ന്യൂഡൽഹി: പാർലമെന്റ് നടപടികൾ തുടർച്ചയായി സ്തംഭിക്കുന്നതിനു പിന്നാലെ ലോക്സഭയിൽ കാര്യോപദേശക സമിതി യോഗത്തിൽനിന്ന് കോണ്ഗ്രസ് ഇറങ്ങിപ്പോയി. ലോക്സഭ നടപടികൾ അട്ടിമറിക്കുന്നു എന്നാരോപിച്ചാണ് കോണ്ഗ്രസ് യോഗം ബഹിഷ്കരിച്ചത്.
അടുത്ത ആഴ്ചത്തേക്കുള്ള ലോക്സഭയുടെ കാര്യപരിപാടികൾ തീരുമാനിക്കുന്നതിനായി സ്പീക്കർ സുമിത്ര മഹാജന്റെ ചേംബറിലാണ് യോഗം ചേർന്നത്. വിവിധ കക്ഷി നേതാക്കൾ പങ്കെടുത്തിരുന്നു.
ചർച്ചകളില്ലാതെ ബില്ലുകൾ പാസാക്കുന്നതിനെതിരേ കാര്യോപദേശക സമിതി യോഗത്തിൽ രൂക്ഷ വിമർശനം ഉന്നയിച്ച കോണ്ഗ്രസ് ചീഫ് വിപ്പ് കെ.സി വേണുഗോപാൽ യോഗത്തിൽനിന്ന് ഇറങ്ങിപ്പോകുകയും സർക്കാർ ജനാധിപത്യ മര്യാദകൾ അട്ടിമറിക്കുകയാണെന്ന് ആരോപിക്കുകയും ചെയ്തു.
പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ ഉൾപ്പടെ സർക്കാർ ചർച്ചകളിൽ നിന്നൊഴിഞ്ഞു മാറാൻ ശ്രമിക്കുകയാണെന്നും വേണുഗോപാൽ ആരോപിച്ചു.
സർക്കാർ ചർച്ചകളില്ലാതെ ബില്ലുകൾ പാസാക്കുകയും വിഷയങ്ങൾക്ക് ജനാധിപത്യ രീതിയിൽ പരിഹാരം കണ്ടെത്തുന്നതിന് താത്പര്യം എടുക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. കൂടുതൽ ബില്ലുകൾ അവതരിപ്പിക്കാൻ സമയം നൽകുന്നത് ചർച്ചകൾ ഒഴിവാക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.
അടുത്ത ആഴ്ചത്തേക്കുള്ള ലോക്സഭയുടെ കാര്യപരിപാടികൾ തീരുമാനിക്കുന്നതിനായി സ്പീക്കർ സുമിത്ര മഹാജന്റെ ചേംബറിലാണ് യോഗം ചേർന്നത്. വിവിധ കക്ഷി നേതാക്കൾ പങ്കെടുത്തിരുന്നു.
ചർച്ചകളില്ലാതെ ബില്ലുകൾ പാസാക്കുന്നതിനെതിരേ കാര്യോപദേശക സമിതി യോഗത്തിൽ രൂക്ഷ വിമർശനം ഉന്നയിച്ച കോണ്ഗ്രസ് ചീഫ് വിപ്പ് കെ.സി വേണുഗോപാൽ യോഗത്തിൽനിന്ന് ഇറങ്ങിപ്പോകുകയും സർക്കാർ ജനാധിപത്യ മര്യാദകൾ അട്ടിമറിക്കുകയാണെന്ന് ആരോപിക്കുകയും ചെയ്തു.
പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ ഉൾപ്പടെ സർക്കാർ ചർച്ചകളിൽ നിന്നൊഴിഞ്ഞു മാറാൻ ശ്രമിക്കുകയാണെന്നും വേണുഗോപാൽ ആരോപിച്ചു.
സർക്കാർ ചർച്ചകളില്ലാതെ ബില്ലുകൾ പാസാക്കുകയും വിഷയങ്ങൾക്ക് ജനാധിപത്യ രീതിയിൽ പരിഹാരം കണ്ടെത്തുന്നതിന് താത്പര്യം എടുക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. കൂടുതൽ ബില്ലുകൾ അവതരിപ്പിക്കാൻ സമയം നൽകുന്നത് ചർച്ചകൾ ഒഴിവാക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.