ്ടായിരുന്നു.
സമൂഹത്തിലെ സാധാരണക്കാര്‍ക്കും പാവങ്ങള്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും അഭയാര്‍ഥികള്‍ക്കും വേണ്ടി എന്നും ശബ്ദമുയര്‍ത്തുന്ന മാർപാപ്പാ ജനമനസുകളില്‍ ഏറെ പ്രിയപ്പെട്ട അമൂല്യ വ്യക്തിത്വമാണെന്നു കൂടിക്കാഴ്ചയ്ക്കു ശേഷം വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിനു നല്കിയ അഭിമുഖത്തില്‍ മന്ത്രി പറഞ്ഞു. മാര്‍പാപ്പയുടെ പ്രബോധനങ്ങള്‍ ലോകത്തെ സമാധാനത്തിലേക്കു നയിക്കുന്ന ഘടകമാണെന്നു മന്ത്രി കൂട്ടിച്ചേര്‍ത്തു.
റോമിലെ വത്തിക്കാന്‍ റേഡിയോയുടെ മലയാള വിഭാഗത്തിനും കടകംപള്ളി അഭിമുഖം നല്കി.
മാര്‍ച്ച് ഏഴുമുതല്‍ 11 വരെ ബര്‍ലിനില്‍ നടന്ന ലോക ടൂറിസം മേളയായ ബര്‍ലിന്‍ ഐടിബിയില്‍ കടകംപള്ളി പങ്കെടുത്തിരുന്നു.
തുടര്‍ന്ന് ഫ്രാന്‍സിലും ഇറ്റലിയിലെ മിലാനിലും കേരള ടൂറിസം പ്രമോഷന്റെ ഭാഗമായുള്ള റോഡ്ഷോയിൽ പങ്കെടുത്ത ശേഷമാണ് വത്തിക്കാനിലെത്തിയത്.
ജോസ് കുമ്പിളുവേലില്‍